നോമ്പിലെ അഞ്ചാം വെള്ളിയാഴ്ചയും എഴു കുവയൽ കുരിശുമല കയറാൻ വിശ്വാസികളുടെ തിരക്ക്

കിഴക്കൻ കാൽവരി എന്നറിയപ്പെടുന്ന ഇടുക്കി രൂപത കുരിശുമല തീർത്ഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിൽ വലിയ നോമ്പിലെ അഞ്ചാമത്തെ വെള്ളിയാഴ്ചയായ ഇന്ന് കഠിനമായ ചൂടിനെ അവഗണിച്ചു കൊണ്ട് നിരവധി വിശ്വാസികൾ മലകയറാൻ എത്തി. ഇന്നലെ അർദ്ധരാത്രി മുതൽ വിശ്വാസികൾ കുരിശുമലയിൽ എത്തിക്കൊണ്ടിരുന്നു വിശ്വാസികളുടെ മലകയറ്റം വൈകിയും തുടർന്നുവരികയാണ് ഇന്ന് രാവിലെ 9 30ന് മലയടിവാരത്തിൽ നിന്നും കുരിശുമല ഡയറക്ടർ ഫാ :ജോസഫ് ചുനയൻ മാക്കലിൻ്റെ നേതൃത്വത്തിൽ കുരിശിൻറെ വഴി ആരംഭിച്ചു കുരിശുമലയിലെ തീർത്ഥാടക ദേവാലയത്തിൽ ദിവ്യബലിക്കും മറ്റ് തിരുകർമ്മങ്ങൾക്കും ഇടുക്കി രൂപത വികാര ജനറൽ ഡോ ഫാദർ ജോസഫ് കരിവേലിക്കൽ മുഖ്യകാർമികത്വം വഹിച്ചു മുഴുവൻ വിശ്വാസികൾക്കും നേർച്ചക്ക്ഞ്ഞിയും, കുടിവെള്ളവും മലമുകളിൽ സജ്ജമാക്കിയിരുന്നു. വൈകുന്നേരം 5:45ന് സെൻറ് തോമസ് നഗറിൽ നിന്നും കുരിശുമലയിലേക്കുള്ള പീഡാനുഭവ യാത്ര ആരംഭിക്കും തുടർന്ന് ഏഴുമണിക്ക് കുരിശുമല ദേവാലയത്തിൽ ദിവ്യബലിയും നടക്കുന്നതാണ് ഇന്ന് വൈകുന്നേരം 7 മണിക്ക് ഇടുക്കി രൂപതാ മെത്രാൻ അഭിവന്ദ്യ നെല്ലിക്കുന്ന് പിതാവിൻറെ നേതൃത്വത്തിൽ രൂപതയിലെ വൈദിക വിദ്യാർത്ഥികൾ കുരിശുമല ചവിട്ടും. അടുത്ത വെള്ളിയാഴ്ച നാല്പതാം വെള്ളി ഇടുക്കി രൂപതാ മെത്രാൻ നയിക്കുന്ന കാൽനട കുരിശുമല തീർത്ഥാടനം ചെറുതോണിയിൽ നിന്നും ആരംഭിക്കും. നെടുങ്കണ്ടം, രാജാ കാട്, തോപ്രാംകുടി എന്നീ മേഘലകളിൽ നിന്നും കാൽനട തീർത്ഥാടന സംഘങ്ങൾ കുരിശുമലയിലേക്ക് എത്തും .ദുഃഖ വെള്ളിയാഴ്ച കട്ടപ്പനയിൽ നിന്നും രാവിലെ 5 മണി മുതലും നെടുംകണ്ടത്തു നിന്നും രാവിലെ ഏഴു മണിമുതലും കെഎസ്ആർടിസിയും പ്രൈവറ്റ് ബസുകളും കുരിശുമലയിലേക്ക് സർവീസ് നടത്തുന്നതാണ്.
എഴുകുംവയൽ കുരിശുമല കയറി പ്രാർത്ഥിച്ച് ദൈവാനുഗ്രഹം പ്രാപിക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി തീർത്ഥാടക ദേവാലയ ഡയറക്ടർ ഫാദർ ജോസഫ് ചുനയൻ മാക്കൽ അസിസ്റ്റൻറ് ഡയറക്ടർ ഫാദർ ജേക്കബ് കളത്തിക്കാട്ടിൽ എന്നിവർ അറിയിച്ചു……













































































