Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Carmel
Karshakan
Santamonica
Santamonica
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പ്രതിമയ്ക്ക് മുരളിയുടെ ഛായയില്ല; പണം തിരിച്ചടയ്ക്കണമെന്ന് അക്കാദമി, ഇളവ് നൽകി ധനവകുപ്പ്



തിരുവനന്തപുരം: നടൻ മുരളിയുടെ ശിൽപത്തിന് മുഖച്ഛായ ഇല്ലാത്തതിനാൽ പണം തിരിച്ചടയ്ക്കാൻ സംഗീത നാടക അക്കാദമി നിർദ്ദേശിച്ച ശിൽപിക്ക് സംസ്ഥാന ധനവകുപ്പ് പിഴത്തുകയിൽ ഇളവ് നൽകി. സാമ്പാത്തിക പ്രതിസന്ധി ഘട്ടത്തിൽ പ്രതിമയുടെ പേരിൽ 5.70 ലക്ഷം രൂപയാണ് ധനവകുപ്പ് എഴുതിത്തള്ളിയത്.

നടൻ മുരളിയുടെ രണ്ട് പ്രതിമകൾ അക്കാദമിയിൽ ഇരിക്കുമ്പോഴാണ് മൂന്നാമത്തെ വെങ്കല പ്രതിമ പണിയണമെന്ന് അക്കാദമിക്ക് തോന്നിയത്, അപ്പോൾ തന്നെ ശിൽപി വിൽസൺ പൂക്കായിക്ക് 5.70 ലക്ഷം രൂപയ്ക്ക് കരാറും നൽകി. പ്രതിമയുമായി പൂക്കായി വന്നപ്പോൾ കണ്ടവരെല്ലാം ഞെട്ടിപ്പോയി. മുരളിയുടെ മുഖവുമായി പ്രതിമയ്ക്ക് യാതൊരു സാദൃശ്യവും ഉണ്ടായിരുന്നില്ല. തുടർന്ന് സംഗീത നാടക അക്കാദമി ശിൽപിക്ക് അനുവദിച്ച പണം തിരികെ നൽകാൻ കത്ത് നൽകി. ശിൽപനിർമ്മാണത്തിന് അനുവദിച്ചതിനേക്കാൾ കൂടുതൽ പണം ചെലവായെന്നും മറ്റ് വരുമാന മാർഗങ്ങളില്ലെന്നും താൻ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിനാൽ തുക തിരിച്ചടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ശിൽപിയുടെ നിലപാട്.

അപേക്ഷ പരിഗണിച്ച അക്കാദമി ഭരണസമിതി ഇത് നേരിട്ട് സർക്കാരിന് അയച്ചു. തുക എഴുതിത്തള്ളാൻ ധനമന്ത്രി തയ്യാറായി. തീരുമാനം ശരിവച്ച സാംസ്കാരിക വകുപ്പ് നഷ്ടം അക്കാദമിയുടെ അക്കൗണ്ടിലേക്ക് വകയിരുത്തി. ഏതായാലും പ്രതിമയുടെ പേരിൽ 5.70 ലക്ഷം രൂപ പൊതുപണമാണ് നഷ്ട്ടമായത്. മരണസമയത്ത് മുരളി സംഗീത നാടക അക്കാദമി ചെയർമാനായിരുന്നു. രണ്ട് പ്രതിമകൾ ഉള്ളപ്പോൾ മൂന്നാമത്തെ വെങ്കല ശിൽപത്തിന്‍റെ ആവശ്യകത എന്താണ് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!