ട്രാൻസ്ഫോർമർ സ്ഥാപിച്ച സംഭവം
ബലപരീക്ഷണത്തിന് കെ.എസ്.ഇ.ബി.യും, കട്ടപ്പന നഗരസഭയും

കട്ടപ്പന നഗരസഭ വക സ്ഥലത്ത് അനുവാദമില്ലാതെ ട്രാൻ സ്ഫോർമർ സ്ഥാപിച്ച സംഭവത്തിൽ ഏറ്റുമുട്ടി നഗരസഭയും കെ.എസ്.ഇ.ബി.യും. മുമ്പ് കല്ലുകുന്ന് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭയും കെ.എ സ്.ഇ.ബി.യും തമ്മിൽ തർക്കമുണ്ടായിരുന്നു.
പുതിയ ബസ്സ്റ്റാൻഡിന് സമീപം സഹകരണ ആശു പത്രിക്കുമുൻപിലുള്ള നഗരസഭ വക സ്ഥലത്താണ് കെ.എസ്.ഇ. ബി. ട്രാൻസ്ഫോർമർ സ്ഥാപിച്ചത്.
അനുവാദമില്ലാതെ സ്ഥാപിച്ച ട്രാൻസ്ഫോർമർ ചാർജ് ചെയ്യരുതെന്ന് നഗരസഭ ആവശ്യപ്പെ ട്ടെങ്കിലും കെ.എസ്.ഇ.ബി. ട്രാൻ സ്ഫോർമർ ചാർജ് ചെയ്തു.
തടർന്ന് കൗൺസിലിൽ ഉൾപ്പെടെ സംഭവം വൻ പ്രതിഷേധത്തിന് കാരണമാകുകയും പൊളിച്ചുനീക്കണമെന്ന് നഗരസഭ ആവശ്യ പ്പെടുകയുമായിരുന്നു.
കെ.എസ്.ഇ.ബി. ട്രാൻ സ്ഫോർമർ പൊളിച്ചുനീക്കാൻ തയ്യാറാകാതെ വന്നതോടെ നിയമനടപടിയുമായി മുമ്പോട്ടു പോകുകയാണ് നഗരസഭ.
പരിഹാരത്തിനായി ജില്ലാ ഭരണകൂ ടത്തിന്റെ സഹായം തേടുമെന്നാണ് വൈദ്യുതി വകുപ്പ് അധികൃതർ പറയുന്നത്.
ജനുവരിയിൽ കല്ലുകുന്ന് കുടിവെള്ള പദ്ധതിയുടെ വൈദ്യുതിബിൽ കുടിശ്ശിക തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയും കെ.എസ്.ഇ.
ബി.യും വാട്ടർ അതോറിറ്റിയും തമ്മിൽ തർക്കമുണ്ടായിരുന്നു. പദ്ധതി നടത്തിപ്പ് ജല അതോറിറ്റിക്ക് ആയതിനാൽ കുടിശ്ശിക അടയയ്ക്കേണ്ടത് ജല അതോറിറ്റിയാണെന്ന് നഗരസഭ വാദിച്ചപ്പോൾ കണക്ഷൻ നഗരസഭയുടെ പേ രിലാണെന്ന് കെ.എസ്.ഇ.ബി. യും ജല അതോറിറ്റിയും വാദിച്ചു.
തുടർന്ന് കുടിശ്ശികയുണ്ടായി രുന്ന തുക നഗരസഭ അടച്ചുതീർത്ത് കണക്ഷൻ ജല അതോറിറ്റിയുടെ പേരിലേക്ക് മാറ്റിയാണ് പ്രശ്നം പരിഹരിച്ചത്.
ഏതുവിധേനയും ട്രാൻ സ്ഫോർമർ പൊളിച്ചുമാറ്റുമെന്നാണ് നഗരസഭാ ഭരണസമിതി പറയുന്നത്.