കർഷകരുടെ ഭൂമിയിലേക്കുള്ള വന്യമൃഗ ശല്യം തടയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഇൻഫാം കട്ടപ്പന കാർഷിക താലൂക്ക് പ്രതിനിധി സമ്മേളനം

ഇൻഫാം കട്ടപ്പന കാർഷിക താലൂക്ക് സമിതി പ്രതിനിധി സമ്മേളനം കട്ടപ്പനയിൽ നടന്നു.
11 ഗ്രാമ സമിതികളാണ് കട്ടപ്പന കാർഷിക താലൂക്ക് സമിതിയിൽ ഉള്ളത്.
750 അംഗങ്ങളാണ് താലൂക്ക് സമിതിയിൽ ഉള്ളത്.
കട്ടപ്പനയിൽ നടന്ന പ്രതിനിധി സമ്മേളനം ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ലാ അസി:ഡയറക്ടർ ഫാ ജിൻസ് കിഴക്കേൽ
ഉദ്ഘാടനം ചെയ്തു.
കർഷകർ മുഖം നഷ്ട്ടപ്പെട്ടവരല്ല, രാഷ്ട്രത്തിൻ്റ് നിലനിൽപ്പ് കർഷകരിലൂടെ മാത്രമേ നടക്കു .
കർഷകരുടെ പ്രതിസന്ധിയിൽ അവരെ സഹായിക്കാൻ ഇൻഫാം എന്നും കർഷകർക്കൊപ്പമുണ്ടന്നും ഫാദർ ജിൻസ് കിഴക്കേൽ പറഞ്ഞു.
കൃഷിഭൂമിയിൽ വന്യമൃഗങ്ങളുടെ കടന്നുകയറ്റം അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാവണം.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാരിന് ഉത്തരവാദിത്വം ഉണ്ടന്ന് മറക്കരുതെന്നും ഫാദർ ജിൻസ് കിഴക്കേൽ പറഞ്ഞു.
കട്ടപ്പന താലൂക്ക് ഡയറക്ടർ ഫാദർ വർഗ്ഗീസ് കുളംപള്ളിൻ അദ്ധ്യക്ഷത വഹിച്ചു.
കട്ടപ്പന സെൻ്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാദർ ജോസ് മാത്യൂ പറപ്പള്ളിൽ മുഖ്യപ്രഭഷണം നടത്തി.
ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ലാ സെക്രട്ടറി ഡോ:പി.വി മാത്യൂ പ്ലാത്തറ, ജില്ലാ പ്രതിനിധി ബാബു മാളിയേക്കൽ, കാർഷിക താലൂക്ക് പ്രസിഡൻ്റ് ബേബി പുത്തൻ പറമ്പിൽ, സെക്രട്ടറി സാജൻ ജോസഫ്, സണ്ണി അയ്യലുമാലിൽ ,റ്റോമി മൂഴിയാങ്കൽ തുടങ്ങിയവർ സംസാരിച്ചു.