ദൈവ ദാസൻ ബ്രദർ ഫോർത്തുനാത്തൂസ് താൻ ഹൊയ്സറുടെ കബറിടം തുറന്നു. നാമകരണ നടപടികളുടെ അടുത്ത ഘട്ടം തുടങ്ങി

കട്ടപ്പന.ഹൈറേഞ്ചിലെ പാവങ്ങളുടെ വല്യച്ചനും സെൻറ് ജോൺ ഓഫ് ഗോഡ് ഹോസ്പിറ്റലർ ഓർഡർ സന്യാസസഭാംഗവുമായ ബ്രദർ ഫോർത്തുനാത്തൂസ് താൻ ഹൊയ്സറുടെ കബറിടം തുറന്ന് പരിശോധന നടത്തി.സെന്റ് ജോൺസ് ആശുപത്രിയോടാനുബന്ധിച്ചുള്ള അദ്ദേഹത്തിന്റെ കബറിടമാണ് തുറന്ന് പരിശോധിച്ചത്.
ബ്രദറിന്റെ നാമകരണ നടപടി ക്രമങ്ങളുടെ ഭാഗമായിട്ടാണ് ബ്രദേഴ്സ് ഓഫ് സെന്റ് ജോൺ ഓഫ് ഗോഡിന്റെ സെമിത്തേരിയിൽ സ്ഥിതി ചെയ്തിരുന്ന ദൈവദാസന്റെ കബറിടം തുറന്നു പരിശോധിച്ചത്. തുടർന്ന് ഭൗതികാവശിഷ്ടങ്ങൾ സെന്റ് ജോൺസ് ആശുപത്രി കപ്പേളയിലേയ്ക്ക് മാറ്റി കബറടക്കി. കബറടക്കചടങ്ങുകൾക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ മുഖ്യ കർമികത്യം വഹിച്ചു. ഭൗതിക ശരീരം ഗ്ലാസ് പേടകത്തിലാക്കിയാണ് പുതിയ കബറിടംത്തിലേക്ക് മാറ്റി സ്‌ഥാപിച്ചത്.
കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി , സി സ്റ്റേഴ്സ് ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സഭ, ബ്രദേഴ്സ് ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സഭ, പ്രതീക്ഷാഭവൻ എന്നിവയുടെ സ്ഥാപകനായ ബ്രദർ ഫോർത്തു നാത്തുസ് 2005 നവംബർ അഞ്ചിനാണ് മരിച്ചത്. അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ നിരവധി അത്ഭുതങ്ങൾ നടന്നതിനെ തുടർന്ന് വിശുദ്ധ പദവിയിലേക്ക് ഉയർന്ന നടപടികളുടെ ഭാഗമായി 2014-ൽ സഭാ നേതൃത്വം ബ്രദർ ഫോർത്തുനാത്തു സിനെ ദൈവദാസനായി പ്രഖ്യാപിച്ചു. നാമകരണ നടപടികളുടെ അടുത്ത ഘട്ടത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ കബറിടം തുറന്ന് പരിശോധിച്ച് ഭൗതിക ശരീരം ചപ്പാലിലേക്ക് മാറ്റി സ്‌ഥാപിച്ചു. നാമകരണ നടപടികൾ സംബന്ധിച്ച തുടർ നടപടികൾ രൂപതാ കേന്ദ്രത്തിൽ നടന്നു വരുകയാണ്.
ഫോട്ടോ. ബ്രദർ ഫോർത്തുനാത്തൂസ് താൻ ഹൊയ്സറുടെ കബറിടം തുറന്ന് പരിശോധന നടത്തിയ ശേഷം ഗ്ലാസ് പേടകത്തിലാക്കിയ ശരീരം പുതിയ കബറിടത്തിൽ സ്‌ഥപിക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ പ്രാർത്ഥന നടത്തുന്നു.