ഏലം മേഖലയിൽ പുത്തൻ ഉണർവ് ഉണ്ടാവണമെന്നും യുവതലമുറ കൃഷിയിലേയ്ക്ക് കടന്നു വരണമെന്നും ജില്ലാ കളക്ടർ വി.വിഘ്നേശ്വരി ഐ എ എസ്


ഏലം മേഖലയിൽ പുത്തൻ ഉണർവ് ഉണ്ടാകണമെന്നും വിപണന മേഖലയിൽ ആകർഷിക്കുന്ന പായ്ക്കറ്റുകളിൽ ഏലക്ക വിൽപന നടത്തിയാൽ ഉയർന്ന വില ലഭ്യമാക്കാൻ കഴിയുമെന്നും കളക്ടർ വി. വിഘ്നേശ്വരി ഐ.എ.എസ് പറഞ്ഞു.ചേറ്റുകുഴി ഹോർട്ടി റിസേർച്ച് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന കർഷക ശ്രേഷ്ഠ അവാർഡ്ദാന ചടങ്ങും കാർഷിക സെമിനാറും ചേറ്റുകുഴി മരിയന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടർ.ഏലം കൃഷിയെ കുറിച്ച് അറിവുള്ളവരുടെ ഉപദേശങ്ങൾ തേടാൻ കർഷകർ ശ്രമിക്കണമെന്നും യുവതലമുറ കൃഷിയിലേയ്ക്ക് കടന്നുവരണമെന്നും കളക്ടർ വി.വിഘ്നേശ്വരി പറഞ്ഞു.കർഷക ശ്രേഷ്ഠ അവാർഡ് കമ്മറ്റി ചെയർമാൻ ഫാ.ജോർജ്ജ് മണ്ഡപത്തിൽ അദ്ധ്യക്ഷത വഹിച്ചു.
ചലച്ചിത്ര നടന്‍ രമേഷ് പിഷാരടി മുഖ്യാതിഥിയായിരുന്നു. മികച്ച ഏലം കര്‍ഷകന്‍, പച്ചക്കറി കര്‍ഷകന്‍ എന്നീ വിഭാഗങ്ങളില്‍ മൂന്നുപേര്‍ക്ക് വീതം അവാര്‍ഡ് നല്‍കി. ഏലം വിഭാഗത്തിൽ നിർമലാസിറ്റി ചക്കുകളത്തിൽ ജോസഫ് സേവ്യർ, പുഷ്പഗിരി ഉറുമ്പിൽ പൊന്നൻ, അണക്കര വാലുംമണ്ണിൽ കെ.സെന്തിൽ എന്നിവരും പച്ചക്കറി വിഭാഗത്തിൽ അട്ടപ്പള്ളം കുഴിപ്പാലയിൽ തോമസ്,ചക്കുപള്ളം പെരുന്നലത്ത് മോളി സാജൻ,ചിന്നമണ്ണൂർ ചന്ദ്രവിലാസം എം.കാർത്തിക് എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി.
കൂടാതെ സമ്മിശ്ര കര്‍ഷകന്‍, യുവ കര്‍ഷകന്‍, സാഹസിക കര്‍ഷകന്‍, മികച്ച കര്‍ഷക, മികച്ച യുവ കര്‍ഷകൻ കൃഷി മിത്ര, മികച്ച മാനേജര്‍ എന്നീ വിഭാഗങ്ങളിലും അവാര്‍ഡുകള്‍ നല്‍കി.ചടങ്ങിൽ അഡ്വ.ഡീൻ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തി.വണ്ടൻമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരിയില്‍, ഹോർട്ടി റിസേർച്ച് സെന്റർ മാനേജിങ് ഡയറക്ടർ അബ്‌ദുൾ ഗഫൂർ, എക്സിക്യൂട്ടിവ് ഡയറക്ടർ ബേബിച്ചൻ അക്കാണ്ടുമുണ്ടയിൽ എന്നിവർ സംസാരിച്ചു.ഏലംകൃഷിയിലെ നൂതന അറിവുകള്‍ സംബന്ധിച്ച് ഡോ.വി ജഗദീശ്വരി, ഡോ. കെ എ സാജു, ഡോ.മനോജ് ഉമ്മന്‍ എന്നിവര്‍ ക്ലാസെടുത്തു.തുടർന്ന് എസ്.എസ് ഈവൻസ് അവതരിപ്പിച്ച ഡാൻസ് ആൻ്റ് മ്യൂസിക്കൽ നൈറ്റും അരങ്ങേറി.