റിയാസ് എല്ലാ വകുപ്പിലും കൈയ്യിട്ട് വാരുന്നു, സുധാകരനും ഇ പിക്കും ഇക്കാര്യം അറിയാം: കെ സുരേന്ദ്രൻ


തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ നിന്ന് പ്രമുഖ മന്ത്രിമാരെ മാറ്റിയത് പിണറായി വിജയന്‍റെ മരുമകന് വേണ്ടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. റിയാസ് എല്ലാ വകുപ്പിലും കൈയ്യിട്ട് വാരുന്നു. സുധാകരനും ഇ പിയ്ക്കും ഇക്കാര്യം അറിയാം. മറ്റു മന്ത്രിമാർ നോക്കുകുത്തിയായി നിൽക്കുന്നു. കുടുംബാധിപത്യ പാർട്ടിയായി സിപിഐഎം മാറിയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
അധ്യാപകരെ മർദ്ദിച്ചത് എസ്എഫ്ഐ യൂണിയൻ നേതാക്കളും ചേർന്നാണെന്നും കെ സുരേന്ദ്രൻ. ക്രിമിനലുകളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ല.
സർക്കാർ നിയമവാഴ്ച്ചയെ വെല്ലുവിളിക്കുകയാണ്.
ഇടിമുറിയായ എംപ്ലോയിസ് യൂണിയൻ ഓഫീസ് അടച്ചു പൂട്ടണം.
എസ്എഫ്ഐ ലക്ഷണമൊത്ത ഭീകര വാദ സംഘടനയായി മാറി. നിയമവാഴ്ച്ച തകർന്നു. സർക്കാർ ഒത്താശയോടെയാണ് അക്രമം നടക്കുന്നത്. പൊലീസ് സഹായം ലഭിക്കുന്നതാണ് കിരാത വാഴ്ച്ചക്ക് കാരണം. ബിജെപിയുടേത് മികച്ച സ്ഥാനാർത്ഥികളെന്ന എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ്റെ പ്രസ്താവനക്ക് കെ സുരേന്ദ്രൻ നന്ദി അറിയിച്ചു. ഇ പി ജയരാജനെ അവമതിക്കുന്ന പ്രസ്താവന നടത്തില്ല. രണ്ടാം സർക്കാർ വന്ന ശേഷം ഇ പി ജയരാജൻ പറയുന്നതിൽ വസ്തുതയുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.