previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പ്രവാസി ക്ഷേമ നിധി ബോര്‍ഡില്‍ ഒരു മാസത്തിനുള്ളില്‍ 24 പെന്‍ഷന്‍ അക്കൗണ്ടുകള്‍ തിരുത്തി തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി ലിന കസ്റ്റഡിയില്‍



തിരുവനന്തപുരം: പ്രവാസി ക്ഷേമ നിധി ബോര്‍ഡില്‍ ഒരു മാസത്തിനുള്ളില്‍ 24 പെന്‍ഷന്‍ അക്കൗണ്ടുകള്‍ തിരുത്തി തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി ലിന കസ്റ്റഡിയില്‍.പ്രവാസി ക്ഷേമനിധി ബോര്‍ഡിലെ കരാര്‍ ജീവനക്കാരി ആയിരുന്നു ലിന. 68 ലക്ഷം രൂപ തട്ടിയെടുന്നുവെന്നാണ് ലിനക്കെതിരായ കേസ്. ഏഷ്യാനെറ്റ് ന്യൂസാണ് തട്ടിപ്പ് സംബന്ധിച്ച വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്.

പ്രവാസി ക്ഷേമ നിധി ബോര്‍ഡില്‍ ഒരു മാസത്തിനുള്ളില്‍ 24 പെന്‍ഷന്‍ അക്കൗണ്ടുകള്‍ തിരുത്തിയെന്നാണ് കണ്ടെത്തല്‍. സോഫ്റ്റ് വെയറില്‍ തിരുത്തല്‍ വരുത്തി ആസൂത്രിതമായാണ് തട്ടിപ്പെന്നാണ് കെല്‍ട്രോണിന്‍്റെയും പൊലീസിന്‍്റെയും രഹസ്യാന്വേഷണത്തിലേയും കണ്ടെത്തല്‍. ഗുരുതര ക്രമക്കേട് നടന്നതായി തെളിഞ്ഞതോടെ ഓഫീസ് അറ്റന്‍ഡര്‍ ലിനയെ പ്രതിയാക്കി പൊലീസ് കേസെടുത്തു. പിന്നാലെ പ്രവാസി ക്ഷേമനിധി ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരി ആയിരുന്ന ലിനയെ പിരിച്ചു വിട്ടുവെന്നും പണം തിരിച്ചു പിടിക്കുമെന്നും ബോര്‍ഡ് അറിയിച്ചു.

ആറ്റിങ്ങല്‍ സ്വദേശി സുരേഷ് ബാബുവിന്‍റെ അംഗത്വത്തില്‍ മാറ്റങ്ങള്‍ വരുത്തി പത്തനംതിട്ട സ്വദേശി ജോസഫിന് പെന്‍ഷന്‍ നല്‍കിയത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പ്രവാസി ക്ഷേമനിധി ബോര്‍ഡ് സിഇഒയുടെ ആവശ്യപ്രകാരം കെല്‍ട്രോണും പിന്നെ പൊലീസിന്‍്റെ രഹസ്യാന്വേഷണത്തിലും തെളിഞ്ഞത്. 11.07.2022 മുതല്‍ 26.08.22വരെയുള്ള കാലയളവില്‍ 24 അംഗങ്ങളുടെ അക്കൗണ്ടുകളിലാണ് തിരുത്തല്‍ വരുത്തിയത്.പ്രവാസി ക്ഷേമ നിധി ബോര്‍ഡിനായി കെല്‍ട്രോണാണ് സോഫ്റ്റുവയര്‍ തയ്യാറാക്കി നല്‍കിയത്. മുടങ്ങി കിടക്കുന്ന അക്കൗണ്ടുകളില്‍ അനര്‍ഹരെ തിരുകി കയറ്റി പണം തട്ടിയത് സോഫ്റ്റുവെയറിലെ പിഴവാണോയെന്നായിരുന്നു അന്വേഷണം. സോഫ്റ്റുവയറിലെ സുരക്ഷയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് കെല്‍ട്രോണിന്‍റെ കണ്ടെത്തല്‍. സോഫ്റ്റുവയര്‍ ഉപയോഗിക്കാന്‍ ജീവനക്കാര്‍ക്ക് പ്രത്യേക യൂസര്‍ ഐഡിയും പാസ് വേര്‍ഡും ഓരോ അക്കൗണ്ടും പരിശോധിക്കാന്‍ അഡ്മിന്ട്രേറ്റര്‍ക്ക് പ്രത്യേക യൂസര്‍ ഐഡിയും നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന ഐഡികള്‍ വഴിയാണ് കൃത്രിമം നടത്തിയത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!