Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

നാളെ കഴിഞ്ഞാൽ കുറയുമോ സ്വർണവില? ധനമന്ത്രിയെടുക്കുമോ നിർണായക തീരുമാനം?



സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 1ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റ് വരെ കാത്തിരിക്കണോ? ബജറ്റിനു ശേഷം സ്വർണവില കുറയുമോ? അതോ വില കൂട്ടുന്ന തരത്തിലുള്ള തീരുമാനങ്ങളാകുമോ ബജറ്റിൽ ഉണ്ടാകുക? സ്വർണത്തിന്റെ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന ആവശ്യം വ്യാപാരമേഖലയിൽ നിന്നും വാണിജ്യ മന്ത്രാലയത്തിൽ നിന്നുതന്നെയും ഇത്തവണയും ധനമന്ത്രാലയത്തിലെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേതു പോലെ നികുതി കുറയ്ക്കാനുള്ള തീരുമാനം ധനമന്ത്രി സ്വീകരിക്കുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.

കോവിഡിനിടയിലും സ്വർണക്കള്ളക്കടത്തു കുതിച്ചുയരുന്നുണ്ട്. കള്ളക്കടത്തിനു തടയിടണമെങ്കിൽ നികുതി കുറച്ചേ മതിയാകൂ. 12.5 ശതമാനമായിരുന്ന നികുതി 7.5 ശതമാനത്തിലേക്കു കുറച്ചിട്ടും ആകാശമാർഗവും കടൽമാർഗവുമുള്ള സ്വർണക്കള്ളക്കടത്തിനു കാര്യമായ കുറവുണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ 4 ശതമാനത്തിലേക്കു കുറയ്ക്കാനുള്ള തീരുമാനം ഒരുപക്ഷേ, ധനമന്ത്രാലയം കൈക്കൊണ്ടേക്കും. അത്തരത്തിലൊരു തീരുമാനമെടുത്താൽ ആനുപാതികമായ ഇളവു സ്വർണം വാങ്ങുന്ന ഉപയോക്താക്കൾക്കും ലഭിക്കും.

നികുതി കുറയ്ക്കുമോ?

12 ശതമാനമായിരുന്ന ഇറക്കുമതി നികുതിയാണ് കഴിഞ്ഞ ബജറ്റിന് 7.5 ശതമാനത്തിലേക്കു കുറച്ചത്. എന്നാൽ 2.5 ശതമാനം കൃഷി വികസന സെസും 0.75 ശതമാനം സാമൂഹിക വികസന സെസും സ്വർണം ഇറക്കുമതിയിൽ ഈടാക്കുന്നുണ്ട്. ഫലത്തിൽ 10.75 ശതമാനം നികുതി നിലനിൽക്കുന്നുണ്ട്. ഇത് 4 ശതമാനത്തിലേക്കു കുറയ്ക്കണമെന്നാണു വ്യാപാരമേഖലയുടെ ആവശ്യം. 3 ശതമാനമാണു സ്വർണത്തിന്റെ ജിഎസ്ടി. ഒരു കിലോഗ്രാം സ്വർണം കള്ളക്കടത്തായി കൊണ്ടുവരുമ്പോൾ 5 ലക്ഷം രൂപയോളമാണ് ലാഭം.


കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വർണം കള്ളപ്പണമായി മാറുകയാണു ചെയ്യുന്നത്. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു തിരിച്ചടി സൃഷ്ടിക്കും. ലോകത്തിലെ ഏറ്റവും വലിയ ആഭരണ വിപണിയായ ചൈനയിൽ സ്വർണത്തിന് ഇറക്കുമതിത്തീരുവ ഇല്ല. യുകെ, യുഎസ്, സിംഗപ്പുർ, മലേഷ്യ, യുഎഇ, ഒമാൻ, ഖത്തർ, കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈൻ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ സ്വർണത്തിന് ഇറക്കുമതിത്തീരുവ ഈടാക്കുന്നില്ല.

നികുതി കുറ‍ഞ്ഞാൽ നികുതി വെട്ടിപ്പ് സ്വാഭാവികമായി കുറയും. സാഹസികമായി സ്വർണം കൊണ്ടുവന്നാലും വലിയ ലാഭമില്ലാതാകും എന്നതാണു കാരണം. കള്ളക്കടത്ത് കുറയ്ക്കാനും വ്യാപാരമേഖലയെ പ്രോത്സാഹിപ്പിക്കാനും സ്വർണാഭരണ കയറ്റുമതി കൂട്ടാനും നികുതി കുറയ്ക്കണമെന്ന അഭിപ്രായം വാണിജ്യമന്ത്രാലയത്തിനുണ്ട്. അതുകൊണ്ട് കസ്റ്റംസ് നികുതി 4 ശതമാനത്തിലേക്കു കുറച്ചുകൊണ്ടുവരണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നിലവിൽ 3 ശതമാനമാണ് സ്വർണത്തിന്റെ ജിഎസ്ടി. ഇത് 1.25 ശതമാനത്തിലേക്കു കുറയ്ക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ ജിഎസ്ടി കുറയ്ക്കാനുള്ള നയപരമായ തീരുമാനം ബജറ്റിൽ ഉണ്ടാകാനിടയില്ല.

നിർണായകം ഈ ബജറ്റ്

2021ൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ പരിശോധിക്കുമ്പോൾ സ്വർണ മേഖലയിൽ നികുതിഘടനയിലും സർക്കാർ നയങ്ങളിലും നിർണായകമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന ബജറ്റായിരിക്കും ഇത്തവണത്തേത്. സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) എന്ന ഫിനാൻഷ്യൽ റെഗുലേറ്റിങ് അതോറിറ്റിയുടെ കീഴിൽ സ്വർണവ്യാപാരത്തിനായി സ്പോട്ട് എക്സ്ചേഞ്ച് തുടങ്ങാനുള്ള തീരുമാനവും ബിഐഎസ്, എച്ച്‌യുഐഡി പോലെ സ്വർണത്തിന്റെ ഗുണനിലവാരമുറപ്പാക്കാനുള്ള സംവിധാനങ്ങളും കേന്ദ്രം കൊണ്ടുവന്നത് നമ്മുടെ മുന്നിലുണ്ട്.

സ്വർണാഭരണങ്ങളെ കൃത്യമായി ട്രാക്ക് ചെയ്യാനുള്ള സ്ഥിതിയിലേക്കെത്തിച്ചതും ഉൾപ്പെടെ സ്വർണ മേഖലയിൽ ഒട്ടേറെ നിയമങ്ങളും പരിഷ്കാരങ്ങളും സർക്കാർ കൊണ്ടുവന്നിരുന്നു. കഴിഞ്ഞ ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി നികുതിയും കുറച്ചിരുന്നു. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ സ്വർണവ്യാപാരമേഖലയിൽ ഇനിയും പരിഷ്കാരങ്ങൾ കൊണ്ടുവരാനുള്ള സാധ്യതകളാണുള്ളത്. ഇറക്കുമതി കുറയ്ക്കാനും രാജ്യത്തെ സ്വർണത്തിന്റെ പുനഃരുപയോഗം വർധിപ്പിക്കാൻ പദ്ധതികളാരംഭിക്കാനും കള്ളക്കടത്തു തടയുന്നതിനുമുള്ള നടപടികൾ പ്രതീക്ഷിക്കണം

ഇറക്കുമതി കുറച്ചാൽ രാജ്യത്തിനു ഗുണം

കഴിഞ്ഞ വർഷം ഏകദേശം 1050 ടൺ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഏതാണ്ട് 4.18 ലക്ഷം കോടി രൂപയുടെ സ്വർണം. സ്വർണ ഇറക്കുമതി കൂടുന്നതു രാജ്യത്തിന്റെ കറൻസിയെ ദുർബലപ്പെടുത്തും. ഇറക്കുമതിക്കു വേണ്ട പണം ഡോളറിൽ നൽകേണ്ടതിനാലാണിത്. ഡോളറിന്റെ ഡിമാൻഡ് കൂടുന്നത് രൂപയുടെ മൂല്യം കുറയ്ക്കും. കറന്റ് അക്കൗണ്ട് കമ്മി കൂടാനും ഇതു കാരണമാകും. സ്വർണ ഇറക്കുമതി കുറയ്ക്കുകയും സ്വർണത്തിന്റെ പുനഃരുപയോഗം ഉറപ്പു വരുത്തുകയും ചെയ്താൽ അതു രാജ്യത്തിന്റെ സാമ്പദ്‌വ്യവസ്ഥയ്ക്കു പ്രയോജനകരമാകും. ഇത്തരത്തിലുള്ള നടപടികളും ബജറ്റിൽ പ്രതീക്ഷിക്കാം.

ഗോൾഡ് മോണറ്റൈസേഷൻ പദ്ധതിയോ അതിനു സമാന നടപടികളോ ഒരുപക്ഷേ, ബജറ്റിലുണ്ടായേക്കും. 24,000 മുതൽ 30,000 ടൺ വരെ സ്വർണം ഇന്ത്യൻ കുടുംബങ്ങളുടെയും ചില ആരാധനാലയങ്ങളുടെയും ട്രസ്റ്റുകളുടെയും കൈവശമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇതിനെ കൃത്യമായ അക്കൗണ്ടിങ് സമ്പ്രദായത്തിലേക്ക് കൊണ്ടുവന്ന് സ്വർണത്തിന്റെ പുനരുപയോഗം വർധിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. സമാന്തര സമ്പദ്‌വ്യവസ്ഥയിൽ ഇനി കണക്കിൽ കൊണ്ടുവരേണ്ടത് സ്വർണം മാത്രമാണ്.

‘വിപണിക്കു പകരണം കരുത്ത്’

കുറഞ്ഞ പലിശയ്ക്ക് ഗോൾഡ് മെറ്റൽ ലോൺ പോലുള്ള സ്കീമുകൾ ഉണ്ടെങ്കിലും അസംഘടിതമേഖലയ്ക്കു പ്രാപ്യമായ രീതിയിൽ വ്യാപകമാക്കാനുള്ള തീരുമാനങ്ങളും ബജറ്റിലൂടെ കൊണ്ടുവരണമെന്നാണ് വ്യാപാരമേഖലയുടെ ആവശ്യം. ശക്തമായ ഒരു ബുള്യൻ ബാങ്കിങ് സംവിധാനം വേണമെന്നതും മേഖലയുടെ വർഷങ്ങളായി നിലനിൽക്കുന്ന ആവശ്യമാണ്. ബുള്യൻ ബാങ്ക് ഇന്ത്യൻ സ്വർണ വ്യാപാര മേഖലയ്ക്ക് വലിയ ഉത്തേജനം നൽകും.

ദേശീയ സ്വർണ ഉപയോഗത്തിന്റെ 30% ഉള്ള കേരളത്തിലടക്കം ഗോൾഡ് പാർക്ക് സ്ഥാപിക്കുകയാണെങ്കിൽ ഇന്ത്യൻ ജ്വല്ലറി ഇൻഡസ്ട്രി ആഗോളതലത്തിൽ കരുത്താർജിക്കുകയും പ്രത്യക്ഷമായും പരോക്ഷമായും 5 ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. പാൻകാർഡ് പരിധി 5 ലക്ഷമാക്കി ഉയർത്തി പണമൊഴുക്ക് സൃഷ്ടിച്ച് വിപണി കരുത്താർജിപ്പിക്കണമെന്നാണ് വ്യാപാരമേഖലയുടെ ആവശ്യമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററും ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറുമായ എസ്.അബ്ദുൽ നാസർ പറഞ്ഞു.

സ്വർണവില കുറയുമോ?

ബജറ്റിൽ എന്തു തീരുമാനമുണ്ടായാലും സ്വർണത്തിന്റെ വില കുറയുമോ എന്നതാണ് ഉപയോക്താക്കൾക്ക് അറിയേണ്ടത്. 2019 വരെ ഏതാണ്ട് 25,000 രൂപയുടെ പരിസരത്തു നിന്ന സ്വർണവില രണ്ടുവർഷമായി വളരെ ഉയരത്തിലാണ്. കോവിഡ് പ്രതിസന്ധികളെത്തുടർന്ന് റോക്കറ്റുപോലെ കുതിച്ച സ്വർണവില പിന്നീട് കാര്യമായി താഴ്ന്നില്ല. പവന് 42,000 രൂപ വരെ ഉയർന്ന വില പിന്നീട് 36,000 രൂപയുടെ പരിസരങ്ങളിൽ നിലയുറപ്പിക്കുകയാണ്. ഇറക്കുമതിത്തീരുവ കുറയ്ക്കാനുള്ള തീരുമാനം ബജറ്റിൽ ഉണ്ടായാൽ വില ആനുപാതികമായി കുറയും.

ഉദാഹരണത്തിന് ഒരു കിലോ സ്വർണം ഇറക്കുമതി ചെയ്യാനുള്ള ചെലവ് 50 ലക്ഷം രൂപയാണെങ്കിൽ നികുതി ഏകദേശം 5.3 ലക്ഷം രൂപയാകും. നികുതി 5 ശതമാനം കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയാണെങ്കിൽ 2.8 ലക്ഷമായി ഇറക്കുമതി നികുതി കുറയും. ഒരു കിലോഗ്രാം സ്വർണത്തിന്റെ ഇറക്കുമതിയിൽ 2.5 ലക്ഷം രൂപയുടെ കുറവ്. ഈ കുറവ് ആനുപാതികമായി ഉപയോക്താക്കൾക്കു ലഭിക്കും. കഴിഞ്ഞ തവണ ബജറ്റിൽ നികുതി കുറച്ചപ്പോൾ സ്വർണവിലയിലും ആനുപാതിക കുറവു വന്നിരുന്നു. കൂടാതെ സ്വർണത്തിന്റെ പുനരുപയോഗ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചാലും വിലക്കുറവു പ്രതീക്ഷിക്കാം. ഇറക്കുമതിച്ചെലവിൽ ഉണ്ടാകുന്ന കുറവിന് ആനുപാതികമായാകും വില കുറയുക.

സ്വർണവിലയുടെ ഭാവി

ഇറക്കുമതിത്തീരുവ കുറഞ്ഞാലും വലിയ വിലയിടിവ് സ്വർണത്തിൽ പ്രതീക്ഷിക്കേണ്ടതില്ല. രാജ്യാന്തര വിപണിയിലെ സ്വർണവില അനുസരിച്ചാണ് കേരളത്തിലും വില നിശ്ചയിക്കുന്നത്. ആഗോള വിപണിയിലെ സാഹചര്യങ്ങളും വിവിധ രാജ്യങ്ങളുടെയും കേന്ദ്ര ബാങ്കുകളുടെയും രാഷ്ട്രീയ, നയ തീരുമാനങ്ങളും ഓഹരി, നാണ്യ വിപണിയലെ ചലനങ്ങളും ലോകസാഹചര്യങ്ങളുമെല്ലാം വിലയെ സ്വാധീനിക്കും.

വില ഉയരാനുള്ള സാധ്യതകൾ

1. ഉയർന്ന പണപ്പെരുപ്പം: സ്വർണം പണപ്പെരുപ്പത്തിനെതിരെ സ്വാഭാവിക ഹെഡ്ജ് ആണ്. പണപ്പെരുപ്പം എത്രമാത്രം കൂടുന്നോ അത്രതന്നെ സ്വർണ വില ഉയരും. അമേരിക്കയിൽ പണപ്പെരുപ്പം 30 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഏതാണ്ട് 7 ശതമാനത്തോളം. ഇത് അതിജീവിക്കണമെങ്കിൽ കേന്ദ്ര ബാങ്കുകൾക്കും നിക്ഷേപക സ്ഥാപനങ്ങൾക്കും സ്വർണ നിക്ഷേപം കൂട്ടിയേ തീരൂ.

2. ആഗോളതലത്തിൽ ഓഹരി വിപണിയും അനുബന്ധ അസറ്റ് ക്ലാസുകളും ഏറ്റവും ഉയർന്ന നിലയിലാണ്. അങ്ങനെ നോക്കിയാൽ സ്വർണത്തിൽ ശക്തമായ തിരുത്തൽ നടന്നു കഴിഞ്ഞിട്ടുണ്ട്. നിലവിൽ ഉയർന്നു നിൽക്കുന്ന മറ്റു നിക്ഷേപങ്ങളേക്കാൾ വൻകിട നിക്ഷേപകർക്ക് സ്വർണത്തോട് താൽപര്യം കൂടുതലായിരിക്കും. ഓഹരി വിപണിയിൽ ശക്തമായ തിരുത്തൽ വന്നാൽ സ്വർണവില ഉയരും. 1280 ഡോളറിൽനിന്ന് 2080 ഡോളർ വരെ ഉയർന്ന സ്വർണം 50% തിരുത്തൽ സംഭവിച്ച് 1680 ഡോളർ വരെ എത്തിയിരുന്നു. ഇപ്പോൾ 1840 ഡോളറിലാണ് സ്വർണം. കറൻസി ദുർബലമായതുകൊണ്ടു മാത്രമാണ് പല രാജ്യങ്ങളിലും വില ഉയർന്നു നിൽക്കുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!