Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Carmel
Karshakan
WhatsApp Image 2025-03-26 at 12.32.26_0683a278
websit poster.jpg 2
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മന്ത്രി റോഷി അഗസ്റ്റിന്റേയും ജില്ലയിലെ ഇടതുപക്ഷ നേതാക്കളുടെയും നിലപാട് വ്യക്തമാക്കണമെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു









ദേവികുളം താലൂക്കിൽ ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ റവന്യൂ ഭൂമി റിസർവ് വനമാക്കുന്നതിനുള്ള ക്യാബിനറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ ഒപ്പിട്ട് വനം വകുപ്പ് 19/2023 നമ്പരായി ഇറക്കിയിട്ടുള്ള ഗവൺമെന്റ് ഉത്തരവ്, 23-10-2023 ലെ എസ്.ആർ.ഒ നമ്പർ 1119/2023 ആയി ഇറക്കിയിട്ടുള്ള ഗസറ്റ് വിജ്ഞാപനം എന്നിവയുടെ കാര്യത്തിൽ ഇടുക്കി ജില്ലയിൽ നിന്നുമുള്ള മന്ത്രി റോഷി അഗസ്റ്റിന്റേയും ജില്ലയിലെ ഇടതുപക്ഷ നേതാക്കളുടെയും നിലപാട് വ്യക്തമാക്കണമെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു.

സർക്കാർ ഉത്തരവ് മന്ത്രിയുടെ അറിവോടെയാണെങ്കിൽ ജനവഞ്ചനയുടെ പേരിൽ, അറിയാതെയാണെങ്കിൽ നിരുത്തരവാദിത്വത്തിന്റെ പേരിൽ ജനങ്ങളോട് മാപ്പ് പറയണം.

സർക്കാർ തീരുമാനത്തെ വിമർശിക്കുന്ന എം.എം മണി എംഎൽഎ ഗവൺമെന്റ് ഉത്തരവ് അസാധുവാക്കിക്കുന്നതിനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കാൻ തയ്യാറാണോ എന്ന് ജനങ്ങളോട് പറയണം. ഇടതുപക്ഷ നേതാക്കൾക്ക് ജില്ലയിൽ ഒരു നിലപാടും തിരുവനന്തപുരത്ത് എത്തുമ്പോൾ വിരുദ്ധ നിലപാടുമെന്ന ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കണം. ഒരു സെന്റ് വനഭൂമി പോലുമില്ലാത്ത ചിന്നക്കനാൽ വില്ലേജിലെ 7,8 ബ്ലോക്കുകളിലെ 634.39 സെക്ടർ സ്ഥലമാണ് റിസർവ് വനം ആക്കിയിരിക്കുന്നത്. 60 വർഷത്തിലേറെയായി കൃഷി ചെയ്തു ജീവിക്കുന്ന 400 കർഷക കുടുംബങ്ങളെ വഴിയാധാരമാക്കുന്നതിനുള്ള ആസൂത്രണത്തിന്റെ ഭാഗമാണിത്. ഇപ്പോൾ പട്ടയം ഇല്ലാത്ത കൈവശ കൃഷിക്കാരന്റെ ഭൂമിയാണ് റിസർവ് വനമാക്കി ഇറക്കിവിടുന്നതെങ്കിൽ ഭാവിയിൽ പട്ടയം റദ്ദ് ചെയ്ത് റിസർവ് വനം ആക്കി ജനങ്ങളെ ഇറക്കിവിടുന്നതിനുള്ള നീക്കത്തിന്റെ ആദ്യപടിയാണിത്. വിഎസ് അച്യുതാനന്ദന്റെ കാലത്ത് ഹൈറേഞ്ചിൽ നിന്നും ജനങ്ങളെ ഒഴിവാക്കണമെന്ന ഉദ്ദേശത്തോടെ വനം വകുപ്പ് ആരംഭിച്ച ഗൂഢനീക്കത്തിന്റെ തുടർച്ചയായി മാത്രമേ ഇപ്പോഴുള്ള ഉത്തരവുകളെ വിലയിരുത്താൻ കഴിയൂ. ജനങ്ങൾ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെങ്കിൽ ഈ ഗവൺമെന്റിന്റെ കാലാവധി പൂർത്തിയാകുന്നതിനുമുമ്പ് ഹൈറേഞ്ച് മുഴുവൻ റിസർവ് വനമായി പ്രഖ്യാപിക്കും. ചിന്നക്കനാൽ വില്ലേജിലെ 7, 8 ബ്ലോക്കുകളിലെ 364.39 ഹെക്ടർ സ്ഥലം ‘ചിന്നക്കനാൽ റിസർവ്’ എന്ന പേരിൽ റിസർവ് വനം ആക്കുന്നതിനുള്ള സർക്കാർ ഉത്തരവ് അടിയന്തരമായി റദ്ദാക്കണം ഒരു കുടുംബത്തെ പോലും കുടിയിറക്കാൻ അനുവദിക്കില്ലെന്നും, കർഷക കുടുംബങ്ങൾക്ക് നിയമപരവും രാഷ്ട്രീയവുമായ എല്ലാ സംരക്ഷണവും നൽകാൻ ഐക്യ ജനാധിപത്യ മുന്നണി അവരോടൊപ്പം ഉണ്ടാകുമെന്നും ചെയർമാൻ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!