‘അഴിമതികാരനായ ഉദ്യോഗസ്ഥന്റെ കാല് തല്ലിയൊടിച്ച പാരമ്പര്യമുണ്ട്’; വിവാദ പരാമർശവുമായി വടകര നഗരസഭാ മുൻ അധ്യക്ഷൻ

വിവാദ പരാമർശവുമായി വടകര നഗരസഭാ മുൻ അധ്യക്ഷൻ ഇ ശ്രീധരൻ. അഴിമതികാരനായ ഉദ്യോഗസ്ഥന്റെ കാല് തല്ലിയൊടിച്ച പാരമ്പര്യമുണ്ട്. നഗരസഭ ഓഫിസിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർ ഉണ്ടെന്നും ഇ ശ്രീധരൻ പറഞ്ഞു. വടകര നഗരസഭ ഓഫിസ് കം ഷോപ്പിങ് കോംപ്ലക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ആശംസ പ്രസംഗം നടത്തുകയായിരുന്നു ഇ ശ്രീധരൻ.
മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം ആശംസ പ്രസംഗം നടത്തവേയാണ് ഇ ശ്രീധരന്റെ വിവാദ പരാമർശം. സാധാരണക്കാരെ പിഴിഞ്ഞ് ടാറ്റയോ ബിർളയോ ആകാൻ ചില ഉദ്യോഗസ്ഥന്മാർർ ശ്രമിക്കുന്നതായും ഇ ശ്രീധരൻ പറഞ്ഞു. അഴിമതിക്കാരായ ഉദ്യോഗസ്ഥർ സന്മനസോടെ കാര്യങ്ങൾ മനസിലാക്കണമെന്ന് ഇ ശ്രീധരൻ പറഞ്ഞു. പ്രഗത്ഭരായ ഉദ്യോഗസ്ഥരുള്ള നഗരസഭയാണ് വടകര നഗരസഭ. എന്നാൽ ചില ഉദ്യോഗസ്ഥന്മാർ കാശ് വാങ്ങാനുള്ള ഏർപ്പാടായി മാറ്റുന്നതായി പറയപ്പെടുന്നുണ്ടെന്ന് ഇ ശ്രീധരൻ പറഞ്ഞു.
“ഒന്നുകിൽ വിജിലൻസ് പിടിയിലാകും. പിടിപ്പിക്കാൻ എളുപ്പമാണ്. അല്ലെങ്കിൽ പണ്ടൊരു ബിൽഡിങ് ഇന്ഡസ്പെക്ടർ ഉണ്ടായിരുന്നു. പൈസ കിട്ടിയാലേ ലൈസൻസ് കൊടുക്കൂ എന്ന് നിർബന്ധമായിരുന്നു. അവസാനം അയാശളുടെ കാൽ തല്ലിയൊടിച്ചിട്ടുണ്ട്. അതിനും കഴിവുള്ളവരാണ് വടകരക്കാർ എന്നായിരുന്നു അദേഹത്തിന്റെ പരാമർശം.













































































