Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കാസര്‍കോട്, ഇടുക്കി, വയനാട് ജില്ലകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്കെത്തുന്നില്ലെന്ന പരാതി സജീവം



തിരുവനന്തപുരം: കാസര്‍കോട്, ഇടുക്കി, വയനാട് ജില്ലകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്കെത്തുന്നില്ലെന്ന പരാതി സജീവം.

പണിഷ്‌മെന്റ് സ്ഥലം മാറ്റമായാണ് പലരും ഇങ്ങോട്ടുള്ള നിയമനത്തെ കാണുന്നത്. അതുകൊണ്ട് തന്നെ ആര്‍ക്കും ജോലിയോട് താല്‍പ്പര്യവും വരില്ല. ഈ ജില്ലകളിലേക്ക് സ്ഥലംമാറ്റുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് മാറിനില്‍ക്കുന്നതാണ് പതിവ്.

ഈ സാഹചര്യം ചര്‍ച്ചചെയ്യാൻ ചീഫ് സെക്രട്ടറി സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു. ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് ചീഫ് സെക്രട്ടറിയുടെ കമ്മിറ്റി റൂമിലാണ് യോഗം. കാസര്‍കോട്, ഇടുക്കി, വയനാട് ജില്ലകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ നിശ്ചിതകാലം അവിടെ ജോലിചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. പക്ഷേ ഇത് ആരും പാലിക്കുന്നില്ല. എൻജിനിയര്‍, ഡോക്ടര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, വെല്‍ഫെയര്‍ വര്‍ക്കര്‍മാര്‍ തുടങ്ങിയ തസ്തികകളില്‍ ഉള്ളവര്‍ പോലും ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പുതിയ പാക്കേജാണ് സര്‍ക്കാര്‍ പരിഗണനയിലുള്ളത്.

നിര്‍ബന്ധിത സേവനത്തിനായി ഈ ജില്ലകളില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് പിന്നീടുള്ള സ്ഥലംമാറ്റത്തില്‍ അവര്‍ ആവശ്യപ്പെടുന്ന ജില്ലകളിലേക്ക് മാറ്റം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ചചെയ്യും. ഐ.എ.എസ്., കെ.എ.എസ്., സെക്രട്ടേറിയറ്റ് സര്‍വീസ് എന്നീ വിഭാഗങ്ങള്‍ക്ക് ചില ഇളവുകളും ആലോചിക്കുന്നുണ്ട്. ഈ ജില്ലകളിലെ സേവനം പ്രോത്സാഹിപ്പിക്കാൻ ആര്‍ജിത അവധിയില്‍ ഇളവുകള്‍ നല്‍കുന്നതും പരിഗണനയിലുണ്ട്. അങ്ങനെ ഈ ജില്ലകളിലേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ എത്തിക്കാനാണ് ആലോചന.

നേരത്തെ കസര്‍കോട്, ഇടുക്കി, വയനാട് ജില്ലകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ നിശ്ചിത കാലയളവില്‍ അതത് ജില്ലകളില്‍ ജോലി ചെയ്യുന്നെന്ന് ഉറപ്പാക്കാൻ വകുപ്പ് തലവന്മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. കാസര്‍കോട് അടക്കം ചില ജില്ലകളില്‍ വകുപ്പുകളില്‍ നിയമനം ലഭിക്കുന്ന ജീവനക്കാര്‍ അവധിയില്‍ പോകുന്നത് പദ്ധതി നിര്‍വഹണത്തിനും മറ്റും തടസ്സം സൃഷ്ടിക്കുന്നു.

സര്‍ക്കാര്‍ ഇത് ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. അതിന് ശേഷവും കാര്യമായ മാറ്റമുണ്ടായില്ല. ഇതോടെയാണ് ചീഫ് സെക്രട്ടറി തല ഇടപെടലുണ്ടാകുന്നത്. കാസര്‍കോട് ജില്ല നേരിടുന്ന ഗൗരവമായ പ്രശ്‌നമാണ് ഇത്. കാസര്‍കോട് ജില്ല ഉള്‍പ്പെടെ ചില ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ നിയമനം ലഭിക്കുന്ന ജീവനക്കാര്‍ അവധിയില്‍ പോകുന്നതുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ഇതുമൂലം അവശ്യ തസ്തികകളില്‍ ജീവനക്കാര്‍ ഇല്ലാത്ത സാഹചര്യം ഉണ്ടാകുന്നത് പദ്ധതി നിര്‍വ്വഹണത്തിനും മറ്റും തടസ്സം സൃഷ്ടിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

കാസര്‍കോട് ഉള്‍പ്പെടെയുള്ള 3 ജില്ലകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ നിശ്ചിത കാലയളവു വരെ തുടരുന്നതിന് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. വിവിധ വകുപ്പുകളില്‍ ജില്ലയില്‍ നിയമിക്കപ്പെടുന്ന വകുപ്പു മേധാവികള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഭരണസ്വാധീനം ഉപയോഗിച്ച്‌ മാസങ്ങള്‍ക്കുള്ളില്‍ മറ്റിടങ്ങളിലേക്ക് സ്ഥലം മാറി പോകുന്നത് ജില്ലയുടെ വികസന പദ്ധതികളെ ബാധിക്കുന്നതായി ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

ഈ വിഷയം 2021 നവംബര്‍ 22ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. കാസര്‍കോട്, ഇടുക്കി, വയനാട് ജില്ലകളില്‍ നിയമിക്കപ്പെടുന്നവര്‍ക്കാണ് ഇതു ബാധകമായിട്ടുള്ളത്. ഈ ജില്ലകളുടെ പ്രത്യേക സാഹചര്യം പരിഗണിച്ച്‌ വികസന പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാകുന്നതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രസ്തുത ജില്ലകളില്‍ തുടരണമെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇടയ്ക്കിടെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം പദ്ധതികളുടെ നടത്തിപ്പിനെ ഗുരുതരമായി ബാധിക്കുന്നുണ്ട്. എന്നാല്‍ ഈ ഉത്തരവ് അതിന്റെ എല്ലാ അര്‍ത്ഥത്തിലും നടപ്പായില്ല.

വിവിധ വകുപ്പുകളില്‍ നിയമനം ലഭിക്കുന്ന ജീവനക്കാര്‍ ഉടൻ അവധിയില്‍ പോകുന്നതായി കാണുന്നുവെന്നും അവശ്യ തസ്തികളില്‍ ജീവനക്കാര്‍ ഇല്ലാത്തതുമൂലം പദ്ധതികള്‍ നടപ്പിലാക്കാൻ വലിയ കാലതാമസം നേരിടേണ്ടി വരുന്നുവെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ അടക്കം ജീവനക്കാരില്ലാത്തതിനാല്‍ പല പഞ്ചായത്തുകളിലും പദ്ധതി വിഹിതം പകുതി പോലും വിനിയോഗിച്ചിട്ടില്ല. സെക്രട്ടറി ഉള്‍പ്പെടെയുള്ള നിര്‍വഹണ ഉദ്യോഗസ്ഥരില്ലാത്ത സാഹചര്യം ജനപ്രതിനിധികളും ചര്‍ച്ചയാക്കിയിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!