Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഗാഡ്ഗിൽ – കസ്തൂരി രംഗനിൽ അച്ചാരം വാങ്ങിയവർ നിയമ ഭേദഗതി ബില്ലും കത്തിക്കുന്നു; സിപിഐഎം



ഇടുക്കിയെയും മൂന്നാറിനെയും തകർക്കാൻ അന്താരാഷ്ട്ര തലത്തിൽ ഗൂഢാലോചന നടത്തി അച്ചാരം വാങ്ങിയവർ തന്നെയാണ് ഇപ്പോൾ ഭൂ നിയമ ഭേദഗതി ബില്ല് കത്തിക്കുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു. ലോക ടൂറിസം ഭൂപടത്തിൽ 52-ാം സ്ഥാനം വഹിക്കുന്ന തെക്കിന്റെ കാശ്മീരായ മൂന്നാറിനെ തകർക്കാൻ അന്താരാഷ്ട്ര ലോബി വൻശ്രമങ്ങളാണ് നടത്തുന്നത്. ഇടുക്കിയുടെ പച്ചപ്പിലും ടൂറിസം കേന്ദ്രങ്ങളിലും കണ്ണ് വച്ച് ജയറാം രമേശും കൂട്ടരും അന്തർദ്ദേശീയതലത്തിൽ നടത്തിയ ആസൂത്രിത നീക്കത്തിലൂടെയാണ് ഗാഡ്ഗിലും കസ്തൂരി രംഗനും ഇടുക്കിയിലെത്തുന്നത്. പരിസ്ഥിതി സംഘടനകളും വിദേശപണം പറ്റുന്ന എൻജിഒ കളുമായി ഒത്തുകളിച്ചാണ് കോൺഗ്രസ്സ് ഗാഡ്ഗിൽ – കസ്തൂരി രംഗൻ കമ്മീഷനുകളെ വച്ച് കുടിയേറ്റ ജനതയെ ഇടുക്കിയുടെ മണ്ണിൽ നിന്നും കുടിയിറക്കാൻ നീക്കം നടത്തിയത്. അച്ചാരം കൊടുത്ത ബഹുരാഷ്ട്ര പരിസ്ഥിതി സംഘടനകളെ തൃപ്തിപ്പെടുത്താനാണ് കോൺഗ്രസ് നേതൃത്വം ഭൂ നിയമ ഭേദഗതി ബിൽ കത്തിക്കുന്നത്. തങ്ങളിപ്പോഴും പരിസ്ഥിതി സംഘടനകളുടെ കൂടെയാണെന്നും കൂടുതൽ ആനുകൂല്യങ്ങൾ നൽകിയാൽ തുടർന്നും കൂറുകാട്ടുമെന്നും ബോധ്യപ്പെടുത്തുകയാണ് കോൺഗ്രസ്സ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി.കോൺഗ്രസ്സും യുഡിഎഫും കത്തിച്ചുകൊണ്ടിരിക്കുന്ന ഭൂ നിയമ ഭേദഗതി

ബിൽ നിയമസഭയിൽ വരുമ്പോൾ എതിർക്കുമോ അനുകൂലിക്കുമോ എന്ന് അവർ

വ്യക്തമാക്കണം. പട്ടയം ലഭിച്ച ഭൂമി ബിൽ കൊണ്ടുവന്നിട്ടുള്ളത്. തുടർന്ന് നടത്തുന്ന ഭൂമിയുടെ ഉപയോഗത്തിൽ വാണിജ്യ അടിസ്ഥാനത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൂടി അനുമതി ലഭിക്കുന്ന മുൻനിർത്തിയുള്ള ബില്ലിനെ എതിർക്കുന്നത് താൽപര്യമാണ് സർക്കാർ നടപ്പാക്കുന്നത്. നിയമം നിയമ സഭയിൽ പാസ്സാക്കപ്പെട്ടതിന് ശേഷമാണ് വ്യവസ്ഥകളെ കുറിച്ചും ചട്ടങ്ങളെ കുറിച്ചും ചർച്ച നടത്തേണ്ടത്. ആ ഘട്ടത്തിൽ വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ടെങ്കിൽ നിയമ സഭയിൽ അവതരിപ്പിക്കുന്നതിന് യുഡിഎഫിന് അവസരമുണ്ട് എന്നിരിക്കെ നിയമ ഭേദഗതിയെ ദുരുദ്ദേശപരവും സംശയകരവുമാണ്. പരിസ്ഥിതി സംഘടനകളുടെ താളത്തിനൊത്ത് തയ്യാറെടുപ്പാണ് കോൺഗ്രസ്സ് നടത്തുന്നത്. പരിഹരിക്കപ്പെടരുതെന്നും കഴിയുന്നത ഉന്നതതല നിർദ്ദേശമാണ് ഇടുക്കിയിൽ യുഡിഎഫ് നടപ്പാക്കുന്നത്. പട്ടയത്തിൽ 16 ലാൻഡ്സ്കേപ് പ്രോജക്ടും ഇഎസ്എ യും ഇഎഫ്എല്ലും ഇഎസ്എസ്ഇസഡും പോലെ പരിസ്ഥിലോബികൾക്ക് വഴങ്ങിയുള്ള നീക്കങ്ങൾ നടത്തിയവർ ഇപ്പോൾ ജനതാൽപ്പര്യം മുൻനിർത്തി എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ഭു നിയമ ഭേദഗതിബിൽ അവതരണത്തെ നിയമസഭയിൽ എതിർക്കാൻ കള്ളപ്പണം വെളുപ്പിച്ച് നികുതി വെട്ടിപ്പ് നടത്തിയ റിസോർട്ട് എംഎൽഎ യെ ചുമതലപ്പെടുത്തിയ ശേഷം പി.ജെ. ജോസഫ് മുങ്ങിയതും കോൺഗ്രസ്സ് എംഎൽഎ മാർ നിയമസഭയിൽ വരാതിരുന്നതും യാദൃശ്ചികമല്ല. പരിസ്ഥിതി – രാഷ്ട്രീയ ഗൂഢാലോചനയിലൂടെ തയ്യാറാക്കിയ പദ്ധതിയാണ് യുഡിഎഫ് നിയമസഭയ്ക്കകത്ത് നടപ്പാക്കിയത്. ബില്ലിനെ എതിർത്തവരെയും ബിൽ കത്തിച്ചവരെയും ജനങ്ങൾ ഒരിക്കൽകൂടി തിരിച്ചറിയുകയാണ്. 20 വർഷമായി ജില്ലയിൽ എംഎൽഎ മാരില്ലാത്ത കോൺഗ്രസ്സിന് 50 വർഷം കൂടി തൽസ്ഥിതി തുടരാനുള്ള അവസരം ജനങ്ങൾ നൽകുമെന്ന സാഹചര്യമാണ് ബില്ല് കത്തിക്കുന്നതിലൂടെ വന്നു ചേർന്നതെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!