Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍

നവീകരിച്ച നെടുങ്കണ്ടം മത്സ്യഭവന്‍ കാര്യാലയം ഉദ്ഘാടനം ചെയ്തു



ഇടുക്കി : ഉള്‍നാടന്‍ മത്സ്യകൃഷികൊണ്ട് കര്‍ഷകരുടെ സമ്ബത്തിക ഭരത ശക്തിപ്പെടുത്താന്‍ സാധിക്കുമെന്ന് എം. എം മണി എംഎല്‍എ.

നവീകരിച്ച നെടുങ്കണ്ടം മത്സ്യഭവന്‍ കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം കൃഷിയിടങ്ങളില്‍ കുളങ്ങള്‍ നിര്‍മ്മിച്ച്‌ വിഷരഹിതമായ മത്സ്യം ലഭ്യമാക്കാന്‍ ഓരോ കര്‍ഷകനും ശ്രമിക്കണം. കൃഷിയിടങ്ങളില്‍ ജലസേചനത്തിനായി നിര്‍മ്മിച്ചിരിക്കുന്ന പടുതാക്കുളം പോലുള്ള ജല സംഭരണികളിലെല്ലാം മത്സ്യകൃഷി ചെയ്യണം. ഇതുവഴി കടലോരവും കായലോരവും മാത്രമല്ല മലയോര മേഖലയിലും ഗുണമേന്മയുള്ള മത്സ്യം ലഭ്യമാക്കാന്‍ സാധിക്കും. വളരെ ചുരുങ്ങിയ ചെലവില്‍ ഉയര്‍ന്ന വരുമാനം നേടാന്‍ സാധിക്കുന്ന ഉള്‍നാടന്‍ മത്സ്യ കൃഷിക്കായി സര്‍ക്കാര്‍ തലത്തില്‍ കര്‍ഷകര്‍ക്കായി നിരവധി പദ്ധതികളാണ് ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കി വരുന്നത്. അവയെല്ലാം കര്‍ഷകര്‍ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മത്സ്യഭവന്‍ കാര്യാലയത്തിന്റെ ശിലാഫലക അനാച്ഛാദന കര്‍മ്മവും എംഎല്‍എ നിര്‍വഹിച്ചു.

നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫിഷറീസ് മദ്ധ്യമേഖല ജോയ്ന്റ് ഡയറക്ടര്‍ സാജു എം.എസ് റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തെ തുടര്‍ന്ന് 2014-ലെ മത്സ്യവിത്ത് നിയമം എന്ന വിഷയത്തില്‍ എച്ച്‌. സലീമും ( ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ & മെമ്ബര്‍ സെക്രട്ടറി, സംസ്ഥാന മത്സ്യവിത്ത് കേന്ദ്രം) ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ എന്ന വിഷയത്തില്‍ ഡോ. ജോയ്സ് എബ്രാഹമും സെമിനാറുകള്‍ അവതരിപ്പിച്ചു.


ഇടുക്കി ജില്ലയിലെ ഉള്‍നാടന്‍ മത്സ്യകൃഷി സാധ്യതകള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുന്നതിനും ഡാമുകളിലും മറ്റു ജലാശയങ്ങളിലും മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കിവരുന്ന പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമതയോടെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഇടുക്കി മത്സ്യഭവന്‍, നെടുങ്കണ്ടം മത്സ്യഭവന്‍ എന്നിങ്ങനെ രണ്ട് മത്സ്യഭവനുകളാണ് ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഇതില്‍ തൊടുപുഴ, ഇടുക്കി താലൂക്കുകള്‍ പ്രവര്‍ത്തന പരിധിയായുള്ള ഇടുക്കി മല്‍സ്യ ഭവന്‍ നിലവില്‍ പ്രവര്‍ത്തിച്ച്‌ വരുന്നത് പൈനാവിലെ ജില്ലാ ഫിഷറീസ് സമുച്ചയത്തില്‍ നിന്നുമാണ്.

ഉടുമ്ബന്‍ചോല, ദേവികുളം, പീരുമേട് താലൂക്കുകള്‍ പ്രവര്‍ത്തന പരിധിയായുള്ള നെടുങ്കണ്ടം മത്സ്യഭവന്റെ പ്രവര്‍ത്തനത്തിനായി നെടുങ്കണ്ടം ടൗണിലെ താലൂക്ക് ഓഫീസ് കെട്ടിടം 2020 ഒക്ടോബര്‍ മുതല്‍ അനുവദിക്കുകയും സര്‍ക്കാരില്‍ നിന്നു ലഭിച്ച 8.5 ലക്ഷം രൂപ ചെലവഴിച്ച്‌ പ്രസ്തുത കെട്ടിടം പൊതുമരാമത്ത് വകുപ്പ് നവീകരിച്ച്‌ 2022 ഫെബ്രുവരിയില്‍ ഫിഷറീസ് വകുപ്പിന് കൈമാറുകയും ചെയ്തു. നെടുങ്കണ്ടം മത്സ്യഭവന്‍ പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമായതോടെ ഉടുമ്ബന്‍ചോല, പീരുമേട്, ദേവികുളം താലൂക്കുകളില്‍ അധിവസിക്കുന്ന ജനങ്ങള്‍ക്ക് ഫിഷറീസ് വകുപ്പിന്റെ സേവനങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമായി ലഭിക്കുന്നു.

നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ്, നെടുംകണ്ടം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേല്‍, കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിന്‍സ്, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ബിന്ദു സഹദേവന്‍, സുരേഷ് പള്ളിയാടിയില്‍, വിജിമോള്‍ വിജയന്‍, മറ്റ് ജനപ്രതിനിധികളും, പൗരപ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!