Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

20 വർഷമായിട്ടും കേസ് തീർപ്പായില്ല, അപകടാവസ്ഥയിലുള്ള മരം മുറിക്കാൻ ഹൈക്കോടതി കനിയണം



മുട്ടം: സംസ്ഥാന പാതക്ക് അരികില്‍ അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന വന്മരങ്ങള്‍ മുറിച്ചുനീക്കാൻ ഹൈകോടതി കനിയണം. മുട്ടം എൻജിനീയറിങ് കോളജ് മുതല്‍ പെരുമറ്റം വരെ ഒരു കിലോമീറ്റര്‍ ഭാഗത്തെ റോഡ് വക്കില്‍ നില്‍ക്കുന്ന മൂന്നു മരങ്ങളാണ് ഹൈകോടതി വിധി കാത്തുകഴിയുന്നത്. 20 വര്‍ഷം മുമ്ബ് മുട്ടം കോടതിയില്‍ തുടങ്ങിയ വ്യവഹാരം ഹൈകോടതി വരെ എത്തിനില്‍ക്കുകയാണ്. ഇതിനിടെ, പലതവണ മരത്തി‍െൻറ ശിഖരങ്ങള്‍ ഒടിഞ്ഞ് റോഡില്‍ പതിച്ചു.

ഭാഗ്യംകൊണ്ട് ഇന്നുവരെ ആളപായം ഉണ്ടായിട്ടില്ല. മഴക്കാലം എത്തും മുമ്ബ് ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് ഇറങ്ങുമെങ്കിലും പാലിക്കപ്പെടില്ല. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2003 മരം മുറിച്ചുനീക്കാൻ നടപടി പൂര്‍ത്തിയായപ്പോഴാണ് മലങ്കര എസ്റ്റേറ്റ് തടസ്സവാദം ഉന്നയിച്ചത്. പിന്നീട് അത് മുട്ടം കോടതിയിലും ഹൈകോടതി വരെയും എത്തി. ഹൈകോടതിയില്‍ കേസ് എത്തിയിട്ട് വര്‍ഷങ്ങളായി. മരങ്ങള്‍ നില്‍ക്കുന്ന ഭാഗവും റോഡും ഉള്‍െപ്പടെ തങ്ങളുടേതാണെന്നാണ് മലങ്കര എസ്റ്റേറ്റി‍െൻറ വാദം. റോഡ് നിര്‍മിക്കാൻ സര്‍ക്കാറിന് അനുമതി നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്. 1700 ഏക്കറോളം ഭൂമി കൈവശമുണ്ട്. ഇതിനെല്ലാം പട്ടയവും ഉണ്ടെന്ന് മലങ്കര എസ്‌റ്റേറ്റ് അധികൃതര്‍ പറയുന്നു. 100 അടിയിലധികം ഉയരവും 100 ഇഞ്ചോളം വണ്ണവുമുള്ള മരങ്ങളാണ് ആയിരക്കണക്കിന് ജനങ്ങള്‍ ദിനംപ്രതി സഞ്ചരിക്കുന്ന സംസ്ഥാനപാതക്ക് അരികിലായി സ്ഥിതി ചെയ്യുന്നത്.

പതിറ്റാണ്ടുകളുടെ പഴക്കമുള്ള മരങ്ങള്‍ ഏതുനിമിഷവും നിലംപതിച്ചേക്കാം. വ്യാഴാഴ്ച നാലോടെ ഇതില്‍ ഒരു മരത്തി‍െൻറ ശിഖരം ഒടിഞ്ഞ് റോഡില്‍ പതിച്ചിരുന്നു. എത്രയും വേഗം അപകടാവസ്ഥയിലുള്ള ഈ മരങ്ങള്‍ മുറിച്ചുമാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!