നാലുപേർ വെന്തുമരിച്ച സംഭവം സംഘപരിവാർ നേതാക്കൾ സ്ഥലം സന്ദർശിച്ചു.


ഇടുക്കി: ഇടുക്കി നിയോജക മണ്ഡലത്തിലെ കൊന്നത്തടി പഞ്ചായത്തിൽ കൊമ്പൊടിഞ്ഞാലിൽ ഒരു വീട്ടിലെ
നാലുപേർ വെന്ത് മരിച്ച സ്ഥലത്ത് ബിജെപി സംഘപരിവാർ നേതാക്കൾ സന്ദർശനം നടത്തി.
സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രൂപീകരിച്ചിട്ടുള്ള ജനകീയ സമിതി ഭാരവാഹികൾക്കൊപ്പം ആണ് നേതാക്കൾ സന്ദർശനം നടത്തിയത്.
ആർഎസ്എസ് ഇടുക്കി വിഭാഗ് സഹ കാര്യവാഹ് കെ ജി അനുപ് , ബിഎംസ് ജില്ലാ പ്രസിഡന്റ് എംപി റെജി, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ കുമാർ, ജില്ലാ ഉപാധ്യക്ഷൻ രതീഷ് വരകുമല , മണ്ഡലം ജനറൽ സെക്രട്ടറി പിസി സന്തോഷ്കുമാർ, ഖണ്ഡ് കാര്യവാഹ് കെടി വിനോദ്, സമ്പർക്ക പ്രമുഖ് ചന്ദ്രബോസ് ബിജെപി ഏരിയ പ്രസിഡന്റ് അനീഷ് കെസി എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.
മെയ് മാസം ഒൻപതാം തിയതിയാണ് തെള്ളിപടവിൽ വീട്ടിൽ ശുഭയും ശുഭയുടെ നാലും ഏഴും വയസുള്ള രണ്ട് മക്കളും ശുഭയുടെ അമ്മയും വീട്ടിൽ വെന്തുമരിച്ചത്.
ഇളയ കുട്ടിയുടേത് ഒഴികെ ബാക്കി മൂന്ന് മൃതദേഹങ്ങളും പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ആർഎസ്എസ് മണ്ഡൽ കാര്യവാഹ് ആയിരുന്ന ശുഭയുടെ ഭർത്താവ് അനീഷ് നാല് വർഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.