Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Carmel
Karshakan
Santamonica
Santamonica
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ടി.പി.ആർ. 38-ൽനിന്ന് ഒന്നിലേക്ക്



ഇരട്ടയാർ : മുന്നൊരുക്കങ്ങൾ വേണ്ടത്ര എടുത്തിരുന്നുവെങ്കിലും ഇരട്ടയാർ പഞ്ചായത്തിൽ കോവിഡ് രണ്ടാം തരംഗം ആഞ്ഞുവീശി.

18,000 ജനസംഖ്യയുള്ള പഞ്ചായത്തിൽ ആക്ടീവ് കേസുകളുടെ എണ്ണം 220 വരെയെത്തി. ടി.പി.ആർ. 38-ലേക്കും. ഇതോടെ പഞ്ചായത്ത് ഭരണസമിതിയും ആരോഗ്യവകുപ്പും കോവിഡിനെ പിടിച്ചുകെട്ടാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങി.

പരിശോധന, അത് നിർബന്ധമാക്കി

കോവിഡ് കേസുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എല്ലാ വാർഡിലും ആന്റിജൻ ടെസ്റ്റ് നടത്തി. ടെസ്റ്റ് കാര്യക്ഷമമാക്കുന്നതിനായി മൊബൈൽ ആന്റിജൻ ടെസ്റ്റ് യൂണിറ്റിനെ പുറത്തിറക്കി.


ചേമ്പകപ്പാറ പി.എച്ച്.സി.യിലെ മെഡിക്കൽ ഓഫീസർ ഡോ. ജെ.എം.വൈശാഖിന്റെ നേതൃത്വത്തിലുള്ള മൂന്ന് സംഘം ആരോഗ്യപ്രവർത്തകരാണ് യൂണിറ്റിലുള്ളത്. ഇവർ സമ്പർക്കപ്പട്ടികയിൽ ഉള്ളവരെയും ലക്ഷണങ്ങൾ ഉള്ളവരെയും പരിശോധനയ്ക്ക് വിധേയരാക്കി.

ഏറ്റവും കൂടുതൽ പരിശോധനകൾ നടന്നത് 10-ാം വാർഡിലാണ്. വാർഡംഗം ജിഷാ ഷാജിയുടെ നേതൃത്വത്തിൽ 360 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

ആന്റിജൻ പരിശോധന പഞ്ചായത്തിൽ പൂർത്തിയാകുന്നതിന് മുൻപുതന്നെ മുഴുവൻ ആളുകൾക്കും ഹോമിയോ പ്രതിരോധ മരുന്ന് നൽകി.

വാക്‌സിൻ വിതരണം

കോവിഡ് ബാധിതരിൽനിന്ന് രോഗം വീടുകളിലുള്ള മറ്റുള്ളവർക്ക് ബാധിക്കാതിരിക്കാനായി രോഗികളെ ഇരട്ടയാർ സെന്റ്‌ തോമസിലെ പരിചരണകേന്ദ്രത്തിലേക്ക് മാറ്റി. ലക്ഷണങ്ങളുള്ളവരെ പരിശോധിക്കാൻ മാത്രം നാല് വാഹനങ്ങൾ ഏർപ്പെടുത്തി. രോഗം സ്ഥിരീകരിച്ചാൽ ഉടൻ ആരോഗ്യ പ്രവർത്തകരും വാർഡ് അംഗങ്ങളും സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടുപിടിക്കും തുടർനടപടി സ്വീകരിക്കും.

ഇതുവരെ 5000-ൽ അധികം ആളുകൾക്ക് വാക്സിൻ നൽകി. മേഖലയിൽ ആദ്യം സ്പോട്ട് രജിസ്ട്രേഷനിലൂടെ വാക്സിൻ നൽകിയ പഞ്ചായത്തും ഇരട്ടയാറാണ്. 1000 പേർക്കുവരെ വാക്സിൻ നൽകിയ ദിവസങ്ങളുണ്ട്. വാക്‌സിൻ വിതരണം കാര്യക്ഷമമാക്കാനും സമ്പർക്കം ഒഴിവാക്കുന്നതിനും പഞ്ചായത്തംഗവും മുൻ വൈസ് പ്രസിഡന്റുമായിരുന്ന റെജി ഇലിപ്പുലിക്കാട്ടിൽ നേതൃത്വം നൽകി.

ദിവസവും വിലയിരുത്തൽ

പ്രസിഡന്റ് ജിൻസൺ വർക്കിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതർ എല്ലാ ദിവസവും വൈകുന്നേരം പ്രവർത്തനം വിലയിരുത്തും.

പഞ്ചായത്തുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് അധികൃതർ സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന് മുൻപ് പഞ്ചായത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഞായറാഴ്ചകളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾപോലും തുറക്കുന്നില്ല.

തൊഴിലുറപ്പിന് എത്തണമെങ്കിൽ ആന്റിജൻ ടെസ്റ്റ് നിർബന്ധമാക്കിയിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!