previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇടുക്കി വന്യജീവി സങ്കേതത്തിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി






കാൽവരിമൗണ്ടിന് താഴെ ഇരുട്ടുകാനത്താണ് കോഴിക്കോട് സ്വദേശിയെ വനത്തിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയത്. തേൻ എടുക്കാൻ എത്തിയ ആദിവാസികളാണ് അവശനിലയിൽ പാറപ്പുറത്തിരിക്കുന്ന യുവാവിനെ കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ വെള്ളാപ്പാറ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് യുവാവിനെ രക്ഷപെടുത്തിയത്.





ഇന്ന് രാവിലെ തേൻനെടുക്കാൻ വനത്തിൽ പോയ ആദിവാസി യുവാക്കളാണ് കാൽവരി മൗണ്ടിന് സമീപമുള്ള ഇരുട്ട് കാനത്തിലെ പാറപ്പുറത്ത് ഒരു യുവാവ് അവശനായിരിക്കുന്നത് കണ്ടത്.
ആദിവാസി യുവാക്കൾ അവശനായ യുവാവിനെ സമീപത്തെ ഷെഡിൽ എത്തിച്ച് ഭക്ഷണം നൽകിയശേഷം വനം വകുപ്പിലറിയിക്കുകയായിരുന്നു. വൈൽഡ് ലൈഫ് ഇടുക്കി ഫോറസ്റ്റ് സന്തോഷ് കെ രാഘവന്റെ നേതൃത്വത്തിലുള്ള സംഘം ബോട്ടിൽ അവിടെ എത്തിയാണ് യുവാവിനെ രക്ഷപെടുത്തി അഞ്ചുരുളിയിലെത്തിച്ചത്.


വീട്ടിൽ നിന്നും പിതാവ് മായി വഴക്കിട്ട് ഇറങ്ങിയതാണ് യുവാവ്. കഴിഞ്ഞ ഞായറാചയാണ് കോഴിക്കോട് കല്ലായി സ്വദേശി ജാബീർ വീട്ടിൽ നിന്നും ഇറങ്ങി പോകുന്നത് .തിങ്കളാഴ്ച കട്ടപ്പനയിൽ എത്തിയ ഇയാൾ കാൽവരി മൗണ്ടിൽ എത്തി അവിടെ നിന്നും വനത്തിലൂടെ താഴെക്കിറങ്ങി ഇടുക്കി തടാകത്തിന്റെ അരുകിലെത്തി. തിരികെ കയറിപ്പോകാൻ വഴിയറിയാതെ വനത്തിൽ കുടുങ്ങുകയും ചെയ്തു. നാല് ദിവസം ഭക്ഷണം കഴിക്കാനും ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ മണിയോടെയാണ് യുവാവിനെ ആദിവാസി യുവാക്കൾ കണ്ടെത്തിയത്.

വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപെടുത്തിയ യുവാവിനെ അഞ്ചുരുളിയിലെത്തിച്ച ശേഷം കട്ടപ്പന താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂക്ഷ നൽകിയ ശേഷം കട്ടപ്പനയിലെ വനം വകുപ്പ് ഓഫീസിൽ എത്തിച്ചു. തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. യുവാവിനെതിരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. ബന്ധുക്കൾ എത്തിയ ശേഷം വനം വകുപ്പ് യുവാവിനെ കൈമാറും. കാട്ടിൽ കുടുങ്ങിയ യുവാവിനെ രക്ഷപെടുത്തിയ സംഘത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ രതീഷ് കുമാർ, സിജോ കേശവൻ റിനു എന്നിവരും ആദിവാസി യുവാക്കളും ഉണ്ടായിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!