Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Carmel
Karshakan
WhatsApp Image 2025-03-26 at 12.32.26_0683a278
websit poster.jpg 2
previous arrow
next arrow
Idukki വാര്‍ത്തകള്‍

സർക്കാറുകൾ ഇടുക്കിയിലെ കർഷകർക്ക് നീതി ഉറപ്പുവരുത്തണം: ഇടുക്കി രൂപതാ പാസ്റ്ററൽ കൗൺസിൽ





ഏലമല പ്രദേശങ്ങൾ വനഭൂമിയാക്കാനുള്ള ഗൂഢ തന്ത്രങ്ങളിൽ സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് ഇടുക്കിയിലെ കർഷകർക്ക് നീതി ഉറപ്പാക്കണമെന്ന് ഇടുക്കി രൂപതാ പാസ്റ്ററൽ കൗൺസിൽ ആവശ്യപ്പെട്ടു. വാഴത്തോപ്പ് കത്തീഡ്രൽ പാരിഷ് ഹാളിൽ ചേർന്ന ഏഴാമത് യോഗത്തിന്റെ പ്രഥമ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടത്. 2024 ഒക്ടോബർ 24ലെ സുപ്രീംകോടതിയുടെ ഇടക്കാല വിധിയനുസരിച്ച് ഇടുക്കി ജില്ലയിലെ ഏലമല പ്രദേശങ്ങളിൽ പുതിയ പട്ടയങ്ങൾ നൽകുന്നത് നിരോധിച്ചിട്ടുള്ളതും വാണിജ്യ ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇത് നടപ്പിലായാൽ നാളെകളിൽ മലയോരമേഖലയിലെ ജനജീവിതം കൂടുതൽ ദുരിതപൂർണ്ണമാകും. ഇത് ജനങ്ങളിൽ വലിയ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള എല്ലാ ആധികാരിക രേഖകളും അനുസരിച്ച് ഏലമല പ്രദേശങ്ങൾ റവന്യൂ ഭൂമിയാണ്. എന്നാൽ ഇത് വനഭൂമിയാണെന്ന് സ്ഥാപിക്കാനുള്ള നിഷിപ്ത താല്പര്യക്കാരുടെ നീക്കം അപലപനീയമാണ്. ഈ സാഹചര്യത്തിൽ സർക്കാരുകൾ സാധ്യമായതൊക്കെയും ചെയ്ത് കർഷകർക്ക് നീതിനടപ്പിലാക്കുകയും ആശങ്കകൾ ദുരീകരിക്കുകയും ചെയ്യണം എന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. കത്തോലിക്കാ കോൺഗ്രസ് രൂപതാ പ്രസിഡന്റ് ശ്രീ ജോർജ് കോയിക്കൽ അവതരിപ്പിച്ച പ്രമേയം യോഗം ഏകകണ്ഠേന പാസാക്കി. 

പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ സന്ദേശ വാഹകരാണെന്ന് ഉദ്ഘാടന സന്ദേശത്തിൽ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. ക്രിസ്തുജയന്തിയുടെ ജൂബിലി ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ പ്രത്യാശയോടെ തീർത്ഥാടകരായ വിശ്വാസ സമൂഹത്തെ മുന്നോട്ടു നയിക്കാനുള്ള ഉത്തരവാദിത്വമാണ് തങ്ങൾക്കുള്ളതെന്നും അദ്ദേഹം ഓർമിപ്പിച്ചു. വിശ്വാസപരമായ നിസംഗതയെ അഭിസംബോധന ചെയ്യേണ്ട കാലമാണിത്. രൂപതയുടെ രജത ജൂബിലിയിലേക്ക് അടുക്കുന്ന ഈ കാലഘട്ടത്തിൽ നിശ്ചയദാർഢ്യത്തോടും അർപ്പണബോധത്തോടും കൂടി വിശ്വാസകാര്യങ്ങളിലും സാമൂഹിക വിഷയങ്ങളിലും എല്ലാവരും പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രൂപതാ ചാൻസലർ റവ. ഡോ. മാർട്ടിൻ പൊൻപനാൽ റിപ്പോർട്ട് അവതരിപ്പിച്ചു.   പൗരസ്ത്യ വിദ്യാപീഠം പ്രൊഫസർ ഡോ. ജോർജ് തെക്കേക്കര ക്ലാസ് നയിച്ചു. തുടർന്ന് വിശ്വാസപരവും സാമൂഹികവുമായ വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തി. രൂപതാ മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ  ചർച്ചകൾക്ക് നേതൃത്വം നൽകി.

വികാരി ജനറാൾമാരായ മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. അബ്രാഹം പുറയാറ്റ്, പ്രൊവിൻഷ്യൽ സുപ്പീരിയർമാരായ സി. ടെസ്ലിൻ എസ് എച്ച്, സി. റോസിൻ എഫ് സി സി, സി. ലിറ്റി ഉപ്പുമാക്കൽ എസ് എ ബി എസ്, സി. ആനി പോൾ സി എം സി,ഡോ. അനിൽ പ്രദീപ്, ശ്രീമതി ആൻസി തോമസ്,ശ്രീ. ജെറിൻ ജെ. പട്ടാംകുളം, കുമാരി.മരീറ്റ തോമസ് എന്നിവർ സംസാരിച്ചു. എന്ന് രൂപതാ മീഡിയാ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!