Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Carmel
Karshakan
Santamonica
Santamonica
previous arrow
next arrow
Idukki വാര്‍ത്തകള്‍

കർഷകന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന്  വന്യജീവി സംരക്ഷണ നിയമം ഭേദഗതി വേണം : പ്രഫ. എൻ ജയരാജ്



കർഷകന്റെ ജീവനും സ്വത്തിനും അപായമായി വന്യജീവികളുടെ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ 1972 ലെ കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമം കർഷകർക്ക് അനുകൂലമായി ഭേദഗതി ചെയ്യണമെന്ന്  പ്രഫ. എൻ ജയരാജ് ആവശ്യപ്പെട്ടു .കേന്ദ്ര വനം വന്യജീവി നിയമം ഭേദഗതി ചെയ്യണം എന്ന്  ആവശ്യപ്പെട്ടു കൊണ്ട് കേരള  കോൺഗ്രസ്സ് എം നടത്തുന്ന സമരംങ്ങളുടെ ഭാഗമായി ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമലയുടെ അധ്യക്ഷതയിൽ ചേർന്ന മലയോര സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കുടിയേറ്റ കാലം മുതൽ പ്രതിസന്ധികളെ എതിർതാണ് കർഷകന്റെ നിലനിൽപ്പ് എന്നത് ദുഃഖകരമാണ് .സംസ്ഥാനത്തിന്റെ ഭക്ഷ്യ  ക്ഷാമം നേരിട്ടിരുന്ന 1942 കാലയളവിൽ സർക്കാർ തന്നെ കുടിയിരുത്തിയ കർഷകരെ കുടിയേറ്റക്കാരായി ചിത്രീകരിക്കുകയാണ് കോൺഗ്രസ്സ് നേതൃത്വം .മുല്ലപെരിയാർ വിഷയത്തിലും ബഫർ സോൺ വിഷയവും എല്ലാം കർഷകരുടെ നിലനിൽപ്പിനെ തന്നെ പ്രതികൂലമായി ബാധിച്ചത് കേന്ദ്ര മന്ത്രി സഭയുടെ തെറ്റായ നടപടി മൂലമാണ് .

വന്യജീവികൾക്ക് വനവും കർഷകന് കൃഷി ഭൂമിയും അവകാശപ്പെട്ടതാണ് .വനത്തിലെ ആവാസവ്യവസ്ഥതയിൽ ജീവിക്കേണ്ട വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങി ആക്രമണം നടത്തുമ്പോൾ പ്രതികരിക്കാനാകാതെ കർഷകർ നട്ടം തിരിയാനാകാതെ കൂച്ചുവിലങ്ങിട്ട്  നിയമ നിർമ്മാണം നടത്തിയിരിക്കുകയാണ് .കാർഷിക മേഖലയിൽ നിന്നും കർഷകർ പട്ടണങ്ങളിലേക്ക് പലായനം ചെയ്തു കൊണ്ടിരിക്കുന്നത് കേന്ദ്ര സർക്കാരിന്റെ തെറ്റായ നയം മൂലം ആണെന്നും 53 വർഷങ്ങൾക്ക്  മുൻപ് രൂപീകരിച്ച നിയമം കാലാനുസൃതമായി നിയമ ഭേദഗതി നടത്തണമെന്നും പ്രഫ.എൻ ജയരാജ് ആവശ്യപ്പെട്ടു .

ഭൂവിസ്തൃതിയുടെ 30 ശതമാനം വനവും അതോടൊപ്പം പാറകെട്ടുകളും ജലാശയങ്ങളും നിറഞ്ഞ കേരളത്തിൽ ജനങ്ങൾക്ക് അധിവസിക്കുന്നതിനുള്ള ഭൂമി പരിമിതമാണ് 1973 കാലഘട്ടം മുതൽ തന്നെ കടുവ സങ്കേതങ്ങളും വന്യജീവി സങ്കേതങ്ങളൂം സംരക്ഷിത വനങ്ങളും എല്ലാം പ്രഖ്യാപിച്ച് ഇടുക്കിയെ വേറിട്ട ജില്ലയാക്കി മാറ്റിയിരിക്കുകയാണ് കേന്ദ്ര സർക്കാർ .ഇടുക്കിയിൽ മാത്രം 8 സംരക്ഷിത വന മേഖലകളാണ് ഉള്ളതെന്നുള്ളതും ഇത്തരം വന മേഖലകൾക്ക് പ്രത്യേക പരിഗണ നൽകി കർഷകർക്ക് എതിരെ നടപടികൾ സ്വീകരിക്കുന്നതും മലയോര കർഷകരെ പിന്നോട്ട് അടിക്കുന്നതായി മുഖ്യ പ്രഭാഷണം നടത്തി  പാർട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു .

ജീവനാണ് വലുത് മനുഷ്യ ജീവൻ എന്ന സന്ദേശവുമായി കേരള  കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണിയും പാർട്ടി  എം.എൽ.എ മാരും മാർച്ച് 27ന്  ഡൽഹിയിൽ നടത്തുന്ന പാർലമെന്റ്  ധാരണക്ക് മുന്നോടിയായി മലയോര മേഖലകളിൽ നടത്തുന്ന ധർണ  സമരങ്ങളുടെ ഭാഗമായാണ് ചെറുതോണിയിൽ മലയോര സംരക്ഷണ സദസ്സ് സംഘടിപ്പിച്ചത്
യോഗത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രെസിഡന്റും  പാർട്ടി ജില്ലാ ജനറൽ സെക്രെട്ടറിയുമായ  രാരീച്ചൻ നീർണാംകുന്നേൽ,മനോജ്.എം.തോമസ്,ജോസ് കുഴികണ്ടം ,ഷിജോ തടത്തിൽ ,ടി പി മൽക്ക, ,ജെയിംസ് മ്ലാകുഴി ,റെജി മുക്കാട്ട്  ,ജോയി  വള്ളിയാംതടത്തിൽ ,സെലിൻ കുഴിഞ്ഞാലിൽ ,സുബിത  ജോമോൻ ,ജോർജ് അമ്പഴം,സിബിച്ചൻ തോമസ് ,സിജി ചാക്കോ,ജോയ് കുഴിപ്പള്ളിൽ ,ജോണി ചെമ്പുകട ,മിനി ജേക്കബ്,അഭിലാഷ് മാത്യു  മണ്ഡലം പ്രസിഡന്റുമാരായ  ജേക്കബ് പിണക്കാട്ടു ,ചെറിയാൻ കട്ടക്കയം ,ബേബി കാഞ്ഞിരതാംകുന്നേൽ ,വിൽ‌സൺ പുതുപുന്നക്കൽ ,എം വി കുര്യൻ ,ടോമി ഇളംതുരുത്തിയിൽ,ഷാജി കൂത്തോടി ,ടെസ്സിൻ കളപ്പുര ,സേവ്യർ തോമസ് ,സിബി മാളിയേക്കൽ ,ഷിബു ഈപ്പൻ എന്നിവർ സംസാരിച്ചു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!