6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

സ്മാർട് മീറ്റർ സ്ഥാപിക്കാൻ കെഎസ്ഇബി; ഉപഭോക്താവിന് ചിലവാകുക 9000 രൂപ



തിരുവനന്തപുരം: ഉപയോക്താക്കൾക്ക് വലിയ ഭാരം ഏൽപ്പിക്കുന്ന സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ കെ.എസ്.ഇ.ബി. ഇതിനെതിരെ ഇടത് സംഘടനകൾ ഉള്‍പ്പടെ രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ തീരുമാനം അനുസരിച്ച്, സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചാൽ ഒരു ഉപഭോക്താവിന് 9,000 രൂപ വരെ ചെലവഴിക്കേണ്ടിവരും. പദ്ധതി നടപ്പാക്കുന്നതിൽ വൈദ്യുതി ബോർഡിന്‍റെ വിതരണ വിഭാഗം ഡയറക്ടർക്ക് വ്യക്തിപരമായ താൽപ്പര്യമുണ്ടെന്ന് സിഐടിയു യൂണിയൻ ആരോപിച്ചു. വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ പദ്ധതി നടപ്പാക്കാവൂ എന്ന് കാണിച്ച് സംഘടനകൾ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനോട് എതിർപ്പില്ലെങ്കിലും വൈദ്യുതി ബോർഡ് മാനേജ്മെന്‍റിന്‍റെ ഇപ്പോഴത്തെ നീക്കം വലിയ ബാധ്യത ഏൽപ്പിക്കുമെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രീപെയ്ഡ് മീറ്റർ സ്ഥാപിക്കാൻ ഉപയോക്താവിന് 9,000 രൂപ നൽകേണ്ടിവരുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ബോർഡിന് 7,830 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. ഈ ചെലവ് കുറയ്ക്കാനാകുമെന്നാണ് സംഘടനകളുടെ വാദം.

പദ്ധതിക്കായി റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പിടുന്നതിന് മുന്നോടിയായി വൈദ്യുതി വകുപ്പ് സെക്രട്ടറിയും തൊഴിലാളി യൂണിയനുകളുടെ നേതാക്കളും തമ്മിൽ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. അതേസമയം, പദ്ധതിയുമായി മുന്നോട്ട് പോകാൻ വിതരണ വകുപ്പ് ഡയറക്ടർക്ക് വ്യക്തിപരമായ താൽപ്പര്യമുണ്ടെന്ന് ബോർഡിലെ ഏക അംഗീകൃത യൂണിയനായ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷനും ആരോപിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് ഈ പരസ്യപ്രതികരണം. മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തണമെന്നാണ് സംഘടനകളുടെ ആവശ്യം. വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ പദ്ധതി നടപ്പാക്കാവൂ എന്ന് സിഐടിയു നേതാവ് എളമരം കരീം, എഐടിയുസി നേതാവ് കെപി രാജേന്ദ്രന്‍, ഐഎന്‍ടിയുസിയുടെ ആര്‍. ചന്ദ്രശേഖരന്‍ എന്നിവർ മുഖ്യമന്ത്രിക്ക് കത്തയച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!