Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Carmel
Karshakan
Santamonica
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഒരു മാസത്തെ തീർത്ഥാടനം സുഗമമെന്ന്  ഉന്നതതല യോഗത്തിന്റെ വിലയിരുത്തൽ: വിവിധ വകുപ്പുകൾ തമ്മിൽ മികച്ച രീതിയിലുള്ള ഏകോപനം





ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ സീസൺ ഒരു മാസം പൂർത്തിയാകുമ്പോൾ
സുഗമമായ
തീർഥാടനകാലം
ആയിരുന്നെന്ന് 
ഞായറാഴ്ച ചേർന്ന
ഉന്നതതല യോഗം വിലയിരുത്തി. 

മികച്ച രീതിയിൽ എല്ലാ വകുപ്പുകളും ദേവസ്വവും സഹകരിച്ചതുകൊണ്ടാണ് നല്ല രീതിയിൽ മുന്നോട്ടു പോകാൻ സാധിക്കുന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച
എഡിഎം അരുൺ എസ് നായർ വ്യക്തമാക്കി.

വകുപ്പുകൾ തമ്മിൽ മികച്ച ഏകോപനം സാധ്യമാക്കിയ ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു. മണ്ഡലം മകരവിളക്ക് മഹോത്സവം സമാപിക്കുന്നത് വരെ ഏകോപനം ഇതുപോലെ തുടരണമെന്ന് എ ഡിഎം പറഞ്ഞു

സോപാനത്ത് പ്രത്യേകം ആരോഗ്യ സംഘത്തെ സജ്ജമാക്കണമെന്ന് യോഗത്തിൽ നിർദേശമുയർന്നു. 
കൃത്രിമ ശ്വാസോച്ഛ്വാസം നൽകാൻ പരിശീലനം ലഭിച്ച ആളെ
സോപാനത്ത് സജ്ജമാക്കുന്നതിന് നിർദ്ദേശിച്ചു. പോലീസ് സേനയുടെ സേവനവും ഉറപ്പാക്കും.

മാളികപ്പുറം ക്ഷേത്രത്തിന്റെ പിൻഭാഗത്ത്
വിശുദ്ധി സേനാംഗങ്ങൾ  മാലിന്യം നീക്കം ചെയ്യുന്നുണ്ടെങ്കിലും ഇടയ്ക്ക് ജെസിബി ഉപയോഗിച്ചാൽ മാലിന്യനീക്കം സുഗമമാകുമെന്ന് എഡിഎം ചൂണ്ടിക്കാട്ടി. 

അരവണ പ്ലാന്റിന് പിറകിൽ  അരവണ ചാക്കുകൾ കുന്നുകൂടുന്നത് ദിനേന നീക്കം ചെയ്യും..
വാവരു നടയുടെ മുന്നിലുള്ള മരത്തിന് ചുറ്റുമുള്ള വേലികൾ എടുത്തുമാറ്റും. ഇവിടെ മാലിന്യം ഇടുന്ന പ്രവണതയുണ്ട്. 

കൊപ്ര കളത്തിൽ താമസിക്കുന്നവരെ അവിടെനിന്നും മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് എഡിഎം നിർദേശം നൽകി. ശനിയാഴ്ച കൊപ്ര സൂക്ഷിച്ച ഷെഡ്ഡിൽ നിന്ന് പുക ഉയർന്നിരുന്നു.  കൊപ്ര കളത്തിന്റെ പരിസരത്ത് ജാഗ്രത പാലിക്കും.

സോപാനത്ത്
ഫോട്ടോ എടുക്കുന്നതിനുള്ള നിരോധനം  ഉദ്യോഗസ്ഥർ കർശനമായി പാലിക്കണം. 

സന്നിധാനത്ത് ബിഎസ്എൻഎൽ നെറ്റ്‌വർക്ക് പ്രശ്നം പരിഹരിക്കണമെന്ന് നിർദ്ദേശിച്ചു

കടകളിലും മറ്റ് സ്ഥാപനങ്ങളിലുമായി ഇതുവരെ 85 ഓളം പരിശോധനകൾ നടത്തിയതായി ഡ്യൂട്ടി മജിസ്ട്രേറ്റ് വ്യക്തമാക്കി.


ഒരു മാസത്തിനുള്ളിൽ 287 കോളുകൾ അറ്റൻഡ് ചെയ്ത് അടിയന്തിര നടപടികൾ സ്വീകരിച്ചതായി അഗ്നിശമന രക്ഷാ സേന അറിയിച്ചു. ഹോട്ടലുകളിൽ അനുവദനീയമായ അഞ്ച് ഗ്യാസ് സിലിണ്ടറുകളിൽ കൂടുതൽ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്നത് തടയും.

മുൻകരുതലായി
ചിക്കൻപോക്സിന്
പ്രതിരോധ മരുന്ന് വിതരണം ചെയ്യാൻ ഹോമിയോപ്പതി വകുപ്പ് സന്നദ്ധത അറിയിച്ചു. 

കടകളിലും മറ്റ് സ്ഥാപനങ്ങളിലും ഇതുവരെ 302 പരിശോധനകൾ നടത്തിയതായും 66,000 രൂപ പിഴയായി ഈടാക്കിയതായും ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു. 14 പരാതികളാണ് ലഭിച്ചത്.

യോഗത്തിൽ
സന്നിധാനം സ്പെഷൽ ഓഫീസർ ബി കൃഷ്ണകുമാർ,ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ബി മുരാരി ബാബു, സന്നിധാനം എഎസ്ഒ ടി എൻ സജീവ്, ജിഎസ്ഒ ഉമേഷ് ഗോയൽ, റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഡെപ്യൂട്ടി കമാൻറന്റ് ജി വിജയൻ,  വിവിധ വകുപ്പ് ഉദ്യോഗസ്ഥർ
എന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!