കെ ജി എം ഒ എ സംഘടനയെക്കുറിച്ചുള്ള ആരോപണം അടിസ്ഥാന രഹിതം


ആരോഗ്യ വകുപ്പിലെ പ്രവർത്തനങ്ങൾ ഡോക്ടർമാർക്ക് നീതി നിഷേധം വരാതെയും എന്നാൽ ജനങ്ങൾക്ക് ഉപകാര പ്രദമാകുന്ന രീതിയിൽ ഇടപെടുകയും ചെയ്യുന്ന സംഘടന ആണ് കെജിഎംഒഎ.അഴിമതി കാണിക്കുന്നവരെയും ജനദ്രോഹ നടപടി എടുക്കുന്നവരെ ഒന്നും സംരക്ഷിക്കുന്ന രീതി സംഘടനക്ക് ഇല്ലാ എന്ന് കെജിഎംഒഎ ഇടുക്കി ജില്ലാ നേതൃത്വം അറിയിച്ചു.
. കാഞ്ചിയാറിൽ ചാർജ് ഉള്ള മെഡിക്കൽ ഓഫീസർ ട്രാൻസ്ഫർ ആയപ്പോൾ പിന്നീട് ചാർജ് എടുക്കേണ്ട സീനിയർ ആയിട്ടുള്ള ഡോക്ടർ നേരത്തെ വണ്ടൻമേട് സാമൂഹികആരോഗ്യ കേന്ദ്രത്തിൽ ചാർജ് ഉണ്ടായിരുന്ന സമയത്ത് ഡിപ്പാർട്മെന്റ് നടപടി വന്നിട്ടുള്ള ആൾ ആണ്. ആ വ്യക്തിക്ക് എതിരെ ഗുരുതരമായ കണ്ടെത്തലുകൾ ആണ് അന്നത്തെ അന്വേഷണ റിപ്പോർട്ടിൽ ഉള്ളത്.ടിയാൻ ചാർജ് മെഡിക്കൽ ഓഫീസർ ആയിരിക്കാൻ യോഗ്യനല്ല എന്ന നിർദ്ദേശം ആരോഗ്യ വകുപ്പ് ഡയറക്ടറിൽ നിന്നും അന്ന് തന്നെ നിലവിൽ ഉള്ളതാണ്. ഈ വ്യക്തി അന്ന് സംഘടനയുടെ അംഗമായിരുന്നിട്ട് കൂടി അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയ കാര്യങ്ങൾ ശെരി ആണെന്ന് സംഘടന ക്കു ബോധ്യപെട്ടത് കൊണ്ടു പുള്ളിയെ അംഗത്വത്തിൽ നിന്നും മാറ്റി നിർത്തിയ നടപടി എടുക്കുക ആണ് സംഘടന ചെയ്തത്.കുറ്റം ചെയ്യുന്നവരെ സംരെക്ഷിക്കുന്ന നിലപാട് സംഘടനയുടെ കീഴ് വഴക്കമല്ല എന്ന് കെജിഎംഒഎ ജില്ലാ നേതൃ ത്വം അറിയിച്ചു.
. ഈ വ്യക്തിക്കു ഇടക്ക് പാമ്പാടുമ്പാറയിൽ ചാർജ് ഉണ്ടായിരുന്നു. അന്ന് നേരത്തെ അന്വേഷണ റിപ്പോർട്ടിൽ പരാമർശമുള്ള കാര്യങ്ങൾ പിന്നീടും ചെയ്യുകയും അന്ന് അതെല്ലാം വാർത്ത ആവുകയും ചെയ്തിട്ടുള്ളതാണ്.
. ഈ പറയുന്ന ഡോക്ടർ ഇടയ്ക്കു കാഞ്ചിയാറിൽ കുറച്ചു കാലം ചാർജ് എടുക്കുകയും കൃത്യമായ സ്റ്റോർ purchase ഓർഡറുകൾ ഒന്നും പാലിക്കാതെ ഉയർന്ന വിലയ്ക്ക് മരുന്നുകൾ പുറത്തു നിന്നും phone വഴി ഓർഡർ ചെയ്യുകയും ലീവിൽ ആയിരുന്ന മെഡിക്കൽ ഓഫീസർ തിരിച്ചു വന്നപ്പോൾ ഇതുമായി ബന്ധപ്പെട്ടു കൃത്യമായ രേഖകൾ ഇല്ലാത്തതിനാൽ ഓർഡർ റദ്ധാക്കേണ്ട അവസ്ഥ ആണ് ഉണ്ടായത്.അതിനു ശേഷം ആശുപത്രിയുടെ പ്രവർത്തനം താറുമാറാക്കുന്ന രീതിയിൽ ആശുപത്രിയിൽ കൃത്യമായി വരാതെ ഇരിക്കുക ആശുപത്രിയിൽ വാരാതെ ഇരിക്കുന്നത് ചാർജുള്ള മെഡിക്കൽ ഓഫീസറെ അറിയിക്കാതിരിക്കുക തുടങ്ങി 15 വർഷം എന്നല്ല ഒരു വർഷം പോലും സർവിസുള്ള ഒരു ഗസറ്റഡ് ജീവനക്കാരനിൽ നിന്നും വരാത്ത തരത്തിൽ ഉള്ള വീഴ്ച്ച ആണ് ഈ ജീവനക്കാരൻ ചെയ്തു കൊണ്ടിരുന്നത്. അന്നത്തെ മെഡിക്കൽ ഓഫീസർ ഇക്കാര്യങ്ങൾ എല്ലാം കാണിച്ചു ഡിഎംഒ തലത്തിൽ അറിയിപ്പ് കൊടുത്തിട്ടുള്ളതാണ്. ഇങ്ങനെ ഉള്ള ഒരു നടപടി കടലാസ് ആ ഓഫീസിൽ നിന്നും പോയതിനാൽ അതിന്റെ തുടർ നടപടികൾ ഉണ്ടാവാതിരിക്കാൻ വേണ്ടി ചാർജ് ഏതു വിധേയനയെങ്കിലും എടുക്കാൻ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന നടപടി ആണ് ടിയാന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.
ഇത്തരം പ്രശ്നങ്ങൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ ഉണ്ടാക്കുക ചാർജ് കൊടുക്കാൻ പാടില്ലാത്ത ആൾ എന്ന കൃത്യമായ അന്വേഷണ റിപ്പോർട്ട് ഉള്ള പിന്നീട് ചാർജ് എടുത്തപ്പോഴോ പിന്നീട് ഉള്ള പെരുമാറ്റത്തിലോ സർവീസ് ചട്ടങ്ങൾ പാലിക്കാത്ത ഇത്തരം ആളുകൾ ഒരു സ്ഥാപനത്തിന്റെ ചാർജ് വഹിക്കാൻ അർഹനല്ല എന്ന നിലപാട് തന്നെ ആണ് സംഘടനക്കുള്ളത്.
. ഇടുക്കി ജില്ലയിലെ ആരോഗ്യരംഗത്തിനു ഏറ്റവും ഭീഷണി ആയിട്ടുള്ളത് ഇവിടത്തെ മാനവശേഷി കുറവാണ്.ഉപ്പുതറ സിഎച്സി യിൽ ഡോക്ടർമാരുടെ എല്ലാ പിഎസ്‌സി പോസ്റ്റും, വണ്ടെൻമെടു സി എച് സി യിൽ 3 പോസ്റ്റും കാഞ്ചിയാർ എഫ് എച് സി യിൽ 2 പോസ്റ്റും ഒഴിഞ്ഞു കിടക്കുകയാണ്.ആവശ്യത്തിനു മാനവശേഷിയോ കൃത്യമായ സൗകര്യങ്ങളോ ഇല്ലാതെ ഉള്ള ആളുകൾക്ക് അധിക ജോലി ഭാരം നൽകുന്ന ആവശ്യങ്ങൾ മനുഷ്യാവ കാശ ലംഘനം ആയതിനാൽ സംഘടനക്കു എതിർത്തേ പറ്റൂ.ഇടുക്കിയിൽ ആകെ 65 ഓളം ഡോക്ടർമാരുടെ തസ്തികൾ ഒഴിഞ്ഞു കിടപ്പുണ്ട്. ആശുപത്രികളിൽ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ കൊടുക്കണമെങ്കിൽ ഇടുക്കിയിൽ ആരോഗ്യരംഗത്ത് അതിനനുസരിച്ചുള്ള സ്റ്റാഫ് പാറ്റേണിൽ മാറ്റം വരുത്തി കൂടുതൽ തസ്തികൾ സൃഷ്ടി ക്കുകയും ഉള്ള ഒഴിവുകൾ പിഎസ് സി വഴി നികത്തുകയും വേണം.
. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ സംഘടനക്കെതിരെയും സംഘടനാ നേതാക്കൾക്കെതിരെയും ഉന്നയിക്കുന്നതിനെതിരെ സംഘടനാ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. ഇതു ഇനിയും തുടർന്നാൽ നിയമപരമായ നടപടികളും പ്രതിഷേധ പരിപാടികളും സംഘടന തുടങ്ങുമെന്ന് കെജിഎംഒഎ ജില്ലാ നേതൃത്വം അറിയിച്ചു.