കട്ടപ്പന നഗരസഭ 21-ാം വാര്‍ഡില്‍ ഹരിതകര്‍മ സേന യഥാസമയം മാലിന്യം നീക്കുന്നില്ലെന്നും യൂസര്‍ഫീ ഇനത്തില്‍ കൂടുതല്‍ തുക കൈപ്പറ്റുന്നതായും പരാതി അടിസ്ഥാന രഹിതമെന്ന് ഹരിക കർമ്മസേന അംഗങ്ങൾ


കട്ടപ്പന നഗരസഭ 21-ാം വാര്‍ഡില്‍ ഹരിതകര്‍മ സേന യഥാസമയം മാലിന്യം നീക്കുന്നില്ലെന്നും യൂസര്‍ഫീ ഇനത്തില്‍ കൂടുതല്‍ തുക കൈപ്പറ്റുന്നതായും പരാതി അടിസ്ഥാന രഹിതമെന്ന് ഹരിക കർമ്മസേന അംഗങ്ങൾ.
കട്ടപ്പന നഗരസഭ പരിധിയിൽ ഹരിത കർമ്മസേന പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് പോകുന്നതെന്ന് നഗരസഭ ചെയർപേഴ്സൺ ബീന റ്റോമി , വാർഡ് കൗൺസിലർ ഷജി തങ്കച്ചൻ എന്നിവർ പറഞ്ഞു.
കട്ടപ്പന ഇരുപതേക്കറില്‍ വാടകയ്ക്ക് താമസിക്കുന്ന ഉപ്പുതറ വേലിക്കകത്ത് ഷിനു ഫിലിപ്പ് ആണ് ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾക്കെതിരെ നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കിയത്.
5 മാസത്തിലൊരിക്കലാണ് വീടുകളില്‍നിന്ന് മാലിന്യം നീക്കുന്നത് എന്നും കൂടാതെ, മുന്‍ മാസങ്ങളിലെ യൂസര്‍ഫീ ഒറ്റത്തവണയായി കൈപ്പറ്റുകയും ചെയ്യുന്നു. പണം നല്‍കാത്തവരെ സേനാംഗങ്ങള്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു..
നഗരസഭ സെക്രട്ടറിക്ക് നല്‍കിയ പരാതി അവഗണിച്ചതായും ഹരിതകര്‍മ സേനക്കാര്‍ക്ക് ഒത്താശ നല്‍കുന്നതായും പരാതിക്കാര്‍ ആരോപിച്ചിരുന്നു.
എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ 17 ന് ഇരുകൂട്ടരെയും ഹായറിംഗിന് വിളിച്ചിരിക്കുന്ന സഹാചര്യത്തിലാണ് വാർത്തകൾ നൽകിയതെന്നും നഗരസഭയിൽ ഹരിത കർമ്മസേനയുടെ പ്രവർത്തനം മികച്ച രീതിയിൽ നടന്നു വരുന്നതായും നഗരസഭ ചെയർപേഴ്സൺ ബീനാ റ്റോമി പറഞ്ഞു.
427 കുടുംബങ്ങളാണ് ഇരുപത്തിയൊന്നാം വാർഡിലുള്ളത്.
എല്ലാ വീടുകളിൽ നിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കാറുണ്ട്.
പരാതിക്കാൻ്റ് വീട്ടിൽ പ്ലാസ്റ്റിക്കും ഭക്ഷണ അവശിഷ്ടങ്ങളും ഉൾപ്പെടെ കവറിൽ കെട്ടിവച്ച നിലയിലായിരുന്നെന്നും ഇവ തിരയണമെന്ന് പറഞ്ഞപ്പോൾ വെയ്സ്റ്റ് പെറുക്കികൾ എന്ന് വിളിച്ച് തങ്ങളെ അവഹേളിച്ചതായും ഹരിത കർമ്മസേനാഗങ്ങളായ
മിനി ശ്യം , സിന്ദു മോഹൻ,മഞ്ചു കുര്യൻ എന്നിവർ പറഞ്ഞു.
വാർഡിൽ മികച്ച രീതിയിലാണ് മാലിന്യ സംസ്ക്കരണം നടക്കുന്നതെന്നും അടിസ്ഥാനരഹിതമായ വാർത്തയാണ് വന്നതെന്നും വാർഡ് കൗൺസിലർ ഷജി തങ്കച്ചൻ പറഞ്ഞു.
നഗരസഭ ഏൽപ്പിക്കുന്ന ഉത്തരവദിത്വം100 % ആത്മാർത്ഥതയോടെ തങ്ങൾ ചെയ്യുന്നുണ്ടന്നും ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ പ്രചരണം അവസാനിപ്പിക്കണമെന്നും ഹരിത കർമ്മസേന അംഗങ്ങൾ ആവശ്യപ്പെട്ടു