Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

സംസ്ഥാന പോലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ മാമ്പഴമോഷണ കേസ് ഒത്തുതീര്‍ന്നു.



കോട്ടയം: സംസ്ഥാന പോലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ മാമ്പഴ മോഷണ കേസ് ഒത്തുതീര്‍ന്നു. മാമ്പഴ മോഷ്ടാവായ ഇടുക്കി എ ആര്‍ ക്യാമ്ബിലെ സിവില്‍ പോലീസ് ഓഫീസര്‍ പി വി ഷിഹാബിനെതിരെ പരാതിയില്ല എന്ന കച്ചവടക്കാരന്റെ ഹര്‍ജി കോടതി അംഗീകരിച്ചു.

ഐ പി സി 379 പ്രകാരം ഉള്ള മോഷണ കേസില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ പൊലീസിന് അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി. കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നസീബ് അബ്ദുല്‍ റസാഖിന്റേതാണ് ഉത്തരവ്.

രണ്ടുദിവസമായി നടന്ന വാദത്തിന് ഒടുവിലാണ് പരാതിക്കാരന്‍ ഇല്ലെങ്കില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ പോലീസിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കോടതി മാമ്ബഴ മോഷ്ടാവായ പോലീസുകാരന് അനുകൂലമായ വിധി പുറത്തിറക്കിയത്.

പോലീസുകാരന്‍ പ്രതിയായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ അനുവദിച്ചാല്‍ സമൂഹത്തില്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഇന്നലെ കോടതിയില്‍ പോലീസ് വാദിച്ചിരുന്നു. കേസില്‍ സാധാരണക്കാരനല്ല പ്രതി എന്ന് ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു പോലീസിന്റെ വാദമുഖങ്ങള്‍. നിയമം നടപ്പിലാക്കേണ്ടവര്‍ തന്നെ നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും പോലീസിനു വേണ്ടി കോടതിയില്‍ ഹാജരായ സര്‍ക്കാര്‍ അഭിഭാഷക അഡ്വ പി അനുപമ വാദിച്ചു. വാദം കേട്ട ശേഷം വിധി പറയാനായി കോടതി ഇത് മാറ്റിവെക്കുകയായിരുന്നു.


– ‘പോലീസുകാരന്റെ മാമ്ബഴ മോഷണം ഒത്തുതീര്‍ക്കാനാകില്ല’; സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പോലീസ്

പോലീസുകാരന്‍ മാമ്ബഴം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതോടെയാണ് സമൂഹത്തില്‍ ഇത് വലിയ ചര്‍ച്ചയ്ക്ക് കാരണമായത്. തുടര്‍ന്ന് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ സംഭവം ഉണ്ടായതിന് തൊട്ടുപിന്നാലെ പി വി ഷിഹാബ് മുങ്ങി. ഇയാളെ പിടികൂടുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞമാസം മുപ്പതിന് ഉണ്ടായ സംഭവത്തില്‍ 20 ദിവസത്തോളം കയ്യില്‍ സമയം ഉണ്ടായിട്ടും പ്രതിയെ പിടികൂടാന്‍ പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഇതോടെയാണ് സംഭവത്തില്‍ ഒത്തുകളി ആരോപണം രൂക്ഷമായത്.

പോലീസുകാരന്റെ മാങ്ങാമോഷണ കേസില്‍ ഒത്തുകളി; കേസുമായി പോകാന്‍ താല്‍പര്യമില്ലെന്ന് പരാതിക്കാരന്‍

നേരത്തെ ബലാത്സംഗ കേസില്‍ പ്രതിയായ പി വി ഷിഹാബ് ജാമ്യത്തില്‍ കഴിയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കോട്ടയത്ത് നിന്നും ഇയാളെ ഇടുക്കി ക്യാമ്ബിലേക്ക് സ്ഥലം മാറ്റിയത്. മാമ്ബഴ മോഷണ വിവാദം പുറത്തുവന്നതിന് തൊട്ടുപിന്നാലെ സംഭവത്തില്‍ പോലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പിവി ഷിഹാബിനെ പോലീസ് സേനയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഇടുക്കി ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കി. 2019 ലെ ബലാല്‍സംഗം കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി എന്ന നിലയ്ക്ക് ഇയാളുടെ ജാമ്യം റദ്ദാക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്നും പോലീസ് പറഞ്ഞിരുന്നു. നിലവില്‍ ഇയാളുടെ ജാമ്യം റദ്ദാക്കിയില്ല എന്നതാണ് ഏറെ ശ്രദ്ധേയം. ഫലത്തില്‍ പോലീസ് ഈ കേസില്‍ എടുത്ത നിലപാടുകള്‍ എല്ലാം സംശയകരമായിരുന്നു എന്ന് വ്യക്തമാവുകയാണ്.

മാമ്ബഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി

മാമ്ബഴ മോഷണം ഒത്തുതീര്‍പ്പായ നടപടിക്കെതിരെ ജില്ലയിലെ രാഷ്ട്രീയ നേതൃത്വവും രംഗത്ത് വന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ ഒത്തുകളി ഉണ്ടായെന്ന് ബിജെപി മധ്യ മേഖല ആധ്യക്ഷന്‍ എന്‍ ഹരി ആരംഭിച്ചു. പാലായില്‍ എബിവിപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയ പോലീസ് കാഞ്ഞിരപ്പള്ളിയില്‍ പ്രതിക്കുവേണ്ടി ഒത്തു കളിക്കുകയായിരുന്നു എന്നാണ് ഹരി ചൂണ്ടിക്കാട്ടിയത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!