Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

സഞ്ചാരികളുടെ മനം കവർന്ന്,അയ്യപ്പൻകോവിൽ തൂക്കുപാലം



കട്ടപ്പന:കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലം സഞ്ചാരികളുടെ മനം കവരുന്നു.ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ തൂക്കുപാലമാണ് അയ്യപ്പൻകോവിലേത്.
2013-ല്‍ ആണ്‌ ഇടുക്കി ജലസംഭരണിക്ക്‌ കുറുകേ തൂക്കുപാലം നിര്‍മിച്ചത്‌.200 മീറ്റര്‍ നീളത്തില്‍ രണ്ട് കോടി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിര്‍മാണം. പിന്നീട്‌ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി തൂക്കുപാലം മാറി. ജില്ലയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവര്‍ കേട്ടറിഞ്ഞ്‌ ഇവിടേക്ക്‌ എത്തിത്തുടങ്ങി. തൂക്കുപാലത്തില്‍ നിന്നുള്ള ഇടുക്കി ജലസംഭരണിയുടെ ദൃശ്യമാണ്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്‌. വര്‍ഷം തോറും ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്നു. എന്നാല്‍ സന്ദര്‍ശകര്‍ക്ക്‌ പാലത്തില്‍ കയറുന്നതു സംബന്ധിച്ച്‌ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും സുരക്ഷയൊരുക്കാനും നടപടിയില്ല. ആകെയുള്ളത്‌ ഇവിടെ സ്‌ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ്‌ ബോര്‍ഡ്‌ മാത്രമാണ്‌. തൂക്കുപാലത്തില്‍ കയറി അഭ്യാസ പ്രകടനം നടത്തുന്നതും പാലംകുലുക്കി ഭീതി സൃഷ്‌ടിക്കുന്നതും പതിവാണ്‌. ചലച്ചിത്ര പ്രവര്‍ത്തകരുടെ ഇഷ്‌ടകേന്ദ്രമായി തൂക്കുപാലവും പരിസരവും മാറിക്കഴിഞ്ഞു. നിരവധി സിനിമകളും മ്യൂസിക്കൽ ആൽബങ്ങളുമാണ് ഇവിടെ ചിത്രീകരിക്കുന്നത്‌. കൂടാതെ അന്യസംസ്‌ഥാനങ്ങളില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരും തൂക്കുപാലം ക്യാമറയിലാക്കാന്‍ എത്തുന്നുണ്ട്‌. ഒരുസമയം 30 പേര്‍ക്കു മാത്രം സന്ദര്‍ശനാനുമതിയുള്ള തൂക്കുപാലത്തില്‍ 50-ല്‍പ്പരം പേരാണ്‌ കയറുന്നത്‌.അവധി ദിനങ്ങളില്‍ 70-ല്‍പ്പരം പേരും ഒരേസമയം കയറാറുള്ളതായി നാട്ടുകാര്‍ പറയുന്നു.
പാലത്തിന്റെ ഉടമസ്‌ഥാവകാശം ഇരു പഞ്ചായത്തുകള്‍ക്കും നിശ്‌ചയിച്ചിട്ടില്ലാത്തതിനാല്‍ സംരക്ഷണം ഏറ്റെടുക്കാന്‍ ഇവരും തയാറാകുന്നില്ല. ഡി.ടി.പി.സിക്ക്‌ തൂക്കുപാലം കൈമാറാന്‍ തീരുമാനമായെങ്കിലും ഇതിന്റെ തുടര്‍നടപടികള്‍ ചുവപ്പുനാടയിലാണ്‌. ഡി.ടി.പി.സി. ഏറ്റെടുത്താല്‍ സര്‍ക്കാരിനു വരുമാനം ലഭിക്കുമെന്നുമാത്രമല്ല സഞ്ചാരികളുടെ സുരക്ഷയും ഉറപ്പാക്കുമെന്നാണ്‌ പ്രതീക്ഷ.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!