Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Carmel
Karshakan
WhatsApp Image 2025-03-26 at 12.32.26_0683a278
websit poster.jpg 2
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

“ഒന്നാമതായി, ഇവിടെ മതപരിവര്‍ത്തനം നിരോധിച്ചിട്ടില്ല. ഏത് വ്യക്തിക്കും താന്‍ ജനിച്ച മതമോ, താന്‍ തിരഞ്ഞെടുക്കുന്ന മതമോ സ്വീകരിക്കാന്‍ അവകാശമുണ്ട്. അതാണ് നമ്മുടെ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം” : ഹൈകോടതി



ന്യൂഡല്‍ഹി: ആര്‍ക്കും ഏതു മതവും തിരഞ്ഞെടുക്കാനും വിശ്വസിക്കാനും ഭരണഘടന അവകാശം ഉറപ്പുനല്‍കുന്നുണ്ടെന്നും നിര്‍ബന്ധിതമല്ലാത്ത ഒരു മതപരിവര്‍ത്തനം നിരോധിക്കില്ലെന്നും ഡല്‍ഹി ഹൈകോടതി.

ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും മതംമാറ്റുന്നത് തടയാന്‍ നിയമം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് സച്ച്‌ദേവ, തുഷാര്‍ റാവു ഗെഡേല എന്നിവരുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ ഉള്‍പ്പെടെ സാമൂഹികമായും സാമ്ബത്തികമായും പിന്നാക്കം നില്‍ക്കുന്നവരെ ദുര്‍മന്ത്രവാദം നടത്തിയും അന്ധവിശ്വാസം പ്രചരിപ്പിച്ചും കൂട്ട മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നുണ്ടെന്ന് അശ്വിനി കുമാര്‍ ഹർജിയില്‍ പറഞ്ഞു. എന്നാല്‍, ഉപോല്‍ബലകമായ ആധികാരിക വിവരങ്ങളില്ലാതെ ഹർജിയില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. എന്തടിസ്ഥാനത്തിലാണ് താങ്കള്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ഹൈകോടതി ചോദിച്ചു. “നിങ്ങള്‍ നല്‍കിയ ഒന്നിനും തെളിവോ ഉദാഹരണമോ പോലും ഇല്ല. ഇതിന് വിശദമായ തെളിവ് ഹാജരാക്കൂ. എവിടെയാണ് ഈ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ സ്ഥിതിവിവരക്കണക്കുകള്‍? എത്ര മതപരിവര്‍ത്തനങ്ങളാണ് നടന്നത്? ആരാണ് പരിവര്‍ത്തനം ചെയ്തത്? കൂട്ട മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് നിങ്ങള്‍ പറയുന്നു, എവിടെ അതിന്റെ എണ്ണവും കണക്കും?’ ഹൈകോടതി ചോദിച്ചു.

“ഒന്നാമതായി, ഇവിടെ മതപരിവര്‍ത്തനം നിരോധിച്ചിട്ടില്ല. ഏത് വ്യക്തിക്കും താന്‍ ജനിച്ച മതമോ, താന്‍ തിരഞ്ഞെടുക്കുന്ന മതമോ സ്വീകരിക്കാന്‍ അവകാശമുണ്ട്. അതാണ് നമ്മുടെ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം” കോടതി പറഞ്ഞു.


കണ്‍കെട്ടുവിദ്യയും അത്ഭുത പ്രവൃത്തിയും മറയാക്കിയും നിര്‍ബന്ധിച്ചും മതംമാറ്റുന്നത് തടയാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഹൈകോടതിയെ സമീപിച്ചത്. ‘വാട്സ്‌ആപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും വന്ന വിവരങ്ങള്‍വെച്ചാണ് ഹരജി. സോഷ്യല്‍ മീഡിയയിലെ വിവരങ്ങളെല്ലാം ആധികാരികമല്ല. നേരും നുണയും ഒരുപോലെ അവിടെ വിതരണം ചെയ്യുന്നുണ്ട്. മതംമാറ്റത്തിന്റെ കാര്യമെടുത്താല്‍, അത് നിരോധിച്ചിട്ടൊന്നുമില്ല. ഏതു മതം തിരഞ്ഞെടുക്കാനും അതില്‍ വിശ്വസിക്കാനും വ്യക്തിക്ക് ഭരണഘടനാപരമായി അവകാശമുണ്ട്. ഓരോ മതത്തിനും ഓരോ വിശ്വാസമുണ്ട്. നിര്‍ബന്ധിച്ചാണ് മതം മാറ്റുന്നതെങ്കില്‍, അത് വേറെ വിഷയം. പക്ഷേ, മതം മാറുന്നത് വ്യക്തിയുടെ ഇഷ്ടമാണ്’ -കോടതി പറഞ്ഞു.

അതുകൊണ്ട് പൊതുതാല്‍പര്യമെന്ന നിലയില്‍ നല്‍കിയിരിക്കുന്ന ഹരജി പരിഗണിക്കണമെങ്കില്‍, അതിനുതക്ക തെളിവ് കോടതിക്ക് നല്‍കണമെന്ന് ബെഞ്ച് വ്യക്തമാക്കി. കേട്ടുകേള്‍വിയുമായി കോടതിയെ സമീപിക്കരുത്. രേഖകളുമായി വന്നാല്‍ വേനലവധി കഴിഞ്ഞ് പരിഗണിക്കാം.

ഹരജിയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നായി ബി.ജെ.പി നേതാവിന്റെ അഭിഭാഷകന്‍. നിങ്ങള്‍ക്ക് നേരിട്ട് കിട്ടാത്തത് മറ്റൊരു വഴിക്ക് നല്‍കാനാവില്ലെന്ന് കോടതി ഓര്‍മിപ്പിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച ഹരജി സുപ്രധാന വിഷയങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാറിനെ പ്രതിനിധാനംചെയ്യുന്ന അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ അഭിപ്രായപ്പെട്ടു. താല്‍പര്യമുണ്ടെങ്കില്‍ സര്‍ക്കാറിന് നടപടിയെടുക്കാം എന്ന പരാമര്‍ശത്തോടെ കോടതി കേസ് മാറ്റിവെച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!