Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Carmel
Karshakan
WhatsApp Image 2025-03-26 at 12.32.26_0683a278
websit poster.jpg 2
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ലോകജനസംഖ്യ 800 കോടി കടന്നു; ജനസംഖ്യ വർദ്ധനവ് കുറയുന്നു



ലോകജനസംഖ്യ 800 കോടി കവിഞ്ഞു. മനുഷ്യരാശിയിൽ ജീവിച്ചിരിക്കുന്നവരുടെ ഔദ്യോഗിക കണക്കാണിത്. ലോകജനസംഖ്യ 800 കോടി കടന്നതായി ഐക്യരാഷ്ട്രസഭ (യുഎൻ) ഇന്ന് അടയാളപ്പെടുത്തി. ഇതിൽ ചൈനയിലാണ് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളത് – 145.2 കോടി. ഇന്ത്യ തൊട്ടുപിന്നിലുണ്ട് – 141.2 കോടി. പൊതുജനാരോഗ്യം, പോഷകാഹാരം, വ്യക്തി ശുചിത്വം, വൈദ്യശാസ്ത്രത്തിലെ മികവ് എന്നിവ ജനസംഖ്യ വളർച്ചയെ സ്വാധീനിച്ചിട്ടുണ്ട്. നമ്മുടെ വൈവിധ്യത്തെ ആഘോഷിക്കാനും മാനവികത മനസിലാക്കാനും ശിശുമരണനിരക്ക് കുറയ്ക്കാനും ആയുർദൈർഘ്യം വർദ്ധിപ്പിക്കാനും സഹായിച്ച മെഡിക്കൽ മേഖലയുടെ പുരോഗതിയെ ആശ്ചര്യത്തോടെ വീക്ഷിക്കാനുമുള്ള അവസരമാണിതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് നമ്മെത്തന്നെ ഓർമ്മിപ്പിക്കാനും സഹജീവികളോടുള്ള നമ്മുടെ പ്രതിബദ്ധത കുറയുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കാനുമുള്ള അവസരം കൂടിയാണിത്.

ജനസംഖ്യ വർദ്ധനവ് തിരിച്ചടിയാകുന്ന നിരവധി ഘട്ടങ്ങളെ ഭൂമി അഭിമുഖീകരിക്കുന്നു. വേണ്ടത്ര ഭക്ഷണം ലഭിക്കാത്ത ആളുകൾ നമുക്കിടയിലുണ്ട്. അതേസമയം, ലഭ്യമായ ഭക്ഷണം അനാവശ്യമായി പാഴാക്കുന്നവരും. ലോകജനത അമേരിക്കക്കാരുടെ ജീവിതരീതിയിൽ ജീവിക്കുകയാണെങ്കിൽ, 5.1 ഭൂമി കൂടി വേണ്ടിവരുമെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ ജനങ്ങൾ ജീവിക്കുന്നതുപോലെ ലോകം മുഴുവൻ ജീവിച്ചാൽ 0.8 ഭൂമി കൂടി വേണ്ടിവരും. ഈ സാഹചര്യത്തിൽ, 800 കോടി ജനസംഖ്യയെ ‘ഉണരേണ്ട ഒരു അവസര’മായിക്കൂടി കണക്കാക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ജനസംഖ്യയിലെ വർദ്ധനവ് പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള സാഹചര്യങ്ങളും സൃഷ്ടിക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം മാത്രമല്ല, ഊർജ്ജ ഉപഭോഗവും വർദ്ധിക്കും. ഇതെല്ലാം ഭൂമിയെ മൊത്തത്തിൽ ബാധിക്കുന്നു!

ലോകത്തിലെ എല്ലാ ഗർഭധാരണങ്ങളിലും പകുതിയോളം (121 ദശലക്ഷം) ‘ആസൂത്രിത’ മല്ലെന്ന് ഈ വർഷം ആദ്യം യുഎൻ പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ പറയുന്നു. ഇവയിൽ ചിലതിൽ മനുഷ്യാവകാശ ലംഘനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉൾപ്പെടുന്നു. 1970 കളിൽ ഒരു സ്ത്രീക്ക് ശരാശരി 4.5 കുട്ടികൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2015 ൽ 2.5 കുട്ടികളായി. 1990 കളിൽ ആയുർദൈർഘ്യം 64.6 വർഷമായിരുന്നു. 2019 ൽ ഇത് 72.6 വയസായി. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം ജനസംഖ്യ വർദ്ധനവ് കുറയുകയാണ്. 700 കോടിയിൽ നിന്ന് 800 കോടി എത്താൻ 11 വർഷമെടുത്താൽ 900 കോടി എത്താൻ 15 വർഷമെടുത്തേക്കും.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!