പുതുവര്‍ഷ ആഘോഷം- മുൻകരുതലുകളുമായി പോലീസ്

പുതുവര്‍ഷ ആഘോഷം- മുൻകരുതലുകളുമായി പോലീസ് .ഡിസംബർ 31 തീയതി വിവിധ ഭാഗങ്ങളില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് ജനങ്ങള്‍ക്ക് സംരക്ഷണവും,സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ് മോൻ പറഞ്ഞു കട്ടപ്പന സബ് ഡിവിഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരെയും പുതുവത്സര ഡ്യൂട്ടിക്കായി നിയോഗിക്കും പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ പൊലീസിനെ വിന്യസിക്കും. സാമൂഹ്യവിരുദ്ധരും, തല്‍പ്പരകക്ഷികളും ഈ ആഘോഷങ്ങള്‍ക്ക് ഇടയില്‍ നുഴഞ്ഞുകയി പ്രശ്നങ്ങള്‍ സൃഷ്ടിക്കുവാന്‍ അനുവദിക്കില്ല. പുതവത്സരത്തിന്റെ ഭാഗമായി ആഘോഷങ്ങള്‍ അതിര് വിടാതിരിക്കാനും, ആഘോഷത്തിന്റെ മറവില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ, ശക്തമായ നടപടികള്‍ സ്വീകരിക്കും. എല്ലാ പരിപാടികളും ക്യാമറ സ്ഥാപിച്ച് റിക്കാര്‍ഡ് ചെയ്യും. മോഷണം, പിടിച്ചുപറി, സ്ത്രി സുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസ്സുകളില്‍ മുന്‍കാലങ്ങളില്‍ ഉള്‍പ്പെട്ടവരെ പരിശോധിക്കുവാനും ഇപ്പോഴത്തെ അവരുടെ പ്രവര്‍ത്തി, സാന്നിദ്ധ്യം എന്നിവയെക്കുറിച്ച് വിശദമായി പരിശോധിച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. രാത്രി സമയത്ത് പള്ളിയിലും മറ്റ് ആഘോഷ സ്ഥലങ്ങളിലും പങ്കെടുക്കുന്നതിന് പോകുന്ന ആളുകളുടെ വീടുകളില്‍ ടി സമയത്ത് മോഷണവും മറ്റും ഉണ്ടാകുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായ പെട്രോളിംഗ് ഉള്‍പ്പടെയുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ് മോന്റെ നേതൃത്വത്തിലുള്ള കട്ടപ്പന, തങ്കമണി, കമ്പംമെട്ട് നെടുങ്കണ്ടം, ഉടുമ്പൻചോല, വണ്ടൻമേട് തുടങ്ങിയ IP SHO മാരുടെയും പ്രത്യേക അന്വേഷണ സംഘങ്ങളുടെയും നേതൃത്വത്തില്‍ കര്‍ശനമായ പരിശോധന നടത്തും. മദ്യപാനം ലഹരിവസ്തുക്കളുടെ ഉപയോഗം മുതലായവ ഈ അവസരങ്ങളിൽ കൂടുവാനുള്ള സാധ്യത കണക്കാക്കി ഓരോ പോലീസ് സ്റ്റേഷനിലും അനുബന്ധ പെട്രോളിങ് ശക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കും. പുതുവത്സര അതോടനുബന്ധിച്ച് വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന് പരിശോധന കർശനമാക്കും. പ്രത്യേക സ്ക്വാഡുകളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. നിയമലംഘനം കണ്ടാൽ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും ആളുകൾ ഒത്തുചേരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസിനെ വിന്യസിക്കും. എല്ലാ സ്റ്റേഷൻ പരിധിയിലും ക്രമസമാധാന പ്രശ്നങ്ങൾ തടയുന്നതിന് ബൈക്ക് പട്രോളിംഗും, ജീപ്പ് പട്രോളിംഗും നടത്തും. ആഘോഷങ്ങളുടെ സ്ഥലത്ത് സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം ഇല്ലാതാക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കും എന്ന് ഡിവൈഎസ്പി അറിയിച്ചു