San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കഴിഞ്ഞ അഞ്ചുവർഷത്തെ റീൽസും വീണ മീട്ടലുമാണ് ആരോഗ്യ വകുപ്പ് നേരിടുന്ന പ്രശ്നമെന്ന് ആരോഗ്യമന്ത്രി, ലോകം അംഗീകരിച്ച കേരള മോഡൽ യുഡിഎഫ് കൈവിടുന്നുവെന്ന് മുഹമ്മദ് റിയാസ്



പകർച്ചവ്യാധി പ്രതിരോധം പാളിയത് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഷിഗെല്ല, നിപ്പാ, എബോള കുരങ്ങുപനി, എന്നിവ പടർന്നു പിടിച്ച് മരണങ്ങൾ വ്യാപിക്കുന്നു. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പാളിയത് പകർച്ചവ്യാധി വ്യാപനത്തിന് കാരണമായി. സഭ നിർത്തിവച്ച വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നോട്ടീസിൽ പറഞ്ഞത് തെറ്റ്. മുഹമ്മദ് റിയാസിന് പാളിച്ച പറ്റി. ഇന്ത്യയിൽ എവിടെയും എബോള സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ മറുപടി നൽകി.

സുഡാനിൽ നിർത്തി കോട്ടയത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന യുവതിക്ക് എബോള സ്ഥിരീകരിച്ചിരുന്നില്ല. കേരളത്തിൽ സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കിയെന്നത് ശരിയല്ല. പകർച്ചവ്യാധികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ,രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യവകുപ്പ് പുതിയ ദിശാബോധവും,പ്രവർത്തനങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്. രോഗം വന്നിട്ട് നോക്കുന്നതിനേക്കാൾ വരാതിരിക്കാനാണ് നോക്കുന്നത്.

വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കിയിരിക്കുകയാണ്. നിരീക്ഷണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. ആശുപത്രി തലത്തിലും സർക്കാർ തലത്തിലും പ്രതിരോധ നടപടികൾ സ്വീകരിച്ചു വരുന്നു. ഡെങ്കിപ്പനി പ്രതിരോധത്തിന് ഡ്രൈ ഡേ ക്യാമ്പയിൻ ആവിഷ്കരിച്ചിട്ടുണ്ട്. ആഴ്ചയിൽ മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കുന്നതിനുള്ള കലണ്ടർ പുറത്തിറക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് രോഗപ്രതിരോധത്തിന് വിവിധ വകുപ്പുകളുമായി ഏകോപനത്തിലാണ്.

ഡെങ്കിപ്പനി ഉറവിട നശീകരണ പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകി. എല്ലാ വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിലും ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കാൻ കലണ്ടർ പുറത്തിറക്കി. കൊതുകുകളുടെ പ്രചനന കേന്ദ്രങ്ങൾ ഇല്ലാതാക്കും. കുടിവെള്ള സ്രോതസ്സുകൾ ഹോട്ടലുകൾ തട്ടുകടകൾ കുടി വെള്ള നിർമ്മാണശാലകൾ എന്നിവിടങ്ങളിൽ പരിശോധന നടക്കും. രോഗ വിവരങ്ങൾ മറച്ച് വെക്കുക എന്നതല്ല ഈ സർക്കാരിൻ്റ സമീപനം


രോഗപ്രതിരോധ സംവിധാനത്തിൽ പൊതുജന പങ്കാളിത്തം വർധിപ്പിക്കാൻ വ്യാപക പ്രചാരണം നടത്തും. ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷിതത്വവും കാര്യക്ഷമതയും പരിശോധിക്കും. വിദഗ്ധ ഡോക്ടർമാരുടെ നിയമനം ഉറപ്പാക്കാൻ മുൻഗണന നൽകും. വിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും

മറ്റ് ആശുപത്രികളിലെ സൗകര്യങ്ങൾ ശക്തിപ്പെടുത്തി മെഡിക്കൽ കോളേജിന്റെ ഭാരം കുറയ്ക്കാനുള്ള നടപടി സ്വീകരിക്കും. നിലവിൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ല. ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി പരിശോധനകൾ വ്യാപിച്ചു. കാലാവസ്ഥകൾ മനസ്സിലാക്കി എപ്പിഡമിക് കലണ്ടർ രൂപീകരിക്കും. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിൽ ബോധവൽക്കരണങ്ങൾ നടക്കുന്നു.

വ്യാപകമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. രോഗങ്ങൾ മറച്ചുവെച്ച് എല്ലാം ശരിയാണെന്ന് പറയുന്നതല്ല സർക്കാരിൻ്റ നയം. രോഗ വിവരങ്ങൾ മറച്ചുവയ്ക്കാതെ പരസ്യമായി പങ്കുവയ്ക്കുന്ന സമീപനമാണ് സർക്കാരിന്റേത്. കായകൽപ്പം പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത് അതാണ്. ആരോഗ്യമന്ത്രി തന്നെ നേരിട്ട് ജീവനക്കാരെ കാണും. ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്തേണ്ട സാഹചര്യം ഒഴിവാക്കും. തസ്തികൾ കണ്ടെത്തുന്നതിനും കൂടുതൽ നിയമനങ്ങൾ നടത്തുന്നതിനും പദ്ധതി തയ്യാറാക്കുന്നു. എല്ലാ കാര്യത്തിലും മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി.

സർക്കാരിനെ വിലയിരുത്താൻ 35 ദിവസം മതിയാകില്ല. എന്നാൽ സർക്കാർ ഏത് ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്ന് മനസിലാക്കാൻ 35 ദിവസം മതിയെന്ന് മുഹമ്മദ് റിയാസ് എംഎൽഎ മറുപടി നൽകി. ഏതെങ്കിലും മന്ത്രി ഭരിക്കുന്നത് കൊണ്ടാണ് പകർച്ചവ്യാധി പടരുന്നത് എന്ന് അഭിപ്രായമില്ല. ഇക്കാര്യത്തിൽ ഇപ്പോഴത്തെ ആരോഗ്യ മന്ത്രിയുടെ അഭിപ്രായമല്ല ഞങ്ങൾക്ക്. എബോളയെപ്പറ്റി ആരോഗ്യ മന്ത്രി പറഞ്ഞു. എന്നാൽ വരുന്ന മണിക്കൂറുകളിൽ ഉദ്യോഗസ്ഥർ എബോള ഇവിടെ ഉണ്ട് എന്ന് പറയുമോ എന്നാണ് ഭയക്കുന്നത്.

പകർച്ച വ്യാധികൾ തടയുന്നതിൽ സർക്കാരിൻ്റെ കാഴ്ചപ്പാട് പ്രധാനമാണ്. ആരോഗ്യമന്ത്രിയുടെ എരണം കെട്ടവൻ നാടുഭരിച്ചാൽ പരാമർശം മുഹമ്മദ് റിയാസ് സഭയിൽ ഉയർത്തി. ഞങ്ങൾ ഈ കാഴ്ചപ്പാടുകാരല്ല. ഇതുയർത്തി മുഖ്യമന്ത്രിയെ അധിക്ഷേപിക്കാൻ ഇടതുപക്ഷമില്ല. അത് ഇടതുപക്ഷ നിലപാടല്ല. എരണം കെട്ടവർ നാട് ഭരിച്ചാൽ രോഗം പടരുമെന്ന് പറഞ്ഞത് ഇപ്പോഴത്തെ ആരോഗ്യ മന്ത്രിയാണ് ഞങ്ങൾ അങ്ങനെ കരുതുന്നില്ല.

ആരോഗ്യ മന്ത്രിയുടെ കാഴ്ചപ്പാട് അല്ല എൽഡിഎഫിന്റെ കാഴ്ചപ്പാട്. ക്രിയാത്മക പ്രതിപക്ഷത്തിന്റെ കടമയാണ് ഞങ്ങൾ നിർവഹിക്കാൻ ഉദ്ദേശിക്കുന്നത്. സർക്കാർ അടിയന്തരമായി തിരുത്തേണ്ട ചില വിഷയങ്ങളുണ്ട്.. ആരോഗ്യ മേഖലയിലെ കേരള മോഡൽ ലോകം ആകെ അംഗീകരിച്ചതാണ് ആ കേരള മോഡൽ യുഡിഎഫ് സർക്കാർ കൈവിടുന്നു. എന്തെല്ലാം പകർച്ചവ്യാധികളാണ് ഈ മഴക്കാലത്ത് പകരുന്നത്. മാരക സ്വഭാവമുള്ള രോഗങ്ങൾ. ആരോഗ്യവകുപ്പിൽ ഏകോപനമില്ല. ഭരണകക്ഷയിലെ പലരും ആരോഗ്യ ഉദ്യോഗസ്ഥരെ ട്രാൻസ്ഫർ ചെയ്യാനുള്ള തിരക്കിലാണ്.

DHS ൽ കസേര കളിയാണ്. പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ യോഗം വിളിക്കാൻ പോലുമാകുന്നില്ല. അയാൾ കഥ എഴുതുകയാണ് സിനിമയിലെ ,തഹസിൽദാർ കസേരയിൽ നിന്ന് മാറിക്കൊടുക്കാത്തത് പോലെയുള്ള കസേരകളിയാണ് DHS ആസ്ഥാനത്ത് നടക്കുന്നത്. മഴക്കാലത്തിനു മുമ്പ് സ്വീകരിക്കേണ്ട മുൻകരുതൽ സ്വീകരിച്ചില്ല. ടീം യുഡിഎഫ് ,തദ്ദേശ വകുപ്പും ആരോഗ്യ വകുപ്പും പരസ്പരം പഴിചാരുകയാണ്. തദ്ദേശ മന്ത്രിയെ കുറ്റപ്പെടുത്തില്ല.

അദ്ദേഹം ഭരണത്തിൽ ഏറിയ ഉടനെ പിഎം ശ്രീയെ അറബിക്കടലിൽ എറിഞ്ഞതിന്റെ ക്ഷീണത്തിലായിരുന്നു. നിപ റിപ്പോർട്ട് ചെയ്ത് അഞ്ചാം ദിവസമാണ് മരുന്ന് എത്തിക്കുന്നത്. കോഴിക്കോട് മുൻപ് നിപ്പ ഉണ്ടായപ്പോൾ LDF സർക്കാർ ജനപ്രതിനിധികളുടെ യോഗം വിളിച്ചു. ഇപ്പോൾ ജനപ്രതിനിധികളെ തഴയുന്നതിൽ സർക്കാരിൻറെ സങ്കുചിത താല്പര്യമുണ്ടോ. രോഗത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഉണ്ടോ. ശബരിമല ഡ്യൂട്ടിക്ക് ഡോക്ടർമാരെ നൽകാൻ ആകില്ലെന്ന് പറഞ്ഞത് ആരോഗ്യവകുപ്പ്.

ദേവസ്വവും ആരോഗ്യവും കൈകാര്യം ചെയ്യുന്നത് ഒരേ മന്ത്രി. വിവിധ മന്ത്രിമാരുടെ പ്രശ്നമല്ല. സർക്കാരിൻറെ കഴിവുകേടാണ്. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിപ്പയെക്കാൾ ഭയപ്പെടേണ്ട ഒരു ഉദ്യോഗസ്ഥനുണ്ട്. ട്രഷറി ബെഞ്ചിൽ 101 ആളുകളുണ്ട്,രാഷ്ട്രീയത്തിൽ 101 നേക്കാൾ വലുത് 35 എന്ന് തെളിയിക്കുന്ന നാളുകളാണ് വരാൻ പോകുന്നതെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ അഞ്ചുവർഷത്തെ റീൽസും വീണ മീട്ടലുമാണ് ആരോഗ്യ വകുപ്പ് നേരിടുന്ന പ്രശ്നമെന്ന് മന്ത്രി കെ മുരളീധരൻ മറുപടി നൽകി. പ്രതിപക്ഷം പറയുന്ന പോലെ ഭീകരമായ സ്ഥിതിയില്ല. നിപ്പാ മരുന്ന് എൽഡിഎഫ് കാലത്തും വാങ്ങി സ്റ്റോക്ക് ചെയ്തിരുന്നില്ലെന്നും മന്ത്രി മറുപടി നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!