ആനയിറങ്കൽ ഡാം കടന്ന് അരിക്കൊമ്പൻ, 301 കോളനി ഭാഗത്തേക്ക് തിരിച്ചു കയറി. നിരീക്ഷിച്ച് ദൗത്യ സംഘം


ഇടുക്കി: ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ നാശം വിതക്കുന്ന അരിക്കൊമ്ബന്‍ ആനയിറങ്കല്‍ ഡാം കടന്ന് 301 കോളനി ഭാഗത്തേക്ക് തിരിച്ച് കയറി.മയക്ക് വെടി വയ്ക്കുന്നതിനു മുന്നോടിയായുള്ള വനം വകുപ്പിന്‍റെ സംഘങ്ങളുടെ രൂപീകരണത്തിനുള്ള യോഗം നാളെ നടക്കും.
ഇന്നലെ വൈകുന്നേരം ഒരു പിടിയാനയ്ക്കും രണ്ട് കുട്ടിയാനകള്‍ക്കുമൊപ്പമാണ് അരിക്കൊമ്ബന്‍ പെരിയ കനാല്‍ എസ്റ്റേറ്റ് ഭാഗത്തെത്തിയത്. ദേശീയപാതയില്‍ വാഹനങ്ങളും ആളുകളുടെ തിരക്കും ഉണ്ടായിരുന്നതിനാല്‍ തിരികെ ആനയിറങ്കല്‍ ഭാഗത്തേക്ക് തിരിച്ചെത്തി. നിലവില്‍ 301 കോളനിക്ക് സമീപമാണ് അരിക്കൊമ്ബനുള്ളത്. നിരീക്ഷണത്തിനായി വാച്ചര്‍മാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വയനാട്ടില്‍ നിന്നെത്തിയ ആര്‍ആര്‍ടിയും ഡോ. അരുണ്‍ സഖറിയയും ചിന്നക്കനാലില്‍ തുടരുകയാണ്. ആനയെ മയക്കുവെടി വയ്ക്കുന്നതിന് മുന്നോടിയായിയുള്ള ഒരുക്കങ്ങള്‍ വനം വകുപ്പ് തുടരുകയാണ്.