Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ജനങ്ങളുടെ സ്വൈര്യ ജീവിതം തകർത്ത മുഖ്യമന്ത്രിക്കും എം എം മണി എംഎൽഎയ്ക്കും ‘ദൈവം തമ്പുരാൻ പോലും മാപ്പു നൽകില്ലെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി



കഴിഞ്ഞ എട്ട് വർഷമായി അധികാരത്തിലിരിക്കുന്ന എൽഡിഎഫ്
സർക്കാരിന്റെ നിരവധിയായ ഉത്തരവുകൾ, വകുപ്പുതല തീരുമാനങ്ങൾ,
കോടതിയിൽ കപട പരിസ്ഥിതി വാദികൾക്ക് പരോക്ഷമായി സഹായം
നൽകൽ എന്നീ നടപടികളിലൂടെ ഹൈറേഞ്ചിലെ ഭൂപ്രശ്‌നങ്ങൾ വഷളാക്കി
ജനങ്ങളുടെ സ്വൈര്യ ജീവിതം തകർത്ത മുഖ്യമന്ത്രിക്കും എം എം മണി
എംഎൽഎയ്ക്കും ‘ദൈവം തമ്പുരാൻ പോലും മാപ്പു നൽകില്ലെന്ന് യുഡിഎഫ്
ചെയർമാൻ ജോയി വെട്ടിക്കുഴി പത്ര സമ്മേളനത്തിൽ അറിയിച്ചു.

10 വർഷം മുമ്പ് എം എം മണിയുടെ നേതൃത്വത്തിൽ ഒരുപറ്റം ഇടതുപക്ഷ നേതാക്കൾ
ജനങ്ങളുടെ ഇടയിൽ പരിഭ്രാന്തി പരത്തി മുതലെടുപ്പ് നടത്തി ‘എല്ലാം
ശരിയാക്കാം’ എന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയവരാൽ
വഞ്ചിക്കപ്പെട്ട ജനതയുടെ ദീനരോദനമാണ് മലയോരങ്ങളിൽനിന്നുമുയരുന്നത്.

മുഖ്യമന്ത്രിയോടൊത്ത് എം എം മണി മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് 2019
ൽ കെട്ടിട നിർമ്മാണ നിരോധനം ഏർപ്പെടുത്തി ഇടുക്കി ജില്ലയിലെ ജനങ്ങളെ
വഞ്ചിച്ചത്. സ്വന്തം നിയോജകമണ്ഡലത്തിലെ മതികെട്ടാൻ ചോലയുടെ
ബഫർസോൺ ഒരു കിലോമീറ്ററാക്കുന്നതിനുള്ള മന്ത്രിസഭാ തീരുമാനത്തിൽ
ഒപ്പിട്ട മന്ത്രിക്ക് അതിന്റെ ധാർമിക ഉത്തരവാദിത്വത്തിൽ നിന്നും
ഒഴിഞ്ഞുമാറാൻ കഴിയുമോ എന്നും ജോയി വേട്ടിക്കുഴി ചോദിച്ചു.

ചിന്നക്കനാലിലെ റവന്യൂ ഭൂമി വനഭൂമി ആക്കി മാറ്റിയ സർക്കാർ ഉത്തരവ് മരവിപ്പിച്ചു എന്ന് സമരസമിതിയുടെ പന്തലിൽ വെച്ച് പ്രഖ്യാപനം നടത്തിയ മുൻ മന്ത്രി, ഈ ഉത്തരവ് ‘മരവിച്ച സ്ഥിതിയിലാണോ’ അതോ ‘പ്രാബല്യത്തിൽ ആണോ’ എന്ന് വ്യക്തമാക്കണം.


താൻ താമസിക്കുന്ന കുഞ്ചിത്തണ്ണി വില്ലേജിലെ റവന്യൂഭൂമി വനഭൂമിയാക്കിയതിനെ പോലും ചെറുക്കാൻ കഴിയാത്ത എം എം മണി വീമ്പടിച്ചും ഉദ്യോഗസ്ഥന്മാരെ പുലഭ്യം
പറഞ്ഞും തന്റെ കഴിവില്ലായ്‌മ മറച്ചുവെക്കാൻയാഥാർത്ഥ്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാകുമെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു.

ഭൂപതിവ്ശ്രമിച്ചാലും ഭേദഗതി നിയമത്തിലൂടെ കെട്ടിട നിർമ്മാണ നിരോധനം പിൻവലിക്കുമെന്ന 2019 ലെ വാഗ്ദാനം നാളിതുവരെയും നടപ്പാക്കിയിട്ടില്ല. റവന്യൂഭൂമികൾ ജനങ്ങളുടെ ജീവിതസൗകര്യ വർദ്ധനവിനും നാടിന്റെ പുരോഗതിക്കും വേണ്ടി ഉപയോഗിക്കേണ്ടതിനു പകരം വനഭൂമിയാക്കി ഉത്തരവുകൾ
ഇറക്കിക്കൊണ്ടിരിക്കുന്നു.

ജില്ലയിലെ 13 പഞ്ചായത്ത്കളിൽ ദുരന്ത നിവാരണ
നിയമം അനുസരിച്ച് കെട്ടിട നിർമാണം തടഞ്ഞിരിക്കുന്നു. പതിറ്റാണ്ടുകളായി
ജനങ്ങൾ താമസിക്കുന്ന പട്ടയം ഇല്ലാത്ത സ്ഥലങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥർ
പ്രവേശനം നിരോധിച്ചുകൊണ്ട് ബോർഡുകൾ സ്ഥാപിക്കുന്നു.

വന്യമൃഗ ആക്രമണം തടയുന്നതിന് ചെറുവിരൽ പോലും അനക്കാത്ത, ജീവൻ
നഷ്ടപ്പെടുന്നവരുടെ ആശ്രിതർക്ക് കൃത്യമായി നഷ്ടപരിഹാരം പോലും
നൽകാൻ കഴിയാത്ത സർക്കാരിൻ്റെ ഭാഗമായ എം എം മണി ഗവൺമെന്റിനെ
വിമർശിക്കുന്നതിൻ്റെ അന്തസത്ത മനസ്സിലാകുന്നില്ല.
ജനങ്ങളുടെ കണ്ണിൽ പൊടിവാരിയിട്ട് തടിയൂരാനുള്ള എൽഡിഎഫ് നേതാക്കളുടെ ശ്രമം അവസാനിപ്പിച്ച് ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾക്കായി
ഗവൺമെന്റ്റിൽ സമ്മർദം ചെലുത്താൻ തയ്യാറാകണമെന്നും അദ്ദേഹം
ആവശ്യപ്പെട്ടു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!