Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

മുല്ലപ്പെരിയാറിൽ ജലനിരപ്പില്‍ മാറ്റം വേണ്ടെന്ന് മേല്‍നോട്ട സമിതി; എതിര്‍ത്ത് കേരളം



ന്യൂഡല്‍ഹി∙ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മുന്‍പ് നിശ്ചയിച്ചിട്ടുള്ള ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് മേല്‍നോട്ട സമിതി ശിപാര്‍ശ ചെയ്തതായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി സുപ്രീംകോടതിയെ അറിയിച്ചു. കേരളം ഇക്കാര്യത്തില്‍ വിയോജിപ്പ് അറിയിച്ചുവെന്നും അവര്‍ പറഞ്ഞു. ജലനിരപ്പ് സംബന്ധിച്ച് അടിയന്തരമായി തീരുമാനമെടുക്കാന്‍ മേല്‍നോട്ട സമിതിക്കു സുപ്രീംകോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. സമിതി യോഗം ചേര്‍ന്നുവെന്നും ഓരോ മണിക്കൂറും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. മാറ്റമൊന്നും വേണ്ടെന്നാണ് അവര്‍ പറയുന്നത്. യോഗത്തിന്റെ തീരുമാനത്തില്‍ കേരളം വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. 

2017,2018, 2019 വര്‍ഷങ്ങളില്‍ കേരളത്തില്‍ വെള്ളപ്പൊക്കം ഉണ്ടായെന്നും ഡാമുകളാണ് ഒരു പരിധിവരെ കാരണമായതെന്നും കേരളത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത പറഞ്ഞു. എന്നാല്‍ എന്താണു തെളിവുള്ളതെന്ന് ജസ്റ്റിസ് എ.എം. ഖന്‍വില്‍ക്കര്‍ ചോദിച്ചു. മഴക്കാലത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുമ്പോള്‍ തുറന്നുവിടുന്നതാണു വെള്ളപ്പൊക്കത്തിനു കാരണമാകുന്നതെന്നും ഡയ്ദീപ് മറുപടി

എന്നാല്‍ കേരളത്തിന്റെ ആശങ്ക ഊതിപ്പെരുപ്പിച്ചതാണെന്ന് തമിഴ്‌നാടിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ശേഖര്‍ നഫാഡെ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞ കാര്യം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇന്ന് ജലനിരപ്പ് 137.60 അടിയാണ്. ആശങ്കപ്പെടാനൊന്നുമില്ല. കേരളത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്. ആശങ്കപ്പെടാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞിട്ടും സമൂഹമാധ്യമങ്ങളില്‍ പ്രചാരണം തുടരുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണ്. സുപ്രീംകോടതി വിധി അനുസരിച്ച് ജലനിരപ്പ് 142 അടിയില്‍ നിജപ്പെടുത്താന്‍ തമിഴ്‌നാട് പ്രതിജ്ഞാബദ്ധമാണെന്നും അഭിഭാഷകന്‍ പറഞ്ഞു. 

ജലനിരപ്പ് 139 അടിക്കു മുകളില്‍ പോകാന്‍ പാടില്ലെന്നാണ് കേരളത്തിന്റെ നിലപാടെന്ന് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ 137.60 അടിയാണുള്ളത്. ഇക്കാര്യത്തില്‍ നാളെ വാദം കേള്‍ക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മറുപടി നാളെ രാവിലെ നല്‍കണം. വ്യാഴാഴ്ച ഉച്ചയ്ക്കു രണ്ടു മണിക്കു വീണ്ടും വാദം കേള്‍ക്കും. വര്‍ഷകാലത്ത് ജലനിരപ്പ് 139 അടിയില്‍ കൂടുതലാകാന്‍ പാടില്ലെന്ന് 2018ല്‍ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരുന്നു.


English Summary: Supreme court hearing on Mullaperiya Water Level









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!