കട്ടപ്പന നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ കൗൺസിലർമാർ

മലയോര ഹൈവേയുടെ ഭാഗമായി പുളിയന്മല കമ്പനി പടിയിൽ 15 കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ അനുവദിച്ച 25 ലക്ഷം രൂപ വകമാറ്റിയതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. മലയോര ഹൈവേയുടെ മൂന്നാം റീച്ചായ കട്ടപ്പന ഇടുക്കിക്കവല മുതൽ പുളിയന്മല വരെയുള്ള റോഡ് നിർമ്മിക്കുന്നതിന് 48 കോടി രൂപായാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്.
എന്നാൽ പുളിയന്മല കമ്പനി പടിയിൽ റോഡ്സൈഡിൽ താമസിക്കുന്ന 15 കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റി പാർപ്പിച്ചങ്കിൽ മാത്രമേ റോഡ് നിർമ്മാണം മുന്നോട്ടു പോകു .
ഈ കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതിനായി 25 ലക്ഷം രൂപാ കഴിഞ്ഞ നഗരസഭ ഭരണ സമിതി അനുവദിച്ചിരുന്നു.
എന്നാൽ പിന്നീട് ഈ തുക വകമാറ്റിയതിനെതിരെയാണ് പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധം ഉയർത്തിയത്.
മലയോരഹൈവേയുടെ ഭാഗമായ സ്കൂൾക്കവല പാലത്തിന് സമീപത്തെ വീട് മാറ്റി നൽകാൻ നഗരസഭ തയ്യാറാക തിരുന്നതിനാൽ 3 കോടി രൂപായുടെ നഷ്ട്ടമാണ് ഉണ്ടായതെന്നും പ്രളയത്തിൽ തകർന്ന കല്ലുരകുന്ന് അസിപ്പടി റോഡിന്റെ മണ്ണ് പരിശോധന നടത്താതിരുന്നതിനാൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും പ്രതിപക്ഷ നേതാവ് വി.ആർ സജി കുറ്റപ്പെടുത്തി.









































































