ഹൈറേഞ്ച് മേഖലയിലെ സാമൂഹിക രാഷ്ട്രീയ മേഖലയിൽ നിർണ്ണായക സംഭാവനകൾ നൽകിയ ആദ്യകാല കുടിയേറ്റ കർഷകൻ കുട്ടിച്ചൻ കാരക്കാട്ട് വിടവാങ്ങി

ഹൈറേഞ്ച് മേഖലയിലെ സാമൂഹിക രാഷ്ട്രീയ മേഖലയിൽ നിർണ്ണായക സംഭാവനകൾ നൽകിയ ആദ്യകാല കുടിയേറ്റ കർഷകൻ കുട്ടിച്ചൻ കാരക്കാട്ട് വിടവാങ്ങി .
ഇടുക്കി ജില്ലയിലെ തോപ്രാൻകുടി,മേരിഗിരി, ഉദയഗിരി പ്രദേശങ്ങളിലെ ആദ്യകാല സാമൂഹിക വികസന മുന്നേറ്റങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കാരക്കാട്ട് കുര്യൻ തോമസ് (കുട്ടിച്ചൻ ) 78 നിര്യാതനായി. തോപ്രാംകുടി മേരിഗിരിയിലെ ആദ്യകാല കുടിയേറ്റ കർഷകരിൽ ഒരാളായ കുട്ടിച്ചൻ ചേട്ടൻ ഇടുക്കി ജില്ലയിലെ ആദ്യകാല സാമൂഹിക വികസനത്തിന് പ്രത്യേകിച്ച് റോഡുകൾ ഉൾപ്പെടെ ഉളള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ മുൻകൈയ്യെടുത്ത വ്യക്തിത്വമായിരുന്നു.
മേരിഗിരി മേഖലയിൽ വൈദുതി, ടെലിഫോൺ സൗകര്യങ്ങൾ എത്തിക്കുന്നതിൽ വളരെ അധികം പ്രയത്നിച്ച വക്തിയാണ് വിടവാങ്ങിയത്. പൊതുജനങ്ങളുടെ ഇടയിൽ കുട്ടി സാർ എന്ന ഓമന പേരിൽ അറിയപ്പെട്ടിരുന്ന കുട്ടിച്ചൻ കാരക്കാട്ട് ദീർഘകാലം കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി മെമ്പർ തുടങ്ങിയ സ്ഥാന ങ്ങളിൽപ്രവർത്തിച്ചിരുന്നു. ഒരു മികച്ച സഹകാരി ആയിരുന്ന കുട്ടിച്ചൻ, ഉദയഗിരി സർവീസ് ബാങ്ക് മുൻ ബോർഡ് മെമ്പർ ആണ്.
മൃത സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (27/06/2025) രാവിലെ 11 മണിക്ക് സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് ഉദയഗിരി സെൻ്റ് മേരീസ് ദൈവാലയത്തിൽ നടത്തപ്പെടുന്നതാണ്.
ഭാര്യ: മേരിക്കുട്ടി പൗവ്വത്ത് പെരുവന്താനം കേരള കർഷകയുണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് പൗവ്വത്തിന്റെ സഹോദരിയാണ്. മക്കൾ: അനീഷ്, അനിത. മരുമക്കൾ: ബോബി ചെമ്മരപ്പള്ളിയിൽ മുരിക്കാശ്ശേരി,സിനി പറക്കുളങ്ങരമരിയാപുരം
കുട്ടിച്ചൻ മുണ്ടക്കയം കരിനിലത്ത് കാരക്കാട്ട് പരേതരായ കെ.കെ. തോമസിൻെറയും ഏലിയാമ്മയുടെയും മകനാണ്.
സഹോദരങ്ങൾ: പരേതനായ കെ. ടി ജോസഫ് (പാറത്തോട്), കെ. ടി തോമസ് (കരിനിലം), പരേതനായ ആന്റണി തോമസ് (കരിനിലം), മേരിക്കുട്ടി തോമസ് കരിപ്പാപ്പറമ്പിൽ, മോളി ജോസഫ് കല്ലറയ്ക്കൽ (ആലക്കോട്).
മലയാളം യുകെ ന്യൂസ് ഡയറക്ടർ ബോർഡ് മെമ്പർ ജോജി തോമസ് പിതൃ സഹോദര പുത്രനാണ്.









































































