നീല കാര്‍ഡുകാര്‍ക്ക് 10.90 രൂപയ്‌ക്ക് അരി; പരിഗണനയിലെന്ന് മന്ത്രി; റേഷന്‍ കടകള്‍ക്ക് കെ- ഫോണ്‍ ഇന്റര്‍നെറ്റ് കണക്‌ഷന്‍


അടുത്ത മാസം മുതല്‍ നീല കാര്‍ഡുകാര്‍ക്കും 10.90 രൂപയ്‌ക്ക് റേഷൻകട വഴി അരി വിതരണം ചെയ്യുന്നത് പരിഗണിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍.റേഷൻ വ്യാപാരികളുമായുള്ള ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവില്‍ നീല കാര്‍ഡിലെ ഒരംഗത്തിന് കിലോക്ക് നാലുരൂപ വീതം രണ്ട് കിലോ അരിയാണ് അനുവദിക്കുന്നത്.
ആറുകിലോ അധികമായി കിലോക്ക് 10.90 രൂപ നിരക്കില്‍ നല്‍കാനാണ് ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്. റേഷൻകട നവീകരണത്തിന് നാലുശതമാനം പലിശയ്‌ക്ക് ഫെഡറല്‍ ബാങ്കില്‍നിന്ന് വായ്‌പ ലഭ്യമാക്കാൻ റേഷൻ വ്യാപാരികളുമായി മന്ത്രിയുടെ നേതൃത്വത്തില്‍ ഭക്ഷ്യ, ധന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചു.
റേഷൻ കടകള്‍ക്ക് കെ- ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് കണക്‌ഷൻ ലഭ്യമാക്കും. വ്യാപാരികള്‍ക്ക് കമ്മീഷൻ എല്ലാ മാസവും 11 മുതല്‍ വിതരണം ചെയ്യും. ഏപ്രിലിലെ കമ്മീഷൻ ഉടൻ നല്‍കും. മെയ് മാസത്തേത് 14 മുതല്‍ നല്‍കും.റേഷൻ വ്യാപാരികള്‍ക്ക് നല്‍കുന്ന കമീഷന് പേ സ്ലിപ് നല്‍കും. ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കിയശേഷം റേഷൻ കടക്കാര്‍ക്കുള്ള ഗുണദോഷങ്ങള്‍ പഠിക്കാൻ കമീഷനെ നിയമിക്കും.
റേഷൻ കട ലൈസൻസിക്ക് രണ്ടുമാസംവരെ പ്രത്യേക അവധി അനുവദിക്കും. പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ, പഞ്ചായത്തിലെ റേഷൻ കടയിലെ സെയില്‍സ്‌മാന് ഒഴിവുവരുന്ന റേഷൻ കട അനുവദിക്കുമ്ബോള്‍ മുൻഗണന നല്‍കും. ഭക്ഷ്യധാന്യങ്ങള്‍ രണ്ടുമാസം വരെ കടമായി അനുവദിക്കാനും തീരുമാനമായി. സിവില്‍ സപ്ലൈസ് ഡയറക്ടര്‍ സജിത് ബാബുവും ഭക്ഷ്യ, ധന വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.