ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിവേചനങ്ങൾ അവസാനിപ്പിക്കണം ന്യൂനപക്ഷ സ്കോളർഷിപ്പു വിഹിതങ്ങൾ വെട്ടിക്കുറയ്ക്കുന്ന നീക്കങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണം


ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിവേചനങ്ങൾ അവസാനിപ്പിക്കണം ന്യൂനപക്ഷ സ്കോളർഷിപ്പു വിഹിതങ്ങൾ വെട്ടിക്കുറയ്ക്കുന്ന നീക്കങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണം
മത, ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥകളെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിവേചനങ്ങൾ അവസാനിപ്പിക്കണമെന്നും നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് റൂബി ജൂബിലി സമ്മേളനം. ക്രൈസ്തവ സഭകളുടെ സാമൂഹിക പ്രതിബദ്ധത എന്ന വിഷയത്തെ സംബന്ധിച്ചു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അവതരിപ്പിച്ച പ്രമേയമാണ് സമ്മേളനം അംഗീകരിച്ചത്.
ന്യൂനപക്ഷ സ്കോളർഷിപ്പു വിഹിതങ്ങൾ വെട്ടിക്കുറയ്ക്കുന്ന നീക്കങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ജെ.ബി. കോശി ക്രൈസ്തവ പഠന റിപ്പോർട്ട് സംസ്ഥാന സർക്കാർ പുറത്തു വിടണം. ജനസംഖ്യയിൽ ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ക്രൈസ്‌തവ, സിഖ്, ബുദ്ധർ, ജൈനർ, പാഴ്‌സി എന്നീ മതന്യൂനപ ക്ഷങ്ങളെ മൈക്രോ മൈനോരിറ്റിയായി പ്രഖ്യാപിച്ച് പ്രത്യേക ക്ഷേമപദ്ധതികൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും ക്രൈസ്‌തവ വിശ്വാസം സ്വീകരിച്ചതിൻ്റെ പേരിൽ നീതി നിഷേധിക്ക പ്പെട്ടിരിക്കുന്ന ദളിത് ക്രൈസ്‌തവരോടുള്ള വിവേചനം അവസാനിപ്പിച്ച് അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പ്രമേയം ആവശ്യപ്പെട്ടു. വന്യജീവികൾ മനുഷ്യരുടെ ജീവനെടുക്കുന്നു. ജീവനും സ്വത്തിനും സംരക്ഷണമേകേണ്ട ഭരണാധികാരികൾ ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞു മാറരുതെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന അവകാശങ്ങൾ ബോധപൂർവം നിഷേധിക്കുന്ന സാഹചര്യം ക്രൈസ്‌തവ സമൂ ഹം അനുഭവിച്ചു തുടങ്ങി. ഭരണഘടന ഉറപ്പാക്കുന്ന മതസ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്ന നിയമനിർമാണ പ്രക്രിയകൾ ഏറെ ആശങ്കാജനകമാണ്. മതപരിവർത്തന നിരോധന നിയമത്തിൻ്റെ മറവിൽ ക്രൈ സ്‌തവർക്കുനേരേ നടക്കുന്ന അക്രമങ്ങളെയും സമ്മേളനം അപലപിച്ചു