ആഗോള തലത്തില്‍ ഇന്ത്യന്‍ വിപണി രണ്ടാമത്

മുംബൈ: സെൻസെക്സും നിഫ്റ്റിയും ഇന്നലെ (30-12-2022) നേരിയ ഇടിവോടെയാണ് ക്ലോസ് ചെയ്തത്. എന്നിരുന്നാലും, 2022 ലെ നേട്ടത്തിന്‍റെ കാര്യത്തിൽ, ഇന്ത്യൻ വിപണികൾ മുന്നിലാണ്. ഉക്രൈൻ യുദ്ധം, പണപ്പെരുപ്പം, പണനയങ്ങളിലെ മാറ്റങ്ങൾ എന്നിവ കാരണം മിക്ക വിപണികളും നിറം മങ്ങിയ വർഷമായിരുന്നു 2022.
ഈ വർഷം സെൻസെക്സ് 4.44 ശതമാനം ഉയർന്നു. ഇത് രൂപയിൽ കണക്കാക്കുമ്പോഴാണ് ഈ നേട്ടം. സെൻസെക്സ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയാണ്. ഏഷ്യയിൽ ആദ്യത്തേതും. ഏഷ്യയിൽ ജക്കാർത്ത കോമ്പോസിറ്റ് ഇൻഡക്സും സ്ട്രെയിറ്റ്സ് ടൈംസ് ഇൻഡക്സും 4.09 ശതമാനം ഉയർന്നു.
അതേസമയം, സെൻസെക്സ് (-5.92%), നിഫ്റ്റി (-4.33%) എന്നിവ യുഎസ് ഡോളറിൽ താഴ്ന്നു. ഇതേ കാലയളവിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 10.18 ശതമാനം ഇടിഞ്ഞു. കോൾ ഇന്ത്യ, ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, യെസ് ബാങ്ക് എന്നിവയാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. അദാനി എന്‍റർപ്രൈസസ്, കോൾ ഇന്ത്യ, ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി എന്നിവയാണ് നിഫ്റ്റി 50 യിലെ ഏറ്റവും ഉയർന്ന നേട്ടമുണ്ടാക്കിയ ഓഹരികൾ. വിദേശ നിക്ഷേപകർ ഇതേ കാലയളവിൽ 1.23 ട്രില്യൺ രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപകർ 2.73 ട്രില്യൺ രൂപയുടെ ഓഹരികൾ വാങ്ങി.