സ്കൂട്ടറിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്നയാളെ പിടികൂടി


ഇടുക്കി എക്സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രഞ്ജിത്ത് കുമാർ. T – യുടെ നേതൃത്വത്തിൽ ചേലച്ചുവട് -കഞ്ഞിക്കുഴി ഭാഗത്തു നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്നയാളെ പിടികൂടി. ഇടുക്കി താലൂക്കിൽ കഞ്ഞിക്കുഴി വില്ലേജിൽ നാലുകമ്പി കരയിൽ തോപ്പിൽ വീട്ടിൽ സത്യനേശൻ മകൻ ജോസ് സത്യനേശൻ (𝟻𝟺/𝟸𝟻) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും 1.442 കിലോഗ്രാം കഞ്ചാവും, കഞ്ചാവ് കടത്താനുപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു.കഞ്ചാവ് ചെറുപൊതികളാക്കി കഞ്ഞിക്കുഴി, ചേലച്ചുവട് ഭാഗങ്ങളിൽ ഇയാൾ വില്പന നടത്തി വരികയായിരുന്നു.2 ആഴ്ചയോളമായി ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രഞ്ജിത്ത് കുമാർ. T യോടൊപ്പം എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് കുമാർ അസ്സി.എക്‌സൈസ് ഇൻസ്‌പെക്ടർ(G) ഷാജി ജെയിംസ്, PO(G) മാരായ സിജുമോൻ ᴋ.ɴ, ജലീൽ ᴩ. ᴍ, CEO മാരായ അനൂപ്. P. ജോസഫ്, ആൽബിൻ ജോസ്, സിറിൽ ജോസഫ്,അജിത്. T. J,ആകാശ് മോഹൻദാസ്, വിഷ്ണു.P.S, WCEO ലിയാ പോൾ, എക്‌സൈസ് ഡ്രൈവർ ശശി. P. K എന്നിവർ പങ്കെടുത്തു