തമിഴ്നാടിന്‍റെ വിളവെടുപ്പുത്സവമായ പൊങ്കല്‍ നാളെ തുടങ്ങും


ചെന്നൈ: തമിഴ്നാടിന്‍റെ വിളവെടുപ്പുത്സവമായ പൊങ്കല്‍ നാളെ തുടങ്ങും. കൊവിഡ് വ്യാപനത്തില്‍ മൂന്ന് വര്‍ഷം മുടങ്ങിയ പൊങ്കല്‍ ആഘോഷം ഇത്തവണ മുൻമ്പത്തേക്കാളും വര്‍ണാഭമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് തമിഴ്നാട്.നാടും നഗരവും തെരുവുകളും അങ്ങാടികളുമൊക്കെ പൊങ്കലിന് ആയി ഒരുങ്ങുകയാണ്.
തൈമാസപ്പിറവിയാണ് തമിഴ്നാട്ടിലെ ഏറ്റവും വലിയ ഉത്സവകാലം. മലയാളിക്ക് ഓണം പോലെ തമിഴന്‍റെ വിളവെടുപ്പുല്‍സവും. മണ്ണിലെറിഞ്ഞതെല്ലാം പൊന്നായി തിരികെ തന്ന സൂര്യദേവനുള്ള നന്ദി സമര്‍പ്പണമാണ് ഈ ആഘോഷം. ഓണത്തിന് നേന്ത്രക്കുല എന്ന പോലെയാണ് തമിഴ്നാട്ടില്‍ പൊങ്കലിന് സെങ്കരിമ്ബ്. വര്‍ണാഭമായ കോലം വരച്ച്, കരിമ്ബിന്‍ തണ്ടുകള്‍ ചേര്‍ത്തുവച്ച് അതിന് കീഴെ അരിയും പഴവും ശര്‍ക്കരയും പാലില്‍ നേദിച്ച് മണ്‍പാനയില്‍ മധുരപ്പൊങ്കലുണ്ടാക്കും. പൊങ്കല്‍പ്പാനകള്‍ക്ക് മീതെ കെട്ടിവയ്ക്കാനാണ് ഈ മഞ്ഞള്‍ച്ചെടികള്‍. പരാശക്തിയുടെ പ്രതീകമാണ് മഞ്ഞളെന്ന് ദ്രാവിഡ വിശ്വാസം.