Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Carmel
Karshakan
WhatsApp Image 2025-03-26 at 12.32.26_0683a278
websit poster.jpg 2
previous arrow
next arrow
കായികംപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

‘ഇതാണ് താരങ്ങളുടെ ഫോം പരീക്ഷിക്കാനുള്ള അവസാന അവസരം’; പരീക്ഷണങ്ങൾ ന്യായീകരിച്ച് ദ്രാവിഡ്



വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ബാറ്റിംഗ് പരീക്ഷണങ്ങൾ ന്യായീകരിച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ്. ഏഷ്യാ കപ്പിനും ലോകകപ്പിനും മുന്നോടിയായി താരങ്ങളുടെ ഫോം പരീക്ഷിക്കാനുള്ള അവസാന അവസരമാണ് ഈ പരമ്പരയെന്ന് ദ്രാവിഡ് പറഞ്ഞു. രണ്ടാം ഏകദിനത്തിൽ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെയാണ് ദ്രാവിഡിൻ്റെ വിശദീകരണം.

“ഈ പരമ്പരയാണ് ചില താരങ്ങളെ പരീക്ഷിക്കാനുള്ള അവസാന അവസരം. ചിലർക്ക് പരുക്കാണ്. ഏഷ്യാ കപ്പിന് ഒരു മാസം കൂടിയേയുള്ളൂ. സമയം കഴിഞ്ഞുകൊണ്ടിരിക്കുകയാണ്. ചിലർ ഏഷ്യാ കപ്പ് ടീമിലും ലോകകപ്പ് ടീമിലും ഇടംനൽകാൻ സാധിക്കുന്ന പ്രകടനങ്ങൾ നടത്തുമെന്നാണ് കരുതുന്നത്. താരങ്ങളെ പരീക്ഷിക്കണം, അവർക്ക് അവസരം നൽകണം. ഇങ്ങനെ ഒരു പരമ്പരയിൽ രോഹിതിനെയും കോലിയെയും കളിപ്പിച്ചാൽ അതിൽ നിന്ന് നമുക്കൊന്നും കിട്ടാനില്ല. അതുകൊണ്ട് മറ്റ് താരങ്ങൾക്ക് അവസരം നൽകുന്നു.”- ദ്രാവിഡ് പറഞ്ഞു.

തുടർപരാജയങ്ങൾക്കിടയിൽ സൂര്യകുമാർ യാദവിന് വീണ്ടും അവസരങ്ങൾ നൽകുന്നതിനെയും ദ്രാവിഡ് ന്യായീകരിച്ചു. “സൂര്യകുമാർ നല്ല താരമാണെന്നതിൽ സംശയമില്ല. തൻ്റെ ഏകദിന പ്രകടനങ്ങൾ മോശമാണെന്ന് ആദ്യം പറയുന്നയാൾ അദ്ദേഹം തന്നെയായിരിക്കും. അവൻ ഏകദിനം പഠിക്കുകയാണ്. ഇന്ത്യക്കായി അരങ്ങേറുന്നതിനു മുൻപ് അവൻ ഒരുപാട് ഐപിഎൽ മത്സരങ്ങൾ കളിച്ചു. എന്നാൽ, ഏകദിനം അത്ര കളിച്ചിട്ടില്ല. അവൻ പഠിക്കുകയാണ്. മധ്യ ഓവറുകളിൽ ബാറ്റ് ചെയ്യാൻ പഠിക്കുകയാണ്. അവൻ നല്ല കഴിവുള്ള താരമാണ്. കഴിയുന്നത്ര അവസരങ്ങൾ നൽകണം.”- ദ്രാവിഡ് കൂട്ടിച്ചേർത്തു.

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ പരാജയപ്പെട്ടതോടെ രാഹുൽ ദ്രാവിഡിനെതിരെ വിമർശനം ശക്തമാണ്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെയും മുൻ ക്യാപ്റ്റൻ വിരാട് കോലിയെയും പുറത്തിരുത്തിയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങിയത്. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യയ്ക്ക് 6 വിക്കറ്റിൻ്റെ നാണംകെട്ട പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഇതോടെയാണ് നെറ്റിസൻസ് രാഹുലിനെതിരെ തിരിഞ്ഞത്.


ഇന്ത്യ ബാറ്റിംഗ് ഓർഡറിൽ നടത്തുന്ന പരീക്ഷണങ്ങൾ ആത്‌മഹത്യാപരമാണെന്നാണ് പരക്കെ ഉയരുന്ന വിമർശനം. നാലാം നമ്പറിൽ ഇപ്പോഴും ഒരു അവസാന പേര് ആയിട്ടില്ല. കെഎൽ രാഹുൽ, ശ്രേയാസ് അയ്യർ എന്നീ ഓപ്ഷനുകളുണ്ടെങ്കിലും ഇരുവരും ഏറെക്കാലമായി പരുക്കേറ്റ് പുറത്താണ്. നാലാം നമ്പറിൽ ഏറെ അവസരങ്ങൾ നൽകിയെങ്കിലും സൂര്യകുമാർ യാദവ് ഏകദിനത്തിൽ മോശം പ്രകടനം തുടരുകയാണ്. മലയാളി താരം സഞ്ജുവിനാവട്ടെ വേണ്ടത്ര അവസരങ്ങൾ നൽകുന്നതുമില്ല. ഇഷാൻ കിഷന് മധ്യനിരയിൽ അത്ര നല്ല പ്രകടനങ്ങൾ നടത്താൻ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ മാനേജ്മെൻ്റിന് തലവേദന വർധിക്കുകയാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!