Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Teachers Top
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ടൂറിസത്തിന് മങ്ങൽ ഏൽപ്പിച്ച് കട്ടപ്പന -കുട്ടിക്കാനം മലയോര ഹൈവെ നിർമാണത്തിന്റെ ഭാഗമായ വെള്ളിലാംകണ്ടം കുഴൽപാലത്തിന്റെ നവീകരണത്തിൽ മാറ്റം വരുത്തി.ഇരിപ്പടങ്ങളും പൂന്തോട്ടവും ഇല്ല





കട്ടപ്പന : ടൂറിസത്തിന് മങ്ങൽ ഏൽപ്പിച്ച് കട്ടപ്പന -കുട്ടിക്കാനം മലയോര ഹൈവെ നിർമാണത്തിന്റെ ഭാഗമായ വെള്ളിലാംകണ്ടം കുഴൽപാലത്തിന്റെ നവീകരണത്തിൽ മാറ്റം വരുത്തി.മൂന്നരകോടി രൂപ മുടക്കി പാലത്തിന് ഇരുവശവും ഇരിപ്പടങ്ങൾ ഉൾപ്പടെ നിർമ്മിച്ച് നവീകരിക്കും എന്നായിരുന്നു പ്രഖ്യാപനം.എന്നാൽ കിഫ്‌ബിയുടെ അനുമതി കിട്ടാത്തതിനാൽ ഒന്നരക്കോടി രൂപ ഉപയോഗിച്ച് നവീകരണം പൂർത്തിയാക്കുവാനാണ് പൊതുമരാമത്ത് വകുപ്പിന്റെ നീക്കം.ഇതിനെതിരെ കാഞ്ചിയാർ അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തുകൾ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ മൺപാലങ്ങളിൽ ഒന്നാണ് കാഞ്ചിയാർ-അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വെള്ളിലാംകണ്ടത്തെ ഈ കുഴൽപാലം.മലയോര ഹൈവെ നിർമ്മാണത്തിന്റെ ഭാഗമായി നവീകരണം നടത്തുവാൻ തീരുമാനിച്ചപ്പോൾ മേഖലയിലെ ടൂറിസം സാധ്യത കണക്കിലെടുത്ത് പാലത്തിന് ഇരുവശത്തും പൂന്തോട്ടങ്ങളോട് കൂടിയുള്ള ഇരിപ്പടങ്ങൾ ഉൾപ്പടെയാണ് വിഭാവനം ചെയ്തിരുന്നത്.ഈ പദ്ധതിയാണ് ഇപ്പോൾ വെട്ടിക്കുറച്ചിരിക്കുന്നത്.മണ്ണൊലിപ്പ് ഉണ്ടാകുകയും പലതവണ ടാറിങ്ങിനരികിൽ കുഴികൾ രൂപപ്പെടുകയും ചെയ്തപ്പോൾ ടാറിങ് ഉൾപ്പടെ 18.5 മീറ്ററായി വീതി കൂട്ടുവാനാണ് തീരുമാനിച്ചത്.
റോഡിനൊപ്പം കൽക്കെട്ട് ഉയർത്തി ബലപ്പെടുത്തുവാനും നിശ്ചയിച്ചിരുന്നു.എന്നാൽ കിഫ്‌ബി അനുമതി നൽകാത്തതിനാൽ ഇടുക്കി പദ്ധതി ക്യാച്ച്മെന്റ് ഏരിയയുടെ പരമാവധി ജലനിരപ്പിനൊപ്പം മാത്രമാണ് കൽക്കെട്ട് നിർമ്മിക്കുന്നത്.ബാക്കി ഭാഗം മണ്ണ് ഉപയോഗിച്ച് ബലപ്പെടുത്തുവാനാണ് നീക്കം.18.5 മീറ്റർ വീതി എന്നുള്ളത് 12.5 മീറ്ററാക്കി കുറച്ചിട്ടുമുണ്ട്.ഈ രീതിയിൽ നിർമ്മാണം തുടർന്നാൽ ശക്തമായ മഴയിൽ മണ്ണൊലിപ്പ് ഉണ്ടാകുവാൻ സാധ്യത കൂടുതലാണ്.കാഞ്ചിയാർ,അയ്യപ്പൻകോവിൽ പഞ്ചായത്തുകൾ സംയുക്തമായി പാലം നവീകരണവും സൗന്ദര്യവൽക്കരണവും ലക്ഷ്യ മിട്ട് സർക്കാരിനെ സമീപിച്ചതിനെ തുടർന്നാണ് മൂന്നരക്കോടിയോളം രൂപയുടെ പദ്ധതി തയാറാക്കിയിരുന്നത്.അതെ സമയം പദ്ധതിയിൽ മാറ്റം വരുത്തിയ വിവരം ഇരുപഞ്ചായത്തുകളെയും അധികൃതർ അറിയിച്ചിട്ടില്ല.ടൂറിസം സാധ്യതകൾക്ക് മങ്ങൽ ഏൽപ്പിക്കുന്ന ഈ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കുമെന്ന് ഇരുപഞ്ചായത്ത്‌ ഭരണസമിതികളും പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!