Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Carmel
Karshakan
WhatsApp Image 2025-03-26 at 12.32.26_0683a278
websit poster.jpg 2
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ലഹരിയില്‍ പുകഞ്ഞ് മലയോരം



ജില്ലയില്‍ ഒരിടവേളക്ക് ശേഷം ലഹരിയുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവർ വർധിക്കുന്നു. കഞ്ചാവ്, ഹഷീഷ് ഓയില്‍, എം.ഡി.എം.എ ഉള്‍പ്പെടെ ലഹരിയുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന യുവാക്കളുടെ അടക്കം എണ്ണം വർധിക്കുന്നത് ആശങ്കജനകമാണ്.കഴിഞ്ഞ ദിവസം കഞ്ചാവുമായി കട്ടപ്പനയില്‍ സ്കൂള്‍ ബസ് ഡ്രൈവർ പിടിയിലായിരുന്നു. ഒരു കിലോയിലധികം കഞ്ചാവാണ് ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. നാട്ടുകാർക്കിടയില്‍ ചെറിയ പാക്കറ്റുകളിലായി കഞ്ചാവ് വില്‍ക്കുകയായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

2023 ആഗസ്റ്റ് മുതല്‍ 2024 ജനുവരി വരെയുള്ള ആറ് മാസത്തില്‍ 21 കിലോ കഞ്ചാവാണ് എക്സൈസ് അധികൃതർ ജില്ലയില്‍ പിടികൂടിയത്. ഇവയോടൊപ്പം സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും ജില്ലയില്‍ കൂടി വരുന്നതായാണ് എക്സൈസിന്‍റെ കണക്കുകള്‍. ഇക്കാലയളവില്‍ 14.277 മി.ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ചെറിയ അളവിലാണ് വില്‍പന . ഇതു കൂടാതെ 806. 61 ഗ്രാം ഹായിഷ് ഓയില്‍, 0.035 ഗ്രാം എല്‍.എസ്.ഡി എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ആറ് മാസത്തനിടെ 214 പരിശോധനകളില്‍ നിന്നായി 404 അബ്കാരി കേസുകളും 56 എൻ.ഡി.പി.എസ് കേസുകളും രജിസ്റ്റർ ചെയ്തു. 1222 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം, 4460 ലിറ്റർ വാഷ് പിടിച്ചെടുത്തു. ലോറേഞ്ച്- ഹൈറേഞ്ച് വ്യത്യാസമില്ലാതെയാണ് ലഹരി വില്‍പനക്കാർ തമ്ബടിക്കുന്നത്.

ലഹരിക്കടത്തിന് ഓണ്‍ലൈൻ വഴിയുള്ള ഇടപാടുകളും സജീവമാണ്. സംഭവവുമായി പിടിയിലാകുന്നവരെല്ലാം ഇടനിലക്കാരാണ്. പരിശോധന വ്യാപകമാക്കിയ സാഹചര്യത്തിലാണ് പിടികൂടുന്ന കേസുകളുടെ എണ്ണം വർധിക്കുന്നതെന്ന് അധികൃതർ പറയുമ്ബോഴും പിടികൂടുന്ന കേസുകള്‍ പരിശോധിച്ചാല്‍ ലഹരിയുടെ സ്വാധീനം ജില്ലയില്‍ വർധിക്കുന്നതായാണ് കണക്കുകള്‍.

തോട്ടം മേഖലയിലും യഥേഷ്ടം

തോട്ടം മേഖലയില്‍ മുമ്ബെങ്ങുമില്ലാത്ത വിധം ലഹരി ഉത്പന്നങ്ങള്‍ വ്യാപകമാകുന്നു. പാമ്ബനാർ, ഏലപ്പാറ, ഉപ്പുതറ, വണ്ടിപ്പെരിയാർ, കുമളി പ്രദേശങ്ങളിലെ ടൗണുകള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് ഉള്‍പ്പെടെ ലഹരി പദാർഥങ്ങളുടെ വിതരണവും ഉപയോഗവും സജീവമായത്. മുമ്ബ് കമ്ബത്ത് നിന്ന് അഞ്ചും പത്തും ഗ്രാമുകളുടെ പൊതികളില്‍ കഞ്ചാവ് എത്തിച്ചിരുന്നു. ഇപ്പോള്‍ ആ സ്ഥിതി മാറി വൻതോതില്‍ ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്നതായാണ് വിവരം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് കുമളി സ്വദേശികളായ രണ്ടു പേരെ 18 കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. വിനോദസഞ്ചാരികള്‍ക്ക് വേണ്ടി റിസോർട്ടുകള്‍, ഹോം സ്റ്റേകള്‍ എന്നി കേന്ദ്രീകരിച്ച്‌ ലഹരി ഉത്പന്നങ്ങള്‍ എത്തിക്കുന്ന ശൃംഖലയും സജീവമാണെന്നും വിവരങ്ങളുണ്ട്.എക്‌സൈസ് ഉദ്യോഗസ്ഥരും പൊലീസും വ്യാപക പരിശോധന നടത്തിയിട്ടും ലഹരി യുവാക്കള്‍ക്ക് വിതരണം ചെയ്യുന്ന ഏജന്റുമാരെ അധികൃതർക്ക് പിടികൂടാൻ കഴിയുന്നില്ല.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!