Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Carmel
Karshakan
Santamonica
Santamonica
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഇടുക്കി എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായിരുന്ന ധീരജ് കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു



തിരുവനന്തപുരം: ഇടുക്കി എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായിരുന്ന ധീരജ് കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു.എസ് എഫ് ഐയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വിപുലമായ രീതിയില്‍ രക്തസാക്ഷി ദിനം ആചരിക്കുകയാണ്. അതേസമയം സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം നേതൃത്വവും രംഗത്ത് വന്നു. കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‍, ഇടുക്കി ഡി സി സി പ്രസിഡന്റ്‌ സി പി മാത്യു എന്നിവരുമായി അടുത്തബന്ധം പുലര്‍ത്തുന്ന അക്രമിസംഘത്തിലെ പ്രധാനിയായ നിഖില്‍ പൈലിയെ രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ വരെ പങ്കെടുപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായെന്നാണ് സി പി എം പ്രസ്താവനയിലൂടെ വിമര്‍ശിക്കുന്നത്. സി പി എം സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഇന്ന് അനശ്വര രക്തസാക്ഷി സ. ധീരജ് രാജേന്ദ്രന്‍്റെ ഒന്നാം ചരമവാര്‍ഷികം. പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ പതാകയേന്തിയ ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ സ. ധീരജ് രാജേന്ദ്രനെ കോളേജ് ഇലക്ഷന്‍ ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയുടെ നേതൃത്വത്തിലുള്ള അക്രമിസംഘം കൊലപ്പെടുത്തുകയായിരുന്നു. ഇലക്ഷന് ശേഷം ഭക്ഷണം കഴിക്കാന്‍ കോളേജിന് പുറത്തു വന്ന ധീരജിനെ പിടിച്ചുനിര്‍ത്തി നെഞ്ചിലേക്ക് കത്തി കുത്തിയിറക്കിയാണ് കോണ്‍ഗ്രസിന്റെ ഗുണ്ടാസംഘം ജീവനെടുത്തത്. ധീരജിനൊപ്പം എസ്‌എഫ്‌ഐ നേതാക്കളായ സ. അഭിജിത്, സ. അമല്‍ എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.എസ് എഫ് ഐ കേരളഘടകത്തിന്റെ ചരിത്രത്തിലെ 35 ആമത്തെ രക്തസാക്ഷിയാണ് സ. ധീരജ്. പ്രിയസഖാക്കള്‍ പിടഞ്ഞുവീണപ്പോഴും സംയമനം പാലിച്ച എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകോപനത്തില്‍ വീണുപോലും ഒരു ജീവന്‍ എടുത്തതായി ശത്രുക്കള്‍ക്ക്‌ പറയാനില്ല. 1971ല്‍ തിരുവനന്തപുരം എംജി കോളേജിലെ ദേവപാലന്‍ മുതല്‍ ധീരജ്‌ വരെ നീളുന്ന പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ധീര രക്തസാക്ഷികളില്‍ ഏറെ പേരെയും കൊലപ്പെടുത്തിയത്‌ കോണ്‍ഗ്രസ്‌-കെഎസ്‌യു സംഘങ്ങളാണ്‌. കഴിഞ്ഞ ഡിസംബറില്‍ എസ്‌എഫ്‌ഐ വയനാട് ജോയിന്റ് സെക്രട്ടറിയായ സ. അപര്‍ണ ഗൗരിക്ക് നേരെയുണ്ടായ വധശ്രമമുള്‍പ്പെടെയുള്ള എണ്ണിയാലൊടുങ്ങാത്ത ക്രൂരമായ അക്രമങ്ങളെയും നേരിട്ട് കൊണ്ടാണ് പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനം നമ്മുടെ കലാലയങ്ങളില്‍ പടര്‍ന്നു പന്തലിച്ചത്.

കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‍, ഇടുക്കി ഡി സി സി പ്രസിഡന്റ്‌ സി പി മാത്യു എന്നിവരുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ്‌ അക്രമിസംഘത്തിലെ പ്രധാനി നിഖില്‍ പൈലി. നിഖില്‍ പൈലിയെയും മറ്റ് കുറ്റവാളികളെയും പിന്തുണച്ചു സംസാരിക്കാന്‍ കെ പി സി സി പ്രസിഡന്റ് സുധാകരന്‍ അടക്കമുള്ളവര്‍ മുന്നില്‍ വന്നുവെന്ന അസാധാരണസംഭവവും ഉണ്ടായി. കൊലയുടെ പിന്നിലെ രാഷ്ട്രീയതാല്പര്യങ്ങള്‍ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമായ സംഭവങ്ങളായിരുന്നു ഇവ. ജാമ്യം ലഭിച്ച നിഖില്‍ പൈലിക്കും മറ്റ് പ്രതികള്‍ക്കും വന്‍ സ്വീകരണമൊരുക്കാനും രാഹുല്‍ഗാന്ധിയുടെ ഭാരത്‌ ജോഡോ യാത്രയില്‍ പങ്കെടുപ്പിക്കാനും വരെ കോണ്‍ഗ്രസ് തയ്യാറായി. സ. ധീരജിന്റെ മരണശേഷവും രക്തസാക്ഷിത്വത്തെ അധിക്ഷേപിക്കുകയാണ് കെ സുധാകരനും സി പി മാത്യുവും മറ്റും ചെയ്തത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലനില്പിനായി വിദ്യാര്‍ത്ഥികളുടെ വരെ ജീവനെടുത്ത, അതിനെ നിര്‍ലജ്ജം പിന്തുണയ്ക്കുന്ന രാഷ്ട്രീയശൈലി കേരളത്തിലെ കോണ്‍ഗ്രസിന്റെ സമ്ബൂര്‍ണമായ തകര്‍ച്ചയിലേക്കാണ് നയിക്കുന്നത്.സ. ധീരജിന്റെ ഒന്നാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് സംസ്ഥാനമൊട്ടുക്കെ എസ് എഫ് ഐ സംഘടിപ്പിക്കുന്നത്. തളിപ്പറമ്ബ് തൃച്ചംബരത്തെ ധീരജിന്റെ വീടിനോടുചേര്‍ന്ന സ്ഥലത്തൊരുക്കിയ സ്‌തൂപം സി പി ഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഇന്ന് വൈകിട്ട് നാടിന് സമര്‍പ്പിക്കും. ഇടുക്കി ചെറുതോണിയില്‍ സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥിറാലിയും പൊതുസമ്മേളനവും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും വ്യവസായ വകുപ്പ് മന്ത്രിയുമായ സ. പി രാജീവ് ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ഥികള്‍ക്കുള്ള പഠനകേന്ദ്രവും ലൈബ്രറിയുമായി പ്രവര്‍ത്തിക്കാവുന്ന രീതിയില്‍ സ. ധീരജിന്റെ സ്‌മരണയ്‌ക്കായി ചെറുതോണിയില്‍ ഒരു സ്‌മാരകമന്ദിരവും തയ്യാറാവുകയാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!