Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

റീസര്‍വേ നടപടികള്‍ ഇഴയുന്നു; നട്ടംതിരിഞ്ഞ് ഉടുമ്പൻചോലയിലെ കര്‍ഷകര്‍: ഫയലുകൾ അപ്രത്യക്ഷമാവുന്നത് തുടർക്കഥ



നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും പൂര്‍ത്തിയാകാത്ത റീസര്‍വേ നടപടികള്‍ അഴിയാക്കുരുക്കായതോടെ ഉടുമ്പൻചോലയിലെ കര്‍ഷകര്‍ നട്ടം തിരിയുന്നു.
അഴിയാത്ത പട്ടയക്കുരുക്കുകളും റീസര്‍വേ പ്രശ്‌നങ്ങളും  ജനങ്ങള്‍ക്ക് തലവേദനയായി മാറിയിരിക്കുകയാണ്.

മാറിമാറിവന്ന സര്‍ക്കാരുകള്‍ ഇതിന് പരിഹാരം കാണാനും ശ്രമിച്ചിട്ടില്ലെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.  
ഭൂമി പണയപ്പെടുത്തുന്നതിനും വില്‍ക്കുന്നതിനും മറ്റും ഇതു വിലങ്ങുതടിയായിരിക്കുകയാണ്.കുട്ടികളുടെ വിദ്യാഭ്യാസ ലോണുകള്‍ക്കു പോലും ബാങ്കുകള്‍ ആധാരങ്ങളും മറ്റും ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ കര്‍ഷക കുടുംബങ്ങള്‍ വട്ടം കറങ്ങുകയാണ്.

ഉദ്യോഗസ്ഥ തലത്തില്‍ നിയമത്തിലെ സാങ്കേതികത്വങ്ങള്‍ ചൂണ്ടിക്കാട്ടി വലമുറുക്കുന്നതോടെ ജനങ്ങള്‍ വലയുകയാണ്.
1950 കളില്‍ നടന്ന സര്‍വേകളിലെയും 75 ല്‍ നടന്ന റീസര്‍വേയിലെയും പിഴവുകളാണ് തിരിച്ചടിയായിരിക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
സര്‍വേ നമ്പരിലെ പിശക്, സ്ഥലത്തിന്റെ സ്വഭാവം രേഖപ്പെടുത്തിയതിലെ തെറ്റ്, അതിരുകളിലെ വ്യത്യാസം ഇവയെല്ലാം പ്രതിസന്ധി സഷ്ടിക്കുന്നുണ്ട്.

താലൂക്കിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ഭൂമി സംബന്ധമായ വിഷയങ്ങളിലെ ഏറ്റവും വലിയ പ്രശ്‌നം പട്ടയത്തിലുള്ള ഭൂമി സര്‍ക്കാര്‍ സ്‌കെച്ചില്‍ ഇല്ലായെന്നുള്ളതാണ്.
പരമ്പരാഗതമായി കര്‍ഷകര്‍ കൈമാറിവരുന്നതും പട്ടയത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതുമായ ഭൂമിയുടെ രേഖകള്‍ വിവിധ കാര്യങ്ങള്‍ക്കായി ആവശ്യപ്പെടുമ്പോഴാണ് നൂലാമാലകളില്‍ കുടുങ്ങുന്നത്.
എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥരോ ഭരണാധികാരികളോ തയാറാകുന്നില്ലെന്ന് പരാതി ഉയരുന്നു.


തോട്ടങ്ങള്‍, പാടം, നിലം, കരിങ്കാട്, പുരയിടം, ഹില്‍മെന്‍ സെറ്റില്‍മെന്റ് തുടങ്ങിയ പേരുകളില്‍ ഇടുക്കിയിലെ സ്ഥലങ്ങള്‍ക്ക് നാമകരണം ചെയ്തിട്ടുണ്ട്. സര്‍വേ നടത്തിയ ഉദ്യോഗസ്ഥരുടെ നാട്ടുപ്രയോഗം അനുസരിച്ച് എഴുതിയിട്ട സ്ഥലനാമങ്ങള്‍ ഇപ്പോള്‍ സ്ഥലം പരിശോധിക്കുന്നവര്‍ക്ക് പിടികിട്ടാതെവരുന്നതും ഇത്തരം ദുരന്തങ്ങളിലേക്ക് വഴിവയ്ക്കുന്നു.    

25 വര്‍ഷത്തിലൊരിക്കല്‍ സര്‍ക്കാര്‍ ഭൂരേഖകള്‍ കൃത്യമാക്കുന്നതിനായി സ്വാഭാവികമായ നടക്കുന്ന സര്‍വേനടപടി മാത്രമാണ് റീസര്‍വേ.എന്നാല്‍ ഭൂമി സംബന്ധിച്ച് ഏറെ ആശയക്കുഴപ്പങ്ങള്‍ ഉള്ളതിനാല്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.
മുമ്പു കരം അടച്ച സ്ഥലങ്ങള്‍ പോലും റീസര്‍വേയില്‍ അപ്രത്യക്ഷമായ അവസ്ഥയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്കു ശാശ്വതമായ പരിഹാരം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ഫയലുകൾ അപ്രത്യക്ഷമാവുന്നത് തുടർക്കഥ

റീസർവ്വേ നടപടികൾ മൂലം ഏറ്റവും ദുരിതം അനുഭവിക്കുന്നത് അണക്കര വില്ലേജിലെ കർഷകരാണ്.2008 ൽ ആരംഭിച്ച സർവേ നടപടികൾ ഏറിയ പങ്കും പൂർത്തിയാക്കിയിട്ടില്ല.മുഖ്യമന്ത്രിയുടെയും ജില്ലാ കലക്ടറുടെയും ഉത്തരവുകളുടെയുമൊക്കെ അടിസ്ഥാനത്തിൽ സർവേയർമാർ സ്ഥലപരി നടത്തി നൽകിയ റിപ്പോർട്ടുകളും അനുബന്ധ രേഖകളും സെക്ഷനിൽ നിന്ന് കാണാതാവുന്നത് പതിവാണ്.സർവേയറിൽ നിന്ന് സെക്ഷൻ കൈകാര്യം ചെയ്യുന്ന ക്ലാർക്ക് ഒപ്പിട്ട് കൈപ്പറ്റിയ അപേക്ഷകളാണ് കാണാതാകുന്നതെന്നാണ് കൗതുകം.

അപേക്ഷകർ ബുധനാഴ്ചകളിൽ താലൂക്ക് സർവേ വിഭാഗത്തിൽ എത്തുഎടുക്കുന്ന ഫയലുകൾ പിറ്റേ ആഴ്ച കാണാതാകുന്നതാകുന്നതായും പരാതികളുണ്ട്.
അപേക്ഷ നൽകി വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് സർവേ നടത്തി ഫയലുകൾ സെക്ഷനിലേക്ക് കൈമാറുന്നത്. ഇത്തരത്തിൽ സെക്ഷനിൽ എത്തുന്ന ഫയലുകളാക് കാണാതാകുന്നത്. കർഷകരെയും വലയ്ക്കുന്നു.ഇതുമൂലം വീണ്ടും അപേക്ഷ നൽകി കാത്തിരിക്കേണ്ട അവസ്ഥയാണ് ഭൂ ഉടമകൾക്ക്.

അണക്കര വില്ലേജിലെ അപേക്ഷകൾ കൈകാര്യം ചെയ്യുന്ന എച്ച് 5 സെക്ഷനിൽ നിന്നാണ് അധികവും ഫയലുകൾ നഷ്ടപ്പെടുന്നുവെന്നാണ് ആക്ഷേപം.ഇത് സംബന്ധിച്ച് നിരവധി പരാതികൾ നൽകിയിട്ടും നടപടിയില്ലെന്നും കർഷകർ പറയുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!