Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Carmel
Karshakan
WhatsApp Image 2025-03-26 at 12.32.26_0683a278
websit poster.jpg 2
previous arrow
next arrow
Idukki വാര്‍ത്തകള്‍

മൂന്നാറിൽ ജനവാസ മേഖലകളും തോട്ടം മേഖലകളും ഉൾപ്പെടുത്തി 17066.49 ഏക്കർ ഭൂമി വനമാക്കാനുള്ള അന്തിമ നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി ആവശ്യപ്പെട്ടു



ജില്ലയുടെ ആകെ ഭൂ വിസ്തൃതിയുടെ പകുതിയിലേറെ വനമാണ്. ഇത് വീണ്ടും വർധിപ്പിക്കാനുള്ള ഗൂഡ നീക്കമാണ് ഇടതുസർക്കാർ നടത്തുന്നത്. സൂര്യനെല്ലിയിലും, ചെങ്കുളത്തും, ചിന്നക്കനാലിലും, ആനയിറങ്കലിലും, കുമളിയിലും പിണറായി സർക്കാർ 1837 ഏക്കർ ഭൂമി സംരക്ഷിത വനമായി വിഞ്ജാപനം ചെയ്തത് കൂടാതെയാണ് മുന്നാറിൽ കണ്ണൻ ദേവൻ റിസർവെന്ന പേരിൽ വി എസ് സർക്കാർ കരട് വിഞ്ജാപനമിറക്കിയത്.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വമായിരുന്നു അന്ന് വനംവകുപ്പ് മന്ത്രി. ജില്ലയിൽ ഒരിഞ്ച് പോലും വനവിസ്തൃതി വർധിപ്പിക്കാൻ അനുവദിക്കില്ലന്ന് പ്രസംഗിക്കുകയും അതീവ രഹസ്യമായി ജനവാസ മേഖലകൾ വനമാക്കി മാറ്റുകയുമാണ് ഇടതുസർക്കാർ ചെയുന്നത്.

ജില്ലയിലെ ഇടതുനേതാക്കൾ ഇതിന് ഒത്താശ ചെയുകയാണ്. വനം വകുപ്പിന്റെ 2021- 22 വർഷത്തെ ഭരണറിപ്പോർട്ടിൽ മൂന്നാർ ഡിവിഷന് കീഴിൽ സംരക്ഷിത വനമാക്കാനുള്ള 71.999 ചതുരശ്ര കിലോമീറ്റർ ഭൂമിയുടെ കാര്യം പറഞ്ഞിരുന്നു. ഈ ഭൂമി എവിടെയാണെന്ന് ചോദിച്ച് വിവരാവകാശ നിയമപ്രകാരം മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസിൽ അപേക്ഷ നൽകിയപ്പോഴാണ് ഈ റിസർവിന്റെ കാര്യം പുറത്തറിയുന്നത്.

 2010 ഒക്ടോബർ 8 നാണ്   കണ്ണൻ ദേവൻ റിസർവ് എന്ന പേരിൽ മുന്നാറിൽ സംരക്ഷിത വനത്തിന്റെ കരട് വിഞ്ജാപനമിറങ്ങുന്നത്. ഫോറസ്റ്റ് സെറ്റിൽമെന്റ് ഓഫീസറായി ദേവികുളം ആർ ഡി ഒ യെ നിയമിക്കുകയും ചെയ്തിരുന്നു. 

ഇതിനുശേഷം 2021 അവസാനം വരെ ഈ റിസർവിന്റെ തുടർ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. കരട് വിഞ്ജാപനത്തിന്റെ പരിധിയിൽ വരുന്ന സർവ്വേ നമ്പറിൽ ഉൾപ്പെട്ട ഭൂമിയുടെ ലാൻഡ് രജിസ്റ്ററിന്റെ പകർപ്പ് ലഭ്യമാക്കുന്നതിനായി വനം വകുപ്പ് റീ സർവ്വേ അസിസ്റ്റന്റ് ഡയറക്ടർക്ക് 2021 ഡിസംബർ 15 ന് നൽകിയ MR- 232/21 നമ്പർ കത്തിന്റെ പകർപ്പ് പുറത്തുവന്നതോടെയാണ് കണ്ണൻ ദേവൻ റിസർവിന്റെ അന്തിമ വിഞ്ജാപനമിറക്കുന്നതിനുള്ള നടപടികൾ പുനരാരംഭിച്ചുവെന്ന് വ്യക്തമായത്.


ദേവികുളം താലൂക്കിലെ കെ ഡി എച്ച് വില്ലേജിൽ 16, 17, 26, 27, 28, 29, 30, 31, 32, 33, 34, 35, 36, 37, 41, 43 എന്നീ 16 ബ്ലോക്ക് നമ്പറുകളിൽ ഉൾപ്പെട്ട ഭൂമിയാണ് കണ്ണൻ ദേവൻ റിസർവിലുള്ളത്. സെവൻമല, ലക്ഷ്മി, ചൊക്കനാട് തുടങ്ങി നിരവധി എസ്റ്റേറ്റ് ഡിവിഷനുകൾ ഈ റിസർവിന്റെ പരിധിയിൽ ഉൾപ്പെടുന്നുണ്ട് . നൂറ് കണക്കിന് എസ്റ്റേറ്റ് ലയങ്ങളും ആയിരകണക്കിന് തൊഴിലാളികളും റിസർവിന്റെ പരിധിയിൽ താമസിക്കുന്നുണ്ട്. എസ്റ്റേറ്റ് ലയങ്ങളോട് ചേർന്ന് സംരക്ഷിത വനമുണ്ടായാൽ വന്യജീവി ശല്ല്യം കാരണം ഈ പ്രാദേശങ്ങളിൽ ജനജീവിതം അസാധ്യമായി മാറും. പതിനായിരകണക്കിന് തോട്ടം തൊഴിലാളികളെയാകും ഇത് പ്രതികൂലമായി ബാധിക്കുക .

മൂന്നാർ ടൗണിനോട്‌ ചേർന്നുള്ള ബ്ലോക്ക്‌ നമ്പർ 16 ലെ ഭൂമിയും പള്ളിവാസൽ, കാന്തല്ലൂർ, വട്ടവട വില്ലേജുകളുടെ അതിർത്തി വരെയുള്ള തോട്ടങ്ങൾ ഒഴികെയുള്ള ഭൂമിയും കരട് വിഞ്ജാപന പ്രകാരം സംരക്ഷിത വനമാണ് . മൂന്നാർ ഗവണ്മെന്റ് കോളേജും സർക്കാർ ക്വാട്ടേഴ്സും സ്ഥിതി ചെയുന്ന ബ്ലോക്ക് നമ്പർ അൻപത്തിമൂന്നും ഇതിൽ ഉൾപ്പെടും. ആയിരകണക്കിന് ടുറിസ്റ്റുകൾ ദിനം പ്രതി വരുന്ന മൂന്നാർ ടൗണിന് ചുറ്റും സംരക്ഷിത വനമാക്കിയാണ് ഇടതു സർക്കാർ കരട് വിഞ്ജാപനമിറക്കിയിരിക്കുന്നത്. കണ്ണൻ ദേവൻ റിസർവിന്റെ അന്തിമ വിഞ്ജാപനമിറങ്ങിയാൽ മുന്നാറിൽ നിന്ന് ജനങ്ങൾ കുടിയിറങ്ങേണ്ടി വരും. അടിയന്തിരമായി കണ്ണൻ ദേവൻ റിസർവിന്റെ തുടർ നടപടികൾ നിർത്തിവെച്ച് കരട് വിഞ്ജാപനം റദ്ദ് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് ബിജോ മാണി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വാർത്ത സമ്മേളനത്തിൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സിജു ചക്കുംമൂട്ടിൽ, യൂത്ത് കോൺഗ്രസ്‌ ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡന്റ്‌ ആനന്ദ് തോമസ് എന്നിവർ പങ്കെടുത്തു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!