ലഹരി ഉപയോഗത്തിനെതിരെ പോലീസും എക്സൈസും സംയുക്തമായി ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് എന്ന പേരിൽ പരിശോധന നടത്തി


മൂന്നാർ പെരിയവര കവല മുതലുള്ള വിവിധ ടാക്ലി സ്റ്റാൻഡുകളിലും, സംശയമുള്ള കടകളിലും മറ്റു പ്രദേശങ്ങളിലും 22.04.2025 തിയതി രാവിലെ മുതൽ പരിശോധന നടത്തി.
മൂന്നാർ ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പോലീസ് അലക്സ് എം ബേബി- യുടെ നേതൃത്വത്തിൽ മയക്കുമരുന്നുകൾ കണ്ടെത്തുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച പൊലീസ് ഡോഗിന്റെ സഹായത്തോടെ മൂന്നാർ പൊലീസ് ഇൻസ്പെക്ടർ രാജൻ.കെ.അരമന, സബ് ഇൻസ്‌പെക്ടർ അജേഷ്.കെ.ജോൺ,ഡി വൈ എസ് പി സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർ ബിനോജി,സബ് ഇൻസ്‌പെക്ടർ സന്തോഷ്, പ്രൊബേഷൻ സബ് ഇൻസ്‌പെക്ടർ രഞ്ജിത്ത് നാഥ്,എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.ആർ.അനിൽകുമാർ,ജില്ലാ ഡോഗ് സ്‌ക്വാഡ്, ഡി വൈ എസ് പി സ്‌ക്വാഡ് അംഗമായ സുയിന്ത് സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ജയചന്ദ്രൻ, ജോസഫ്, അനീഷ് ജോർജ്, മണികണ്ഠൻ,ഷിജു കെ വി,ഹിലാൽ,സോണറ്റ്,ലിജോ ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ജില്ലയിലുടെനീളം നിരന്തര പരിശോധനകൾ ഇനിയും നടത്തുകയും ലഹരി മാഫിയക്കെതിരെ കർശന നടപടികൾ തുടരുകയും ചെയ്യുന്നതാണ്.
ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ കേരളാ പോലീസിന്റെ “യോദ്ധാവ് ” വാട്‌സ്ആപ്പ് നമ്പരിലേക്ക് 𝟗𝟗𝟗𝟓𝟗𝟔𝟔𝟔𝟔𝟔 സന്ദേശം അയക്കുക. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. കൂടാതെ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങൾ ജില്ലാ നാർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിലും അറിയിക്കാവുന്നതാണ്