Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Teachers Top
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മോദി-പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി; രമേശ് ചെന്നിത്തല



പതിനെട്ടാം ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടർമാർക്ക് ചരിത്രപരമായ കടമയാണു നിർവഹിക്കാനുള്ളതെന്നു കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിർത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങൾ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തിൽ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്. മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെ‌ടുക്കുമെന്ന ഉറപ്പാണ് ജനങ്ങൾക്കു നൽകുന്നത്. അതിനു നേതൃത്വം നൽകാൻ കോൺ​ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞ് വോട്ടർമാർ വിവേകപൂർവം തങ്ങളുടെ വോട്ടവകാശം വിനിയോ​ഗിക്കണമെന്നും ചെന്നിത്തല ആഹ്വാനം ചെയ്തു.

ചരിത്രത്തിലെ വളരെ നിർണായക വിധിയെഴുത്താണ് ഇത്തവണ  നടക്കുന്നത്. നരേന്ദ്ര മോദി സർക്കാർ ഒരിക്കൽ കൂടി അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ ഭരണഘ‌ടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബിജെപിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. അവരുടെ കൈയിലെ ഉപകരണം മാത്രമാണ് നരേന്ദ്ര മോദി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസം​ഗങ്ങൾ ​ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓർമിപ്പിച്ചു. തുടർച്ചയായി മത വിദ്വേഷ പ്രസം​ഗം നടത്തിയിട്ടും തെരഞ്ഞെടുപ്പ് കമ്മിഷൻ മോദിക്കെതിരേ ഒരു നടപ‍ടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിൽ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. പാനൂരിലെ ബോംബ് നിർമാണം മുതൽ ഇതു കാണുന്നുണ്ട്. രണ്ടു പേരുടെ മരണത്തിനി‌ടയാക്കിയ ബോംബ് സ്ഫോടനത്തെ തള്ളിപ്പറയാൻ സിപിഎം നേതൃത്വമോ മുഖ്യമന്ത്രി പിണറായി വജയനോ തയാറായില്ല. പകരം പ്രതികൾക്കു സംരക്ഷണം നൽകുകയാണ് സർക്കാരും പാർട്ടിയും ചെയ്തത്. ജനഹിതം എതിരാവുമെന്ന ആശങ്കയിൽ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പിൽ നിന്ന് മാറ്റി നിർത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാ​ഗപ്പള്ളിയിൽ സി.ആർ മഹേഷ് എംഎൽഎ അടക്കമുള്ള യുഡിഎഫ് പ്രവർത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. എംഎൽഎയ്ക്കു നേരേ ഉണ്ടായത് ഹീനമായ വധശ്രമമാണ്. പ്രതികളെ ചൂണ്ടിക്കാട്ടിയിട്ടും പൊലീസ് ഒരു നപടിയും സ്വീകരിച്ചിട്ടില്ല. ഇത് അങ്ങേയറ്റം അപലപനീയമാണ്.

കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കെതിരായ ഭരണ വിരുദ്ധ തരം​ഗമാണ് കേരളത്തിൽ അലയടിക്കുന്നത്. അതിൽ വിറളി പൂണ്ടാണ് ബിജെപിയും സിപിഎമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടർമാർ പിന്മാറില്ല. റെക്കോ‍ഡ് പോളിം​ഗ് ആവും ഇന്ന് കേരളത്തിൽ നടക്കുക. സമസസ്ത മേഖലകളിലും വൻ പരാജയമായ മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. കർണാ‌കത്തിലും തെലങ്കാനയിലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺ​ഗ്രസ് നൽകിയ ഉറപ്പുകൾ മിക്കതും അവിടെ തെരഞ്ഞെടുക്കപ്പെ‌ട്ട ശേഷം രൂപീകരിച്ച ആദ്യ മന്ത്രിസഭാ യോ​ഗം തന്നെ അം​ഗീകരിച്ചു നടപ്പാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നൽകിയിട്ടുള്ള മുഴുവൻ വാദ്​ഗാനങ്ങളും അധികാരത്തിലെത്തിയാൽ ഒരു മാസത്തിനുള്ളിൽ നടപ്പാക്കുമെന്നും ചെന്നിത്തല അവകാശപ്പെട്ടു. സംസ്ഥാനത്തെ 20ൽ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!