Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കേരളത്തിലെ സഹകരണ മേഖലയുടെ അടിത്തറ ശക്തം: മന്ത്രി വി എൻ വാസവൻ



കേരളത്തിലെ സഹകരണ മേഖലയുടെ അടിത്തറ ശക്തം: മന്ത്രി വി എൻ വാസവൻ

  • ഇടുക്കി ജില്ലയിലെ 69 സഹകരണ ബാങ്കുകളിലെ 311 സഹകാരികൾക്ക് വിതരണം ചെയ്തത് 2,14,66,550 രൂപ

കേരളത്തിലെ സഹകരണ മേഖലയുടെ അടിത്തറ ശക്തമാണെന്നും വ്യാജ പ്രചരണങ്ങൾക്ക് കേരളത്തിലെ സഹകാരികളെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും സഹകരണ- തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. ഇതിനുള്ള മികച്ച തെളിവാണ് കഴിഞ്ഞ നിക്ഷേപസമാഹരണ യജ്ഞത്തിന്റെ വൻവിജയം. ജനുവരി 10 മുതൽ ഒരു മാസക്കാലയളവിൽ നടന്ന സമാഹരണ യജ്ഞത്തിൽ ഒൻപതിനായിരം കോടി ലക്ഷ്യമിട്ടപ്പോൾ നേടിയത് ഇരുപത്തിമൂവായിരത്തി ഇരുനൂറ്റിഅറുപത്തി രണ്ട് കോടി രൂപ. സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ ഗുണഭോക്താക്കള്‍ക്കുള്ള റിസ്‌ക്ഫണ്ട് ധനസഹായ വിതരണ ഉദഘാടനം തൊടുപുഴ മര്‍ച്ചന്റ് ട്രെസ്റ്റ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഉത്പാദന രംഗത്തടക്കം ജനസേവനം ആവശ്യമായി വരുന്ന എല്ലാ മേഖലകളിലും ഇന്ന് സഹകരണ സ്ഥാപനങ്ങൾ ചുവടുറപ്പിക്കുകയാണ്. സഹകരണ ബാങ്കിൽ നിക്ഷേപമോ , വായ്പയോ എടുക്കാതെ അംഗത്വമെടുത്താൽ പോലും ഗുരുതരരോഗം ബാധിക്കുകയാണെങ്കിൽ 50000 രൂപവരെ ചികിത്സാ സഹായം ലഭിക്കും . വായ്പ എടുക്കുന്നയാൾക്ക് ഇത്തരം ഘട്ടങ്ങളിൽ ഒന്നേകാൽ ലക്ഷം രൂപ വരെ നല്കാൻ വ്യവസ്ഥയുണ്ട്. മരണപ്പെടുകയാണെങ്കിൽ ആശ്രിതർക്ക് 3 ലക്ഷം വരെ റിസ്ക് ഫണ്ട് പരിരക്ഷ ലഭിക്കും. മറ്റൊരു ബാങ്കിങ് മേഖലയിലും ലഭിക്കാത്ത സേവനങ്ങളാണ് കേരളത്തിലെ സഹകരണ മേഖല ജനങ്ങൾക്ക് ഉറപ്പുവരുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രാഥമിക സഹകരണ സംഘങ്ങൾക്കായി നബാർഡിന്റെ സഹകരണത്തോടെ മികച്ച പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. പുതിയ സംരംഭങ്ങൾ വഴിയും ജീവനക്കാരുടെ നിയമനങ്ങൾ വഴിയും ഒരുലക്ഷത്തി പന്ത്രണ്ടായിരത്തിലധികം തൊഴിലവസരങ്ങളാണ് കുറഞ്ഞ കാലയളവിൽ സൃഷ്ടിക്കാൻ കഴിഞ്ഞത് .കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് മൊബൈൽ വാങ്ങാൻ പലിശരഹിത വായ്പ കൊടുത്ത ഏക സാമ്പത്തിക കേന്ദ്രം സഹകരണ സ്ഥാപനങ്ങളാണെന്ന് മന്ത്രി ഓർമിപ്പിച്ചു.വെള്ളപ്പൊക്കകെടുതിയിൽ 2200 ൽ അധികം വീടുകൾ നിർമ്മിച്ചുനൽകിയാണ് ഈ മേഖല കേരളജനതക്കൊപ്പം നിന്നത്. ഈ സാഹചര്യത്തിൽ ഒറ്റപ്പെട്ട അനഭലഷണീയ പ്രചരണങ്ങൾക്ക് ജനങ്ങളുടെ വിശ്വാസ്യത തകർക്കാൻ കഴിയില്ല. 56 ഭേദഗതികളോടെ സഹകരണബിൽ പാസാക്കാൻ കഴിഞ്ഞത് ജനങ്ങൾക്ക് രക്ഷാകവചമാണ് ഒരുക്കുന്നത്. ഈ സവിശേഷതകൾ ഉൾക്കൊണ്ട് ജനങ്ങളുടെ കൂട്ടായ്മയിലൂടെ സഹകരണമേഖല ഇനിയും മുന്നോട്ട് തന്നെ പോകുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ പി. ജെ. ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം രജിസ്ട്രാര്‍ ടി വി സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. വകുപ്പിലെ ഓഡിറ്റ് സംവിധാനം പുനഃക്രമീകരിച്ചതും , ഭരണസമിതികളുടെ കാലയളവ് നിജപ്പെടുത്തിയതും സഹകരണമേഖലയ്ക്ക് പുതിയ ഊർജ്ജം പകർന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏകീകൃത സോഫ്റ്റ്‌വെയർ സംവിധാനവും ബാങ്കുകൾക്കായി ഒരുക്കിയിട്ടുണ്ട്. കാർഷിക മേഖലയ്ക്ക് വലിയ പ്രാധാന്യമുള്ള ഇടുക്കിയിൽ സഹകരണ മേഖലയ്ക്ക് മികച്ച സാധ്യതകളാണ് ഉള്ളത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഹകരണ മേഖലയെ താറടിക്കാനുള്ള ശ്രമങ്ങളെ കൂട്ടായ്മയിലൂടെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ വിവിധ സഹകരണ ബാങ്ക്, സംഘങ്ങൾ എന്നിവിടങ്ങളിൽ നിന്നും വായ്പയെടുത്ത ശേഷം മരണപ്പെടുകയോ മാരകരോഗം ബാധിക്കുകയോ ചെയ്തിട്ടുളളവര്‍, ആശ്രിതര്‍ എന്നിവര്‍ നല്‍കിയിട്ടുളള അപേക്ഷകളില്‍ അര്‍ഹരായ 311 അപേക്ഷകര്‍ക്ക് 2,14,66,550 രൂപ ചടങ്ങില്‍ വിതരണം ചെയ്തു.

തൊടുപുഴ – 90,98,218 – ബാങ്കുകളുടെ എണ്ണം – 27
ഇടുക്കി – 40,39,089 – ബാങ്കുകളുടെ എണ്ണം – 11
ദേവികുളം – 28,94,974 – ബാങ്കുകളുടെ എണ്ണം – 10
പീരുമേട് – 16,30,053 – ബാങ്കുകളുടെ എണ്ണം – 5
ഉടുമ്പൻചോല – 38,04,216 – ബാങ്കുകളുടെ എണ്ണം – 16
ആകെ തുക 2,14,66,550


കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി.കെ ശശീന്ദ്രൻ, സംസ്ഥാന കോർപ്പറേറ്റീവ് എംപ്ലോയീസ് പെൻഷൻ ബോർഡ് ചെയർമാൻ ആർ.തിലകൻ, ബോർഡ് മെമ്പർ കെ. വി ശശി , സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാരായ വി. വി മത്തായി, ഒ.ആർ ശശി, വിവിധ സഹകരണ സംഘം ഭരണ സമിതി അംഗങ്ങൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , സഹകാരികൾ എന്നിവർ പങ്കെടുത്തു.

കേരളത്തിലെ സഹകരണ മേഖലയുടെ അടിത്തറ ശക്തം: മന്ത്രി വി എൻ വാസവൻ

  • ഇടുക്കി ജില്ലയിലെ 69 സഹകരണ ബാങ്കുകളിലെ 311 സഹകാരികൾക്ക് വിതരണം ചെയ്തത് 2,14,66,550 രൂപ

കേരളത്തിലെ സഹകരണ മേഖലയുടെ അടിത്തറ ശക്തമാണെന്നും വ്യാജ പ്രചരണങ്ങൾക്ക് കേരളത്തിലെ സഹകാരികളെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും സഹകരണ- തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. ഇതിനുള്ള മികച്ച തെളിവാണ് കഴിഞ്ഞ നിക്ഷേപസമാഹരണ യജ്ഞത്തിന്റെ വൻവിജയം. ജനുവരി 10 മുതൽ ഒരു മാസക്കാലയളവിൽ നടന്ന സമാഹരണ യജ്ഞത്തിൽ ഒൻപതിനായിരം കോടി ലക്ഷ്യമിട്ടപ്പോൾ നേടിയത് ഇരുപത്തിമൂവായിരത്തി ഇരുനൂറ്റിഅറുപത്തി രണ്ട് കോടി രൂപ. സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ ഗുണഭോക്താക്കള്‍ക്കുള്ള റിസ്‌ക്ഫണ്ട് ധനസഹായ വിതരണ ഉദഘാടനം തൊടുപുഴ മര്‍ച്ചന്റ് ട്രെസ്റ്റ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഉത്പാദന രംഗത്തടക്കം ജനസേവനം ആവശ്യമായി വരുന്ന എല്ലാ മേഖലകളിലും ഇന്ന് സഹകരണ സ്ഥാപനങ്ങൾ ചുവടുറപ്പിക്കുകയാണ്. സഹകരണ ബാങ്കിൽ നിക്ഷേപമോ , വായ്പയോ എടുക്കാതെ അംഗത്വമെടുത്താൽ പോലും ഗുരുതരരോഗം ബാധിക്കുകയാണെങ്കിൽ 50000 രൂപവരെ ചികിത്സാ സഹായം ലഭിക്കും . വായ്പ എടുക്കുന്നയാൾക്ക് ഇത്തരം ഘട്ടങ്ങളിൽ ഒന്നേകാൽ ലക്ഷം രൂപ വരെ നല്കാൻ വ്യവസ്ഥയുണ്ട്. മരണപ്പെടുകയാണെങ്കിൽ ആശ്രിതർക്ക് 3 ലക്ഷം വരെ റിസ്ക് ഫണ്ട് പരിരക്ഷ ലഭിക്കും. മറ്റൊരു ബാങ്കിങ് മേഖലയിലും ലഭിക്കാത്ത സേവനങ്ങളാണ് കേരളത്തിലെ സഹകരണ മേഖല ജനങ്ങൾക്ക് ഉറപ്പുവരുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രാഥമിക സഹകരണ സംഘങ്ങൾക്കായി നബാർഡിന്റെ സഹകരണത്തോടെ മികച്ച പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. പുതിയ സംരംഭങ്ങൾ വഴിയും ജീവനക്കാരുടെ നിയമനങ്ങൾ വഴിയും ഒരുലക്ഷത്തി പന്ത്രണ്ടായിരത്തിലധികം തൊഴിലവസരങ്ങളാണ് കുറഞ്ഞ കാലയളവിൽ സൃഷ്ടിക്കാൻ കഴിഞ്ഞത് .കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് മൊബൈൽ വാങ്ങാൻ പലിശരഹിത വായ്പ കൊടുത്ത ഏക സാമ്പത്തിക കേന്ദ്രം സഹകരണ സ്ഥാപനങ്ങളാണെന്ന് മന്ത്രി ഓർമിപ്പിച്ചു.വെള്ളപ്പൊക്കകെടുതിയിൽ 2200 ൽ അധികം വീടുകൾ നിർമ്മിച്ചുനൽകിയാണ് ഈ മേഖല കേരളജനതക്കൊപ്പം നിന്നത്. ഈ സാഹചര്യത്തിൽ ഒറ്റപ്പെട്ട അനഭലഷണീയ പ്രചരണങ്ങൾക്ക് ജനങ്ങളുടെ വിശ്വാസ്യത തകർക്കാൻ കഴിയില്ല. 56 ഭേദഗതികളോടെ സഹകരണബിൽ പാസാക്കാൻ കഴിഞ്ഞത് ജനങ്ങൾക്ക് രക്ഷാകവചമാണ് ഒരുക്കുന്നത്. ഈ സവിശേഷതകൾ ഉൾക്കൊണ്ട് ജനങ്ങളുടെ കൂട്ടായ്മയിലൂടെ സഹകരണമേഖല ഇനിയും മുന്നോട്ട് തന്നെ പോകുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ പി. ജെ. ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം രജിസ്ട്രാര്‍ ടി വി സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. വകുപ്പിലെ ഓഡിറ്റ് സംവിധാനം പുനഃക്രമീകരിച്ചതും , ഭരണസമിതികളുടെ കാലയളവ് നിജപ്പെടുത്തിയതും സഹകരണമേഖലയ്ക്ക് പുതിയ ഊർജ്ജം പകർന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏകീകൃത സോഫ്റ്റ്‌വെയർ സംവിധാനവും ബാങ്കുകൾക്കായി ഒരുക്കിയിട്ടുണ്ട്. കാർഷിക മേഖലയ്ക്ക് വലിയ പ്രാധാന്യമുള്ള ഇടുക്കിയിൽ സഹകരണ മേഖലയ്ക്ക് മികച്ച സാധ്യതകളാണ് ഉള്ളത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഹകരണ മേഖലയെ താറടിക്കാനുള്ള ശ്രമങ്ങളെ കൂട്ടായ്മയിലൂടെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ വിവിധ സഹകരണ ബാങ്ക്, സംഘങ്ങൾ എന്നിവിടങ്ങളിൽ നിന്നും വായ്പയെടുത്ത ശേഷം മരണപ്പെടുകയോ മാരകരോഗം ബാധിക്കുകയോ ചെയ്തിട്ടുളളവര്‍, ആശ്രിതര്‍ എന്നിവര്‍ നല്‍കിയിട്ടുളള അപേക്ഷകളില്‍ അര്‍ഹരായ 311 അപേക്ഷകര്‍ക്ക് 2,14,66,550 രൂപ ചടങ്ങില്‍ വിതരണം ചെയ്തു.

തൊടുപുഴ – 90,98,218 – ബാങ്കുകളുടെ എണ്ണം – 27
ഇടുക്കി – 40,39,089 – ബാങ്കുകളുടെ എണ്ണം – 11
ദേവികുളം – 28,94,974 – ബാങ്കുകളുടെ എണ്ണം – 10
പീരുമേട് – 16,30,053 – ബാങ്കുകളുടെ എണ്ണം – 5
ഉടുമ്പൻചോല – 38,04,216 – ബാങ്കുകളുടെ എണ്ണം – 16
ആകെ തുക 2,14,66,550

കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി.കെ ശശീന്ദ്രൻ, സംസ്ഥാന കോർപ്പറേറ്റീവ് എംപ്ലോയീസ് പെൻഷൻ ബോർഡ് ചെയർമാൻ ആർ.തിലകൻ, ബോർഡ് മെമ്പർ കെ. വി ശശി , സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാരായ വി. വി മത്തായി, ഒ.ആർ ശശി, വിവിധ സഹകരണ സംഘം ഭരണ സമിതി അംഗങ്ങൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , സഹകാരികൾ എന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!