Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വിസ്മയ കേസ് പൊലീസ് മികച്ച രീതിയില്‍ അന്വേഷിച്ചുവെന്ന് ഡിവൈഎസ്പി രാജ്കുമാര്‍



വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. നിലമേല്‍ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ ആണ് ഇപ്പോള്‍ വിധി വന്നത്.

കോടതി ആത്മഹത്യാ പ്രേരണയും സ്ത്രീധന പീഡനവും തെളിഞ്ഞെന്ന് വ്യക്തമാക്കി. നാളെ ശിക്ഷ വിധിക്കും. വിസ്മയ കേസ് പൊലീസ് മികച്ച രീതിയില്‍ അന്വേഷിച്ചുവെന്ന് ഡിവൈഎസ്പി രാജ്കുമാര്‍. കുറ്റപത്രം എമ്ബതി ദിവസത്തിനുള്ളില്‍ തയ്യാറാക്കി നല്‍കി. കേസില്‍ സൈബര്‍ ഫോറന്‍സിക് തെളിവുകള്‍ നിര്‍ണായകമായെന്നും ഡിവൈഎസ്പി രാജ്കുമാര്‍ പറഞ്ഞു.

വിധി പുറപ്പെടുവിച്ചത് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ്. വിധി കേള്‍ക്കാന്‍ കോടതിയില്‍ പ്രതി കിരണ്‍ കുമാറും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായരും എത്തിയിരുന്നു. കേസില്‍ വിധി വന്നിരിക്കുന്നത് വിസ്മയ മരിച്ച്‌ ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്ബാണ്.

അതിവേഗത്തിലായിരുന്നു കോടതി സമൂഹ മനസാക്ഷിയെ തൊട്ടുണര്‍ത്തിയ കേസില്‍ നടപടികള്‍. ഭര്‍ത്താവ് കിരണ്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു. വിസ്മയ ആത്മഹത്യ ചെയ്തത് സ്ത്രീധനത്തിനു വേണ്ടി നടത്തിയ പീഡനങ്ങള്‍ സഹിക്കാനാവാതെയാണ്.


ബിഎഎംഎസ് വിദ്യാര്‍ത്ഥിനി വിസ്മയയെ 2021 ജൂണ്‍ 21 നാണ് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ വിസ്തരിച്ചത് 42 സാക്ഷികളെയാണ്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത് 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കേസില്‍ വിധി പറഞ്ഞത്.

വിസ്മയ ആത്മഹത്യ ചെയ്തത് സ്വന്തം അച്ഛനുമായുണ്ടായ പ്രശ്നങ്ങളുടെ പേരിലാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും സമര്‍ഥിക്കാനാണ് പ്രതിഭാഗം കോടതിയില്‍ ശ്രമിച്ചത്. ഇതിനിടെ ഭര്‍തൃവീട്ടില്‍ താന്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള വിസ്മയയുടെ ശബ്ദ സംഭാഷണം പുറത്തുവന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!